Tuesday, January 6, 2015



ഇടക്കയിലെ നോവിന്‍െറ നാദം

അര്‍ധനിമീലിത നേത്രനായ് സോപാനസന്നിധിയില്‍
മിശ്ര കണ്ഠ ത്രിപുട നടകള്‍ക്കുള്ളൊരഴകെല്ലാം.
പാട്ടിലേക്ക് പകര്‍ന്നുതന്നുടെ പാണി കൊട്ടുമ്പോള്‍
വൃദ്ധഗായകനീ പ്രപഞ്ചം വിസ്മരിക്കുന്നു
അഞ്ച് പെറ്റൊരു പഴവയര്‍ ഹാ കാത്തിരിക്കുന്നു,
മണ്‍കൂരയില്‍ എന്ന ദു$ഖം നെഞ്ചിലുറയുന്നു.

ഞരളത്ത് രാമപ്പൊതുവാളെപ്പറ്റി ഒ.എന്‍.വി
(സ്മൃതിതാളങ്ങള്‍)


 ആ പഴവയര്‍ പിന്നീട് രണ്ടുകൂടി പെറ്റു. ഏഴ് കുഞ്ഞുങ്ങള്‍. ആ സോപാന സംഗീതചക്രവര്‍ത്തി അമ്പലനടകളില്‍ മാത്രമല്ല, പൊതുവേദികളിലും കല്യാണച്ചടങ്ങുകളില്‍ വരെ  നിയോഗം തുടര്‍ന്നു. ഇടക്കയും തൂക്കിയുള്ള സഞ്ചാരിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്. സമ്പാദ്യം കൂട്ടിവെക്കുകയെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടായിരുന്നു. ഇതറിഞ്ഞ് കുഞ്ഞുങ്ങളുടെ വിശപ്പടക്കാനായി ആ അമ്മ വാര്‍ക്കപണിക്ക് പോയി. പട്ടിണി രുചിച്ച് ആ കുഞ്ഞുങ്ങള്‍ വളര്‍ന്നു- അതിലൊരാള്‍ ഞാനായിരുന്നു. ഞരളത്ത് രാമപ്പൊതുവാളെ കണ്ട് അന്ന് ഒ.എന്‍.വി കവിതയെഴുതുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ളെങ്കിലും പട്ടിണി എന്നത് എനിക്ക് അപരിചിതമായിരുന്നില്ല.

 തന്‍െറ ജീവിതം തന്‍െറ ഗ്രാമത്തിലുള്ളവര്‍ക്കോ കുടുംബത്തിനോ അല്ലാത്ത ഒരു പാട് പേര്‍ക്ക് ഞരളത്ത് പ്രചോദനമേകിയിട്ടുണ്ട്. പക്ഷേ തന്‍െറ  കുടുംബത്തിനെയോ, ഗ്രാമത്തിനേയൊ ബോധ്യപ്പെടുത്താനായി അദ്ദേഹം പെരുമാറിയിരുന്നില്ല. ഞാന്‍ ഇതൊന്നുമല്ല എന്ന ഭാവമായിരുന്നു അദ്ദേഹത്തിന് . അദ്ദേഹം  വീട്ടിലത്തെിയാല്‍ പട്ടയും പാളയും വെട്ടിക്കൊണ്ടുനടക്കും.തൊടിയിലെ വിറക് വെട്ടിക്കൊണ്ടിരിക്കും. വീട്ടിലെ പണികള്‍ ചെയ്യും. പാത്രം കഴുകും.ഒന്നോ രണ്ടോ ആഴ്ച. നാലുദിവസം നിന്നാല്‍ അസ്വസ്ഥതയായി. വീണ്ടും മാറാപ്പും ഇടക്കയും തൂക്കിയിറങ്ങും.ഒന്നിനോടും ഒട്ടി നില്‍ക്കാനാകില്ല, അദ്ദേഹത്തിന്. നാട്, കുടുംബം, ഭാര്യ, കുട്ടികള്‍ എല്ലാവരോടും. ആര്‍ക്കും തടയാനാകുമായിരുന്നില്ല, ആ സഞ്ചാരിയെ.


പട്ടിണിക്കാലം
പൂന്താനത്തിന്‍െറ നാട്ടുകാരാണല്ളോ. പൂന്താനത്തിന്‍െറ സ്വാധീനം അദ്ദേഹത്തില്‍ ഉണ്ടായെന്നിരിക്കാം. കൂടുതല്‍ പാടിയിരുന്നതും പൂന്താനം എഴുതിയ ഘനസംഘം ആണ്. തിരുമാന്ധാംകുന്നിലമ്മയെ കേശം മുതല്‍ പാദംവരെ വര്‍ണിക്കുന്നതാണ് ആ ശ്ളോകം. പൂന്താനം ജീവിതത്തെ കണ്ടതു പോലത്തെന്നെയായിരുന്നു ഞരളത്ത് സ്വന്തം ജീവിതത്തെ കണ്ടത്. പൂന്താനത്തിന്‍െറ ഭാര്യക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്‍െറ കഴിവുകളെയും അറിയില്ലായിരുന്നു. അതുപോലത്തെന്നെയായിരുന്നു എന്‍െറ അമ്മയും. അച്ഛന്‍ വിലയുള്ള കലാകാരനാണെന്നോ കലയുടെ മൂല്യം എന്താണെന്നോ അമ്മക്ക് അറിയുമായിരുന്നില്ല. അമ്മയെ സംബന്ധിച്ച് അച്ഛന്‍ സമ്മാനിച്ച ഏഴുമക്കളെ വളര്‍ത്തുക എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നുമുണ്ടായിരുന്നില്ല. മക്കള്‍ക്ക് അസുഖം, വിദ്യാഭ്യാസം, ഭക്ഷണം. പണമേറെ ചെലവാണ്. ആറുവയസ്സുവരെ അസുഖം വിട്ടുമാറിയിരുന്നുമില്ല്ള എനിക്ക്. ഏതു ക്ളാസിലാണ് ഞങ്ങള്‍ പഠിക്കുന്നത് എന്നത് അച്ഛന്് അറിയുമായിരുന്നില്ല. അങ്ങനെ അച്ഛന്‍െറയും അമ്മയുടെയും വാത്സല്യമറിയാത്ത മക്കളായി ഞങ്ങള്‍ വളര്‍ന്നു.
1970 മുതല്‍ അമ്മ വാര്‍ക്കപ്പണിക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. അതായത് വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷമത്തെുംമുമ്പുതന്നെ അമ്മക്ക് അദ്ദേഹത്തിന്‍െറ പ്രകൃതം പിടികിട്ടി. വീട്ടില്‍ കഞ്ഞിപുകയണമെങ്കില്‍ പണിയെടുത്തേ തീരൂവെന്ന് അമ്മക്ക് തോന്നിയിരിക്കണം. 1975ഓടെ പണിക്കു പോകുന്നത് നിര്‍ത്തിയെങ്കിലും വീടിന്‍െറ അകത്തളങ്ങളില്‍ മുറുമുറുപ്പുകള്‍ നിറഞ്ഞു.
75 വയസ്സുവരെ സ്വന്തം വീട്ടിലോ നാട്ടിലോ ഒരു തരത്തിലും ഞരളത്തിന് പരിഗണന കിട്ടിയില്ല.  വീടുകെട്ടി, സ്വന്തം കുടുംബം മാത്രം നോക്കിസംരക്ഷിക്കുന്നവരെയാണ് സമൂഹം കേമന്മാരെന്ന് പറയുന്നത്. അത്തരത്തില്‍ ഒരു പ്രാപ്തിയും ഇല്ലാത്തവനായിരുന്നു ഞരളത്ത് രാമപ്പൊതുവാള്‍. ആ കുറ്റബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതോടൊപ്പം അമ്മയുടെ കുറ്റപ്പെടുത്തലുകളും. ഇതെല്ലാം അച്ചടക്കത്തോടെ കേട്ടുപോന്നു.
തന്‍െറ കഴിവുകള്‍ എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല, അദ്ദേഹം മാത്രമല്ല, ഭാര്യയും വീട്ടുകാരും. ആ കാരണംകൊണ്ടുതന്നെ വീട് അസ്വസ്ഥതകളുടെ കൂടാരമായി. വീട്ടിലെ നിരന്തരകലഹംകേട്ട് അച്ഛന്‍െറ കൂട്ടുകാര്‍ ചോദിച്ചിരുന്നു, എന്തിനാ ഇത് സഹിച്ച് ജീവിക്കണേന്ന്. ‘‘ആര്‍ക്കും വേണ്ടാത്തവനെ സ്വീകരിച്ചവളാണ് എച്ച്മ്മു (മാതാവ് ലക്ഷ്മിക്കുട്ടിയുടെ വിളിപ്പേര് ).’’ ഞാനിത് കേള്‍ക്കാന്‍ അര്‍ഹനാണ് എന്ന് ധ്വനിപ്പിക്കുമാറുള്ള മറുപടി. ആ കാരണംകൊണ്ട് കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന അമ്മയെ ബഹുമാനിച്ചുകൊണ്ടുനടന്നു.



വൃദ്ധനായ അച്ഛന്‍
കല്യാണം കഴിക്കുമ്പോള്‍ അച്ഛന് 41 വയസ്സായിരുന്നു, അമ്മക്ക് 19. അമ്മ നായര്‍സ്ത്രീയായിരുന്നു. അച്ഛന് അറുപതു വയസ്സുള്ളപ്പോള്‍ ഉണ്ടായ മകനാണ് ഞാന്‍. അദ്ദേഹം പാടിയ അപൂര്‍വ രാഗങ്ങളൊന്നും കേള്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല. ഞാന്‍ കാണാന്‍ തുടങ്ങിയപ്പോള്‍മുതല്‍ അച്ഛന്‍ നരച്ച മുടിയുള്ള ഒരു ‘അപ്പൂപ്പന’ായിരുന്നു. അച്ഛന്‍ ശാരീരികമായി അവശനായി എന്ന് അമ്മക്ക് തോന്നിത്തുടങ്ങിയപ്പോ, അതായത് എനിക്ക് എട്ടുവയസ്സുള്ളപ്പോള്‍മുതല്‍ സഹായിയായി അച്ഛനോടൊപ്പം എന്നെയും പറഞ്ഞുവിടും. അച്ഛന് വയ്യാണ്ടായി. വല്ലതും സംഭവിച്ചാല്‍ ആരും അറിയില്ലല്ളോ. എനിക്കാണെങ്കില്‍ പാടാന്‍ വാസനയുമുണ്ട്. അച്ഛന്‍ പാടുന്നത് കേട്ടുകേട്ട് എന്‍െറയുള്ളിലും സോപാനസംഗീതത്തിന്‍െറ ഈണം പതിഞ്ഞു. അച്ഛന്‍ നാമം ജപിക്കുന്നതും കൂട്ടത്തില്‍ കേട്ടുപഠിക്കുമായിരുന്നു. ആദ്യമായി ഇടക്ക തോളിലേറ്റുന്നത് തിരുവനന്തപുരത്ത് നടന്ന സാംസ്കാരിക ഘോഷയാത്രയില്‍ മലപ്പുറം ജില്ലക്കുവേണ്ടി അച്ഛനായി ഫ്ളോട്ടില്‍ വേഷം കെട്ടിയപ്പോഴാണ്. അച്ഛന്‍െറ പാട്ടു റെക്കോഡ് ചെയ്തുകേള്‍പ്പിച്ചാണ് ആ ഫ്ളോട്ട് അവതരിപ്പിച്ചത്. അച്ഛന്‍െറ കൂടെ യാത്രചെയ്ത് കേട്ടുകേട്ടുള്ള ശീലമാണ് എന്‍െറ പാട്ട്. മിക്ക ദിവസങ്ങളിലും ‘‘ഹരീ ഇങ്ങ്ട്ട് വാ’’ എന്നുപറഞ്ഞ് സ്റ്റേജിലേക്ക് കയറ്റിനിര്‍ത്തും. അങ്ങനെ കൂടെ പാടിച്ചിട്ടുണ്ട്. കേട്ട പാട്ടുകള്‍ പുനരാവിഷ്കരിക്കുക മാത്രമാണ് ആദ്യകാലങ്ങളില്‍ ഞാന്‍ ചെയ്തത്. പിന്നീട് എന്‍െറ ചിന്തകള്‍, ഈണങ്ങള്‍, ശൈലികള്‍ എല്ലാം അവയില്‍ കടന്നുവന്നു. അച്ഛന്‍െറയും എന്‍െറയും പാട്ട് തീര്‍ത്തും വ്യത്യസ്തമാണ്. 1995 നവംബറില്‍ എടപ്പാള്‍ കുളങ്ങര സംഗീതോത്സവത്തിലാണ് ഞാന്‍ അച്ഛന്‍െറ നിഴലില്‍നിന്നുമാറി ആദ്യമായി പാടിയത്.
എന്‍െറ നിര്‍ബന്ധപ്രകാരമാണ് ചിറ്റൂര്‍ കോളജില്‍ സംഗീതപഠനത്തിന് കൊണ്ടാക്കിയത്. ഹോസ്റ്റലില്‍ പണമടക്കാന്‍ പറ്റാതായപ്പോള്‍ സംഗീതപഠനം ഉപേക്ഷിച്ചു. പിന്നീട് ബി.എ മലയാളവും ബി.എഡും പഠിച്ചു. ഡിഗ്രിക്ക് പട്ടാമ്പി കോളജില്‍ പഠിക്കുന്നകാലത്തുപോലും അച്ഛന്‍ കൊണ്ടുതരാറുള്ള പഴയ കുപ്പായമിട്ടായിരുന്നു പോക്ക്.  ഒറ്റപ്പാലം എന്‍.എസ്.എസില്‍ ബി.എഡ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സഹപാഠിയായിരുന്ന മായയാണ് എന്‍െറ ജീവിതസഖിയായത്. പിന്നീട് മഞ്ചേരിയിലെ ഒരു അണ്‍എയ്ഡഡ് സ്കൂളില്‍ അധ്യാപകനായി. പക്ഷേ, മിക്ക ദിവസവും പരിപാടി ഉള്ളതിനാല്‍ എനിക്ക് ക്ളാസില്‍ പോകാന്‍ കഴിയാറില്ല. അങ്ങനെ ജോലി രാജിവെച്ചു.


സമ്മാനപ്പൊതികള്‍

യാത്രകള്‍ പോയിവരുമ്പോള്‍ അച്ഛന്‍ പൊതിഞ്ഞുകെട്ടിക്കൊണ്ടുവരുന്നവക്കുവേണ്ടി ഞാന്‍ കാത്തിരിക്കാറുണ്ട്. ചെറുപ്പംമുതലേ ക്ഷീണപ്രകൃതി ആയതിനാല്‍ ചേട്ടന്മാരോടൊപ്പം പുറത്തൊന്നും പോയികളിക്കാന്‍ അനുവാദമില്ലായിരുന്നു. അപ്പോഴായിരിക്കും അച്ഛന്‍െറ വരവ്. എഴുതാന്‍ ലെറ്റര്‍പാഡ്, സാമ്പിള്‍ മരുന്നുകള്‍, പഴയ മാസികകള്‍ ഒക്കെ പൊതിക്കെട്ടിലുണ്ടാകും. ഉണ്ണിയപ്പം, അമ്പലത്തില്‍നിന്ന് കിട്ടിയ ചോറ്, പലഹാരങ്ങള്‍, കുട്ടികള്‍ക്ക് ഉപയോഗിക്കാം എന്നുപറഞ്ഞ് ആരെങ്കിലും കൊടുക്കുന്ന പഴയ വസ്ത്രങ്ങള്‍ ഇവയായിരിക്കും അധികവും. ഇതില്‍ പലതും കാണുന്നവര്‍ക്ക് അച്ഛന്‍തന്നെ കൊടുക്കും. എന്നാല്‍, വീട്ടില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ തന്‍െറ കൈയിലൂടെയല്ല്ളാതെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് അമ്മക്ക് ഇഷ്ടമല്ല. അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും അച്ഛന്‍െറ വരവിന്‍െറകൂടെ പതിവാണ്. അച്ഛന് ആകെ കുറച്ചുപണമേ കിട്ടിയിട്ടുണ്ടാവുകയുള്ളൂ. വല്ലവരും ചോദിച്ചാല്‍ അതുപോലും കൊടുക്കും. നമുക്ക് വേണ്ടപ്പെട്ടതെന്ന് കരുതുന്നതൊന്നും അച്ഛന് വേണ്ടപ്പെട്ടതാവില്ല. ദക്ഷിണയായി കിട്ടിയ ഒരു മുണ്ടായിരിക്കും ചിലപ്പോള്‍ പൊന്നുപോലെ കൊണ്ടുവരുക. പാടാനായി ക്ഷണിച്ചുകൊണ്ടുപോയാലും പണം കണക്ക് പറഞ്ഞുവാങ്ങില്ല. എന്നിട്ട് പണം ചോദിച്ചാല്‍ തരും എന്ന് കരുതുന്ന ചില സ്ഥലങ്ങളില്‍ കയറിയിറങ്ങും. അവിടെ ചെല്ലുമ്പോള്‍ അവര്‍ ചില ചില്ലറകള്‍ കൊടുക്കും. ആ ചില്ലറകളാണ് അദ്ദേഹം വീട്ടില്‍ കൊണ്ടുവരുന്നുണ്ടാവുക, അല്ലാതെ പാട്ടുപാടിയ സമ്പാദ്യമാവില്ല. ആ കഴിവില്ലായ്മയാണ് അമ്മയെ അസ്വസ്ഥയാക്കിയത്. പിന്നപ്പിന്നെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി ചിലരൊക്കെ വീട്ടിലേക്ക് പണം അയച്ചുതുടങ്ങി.
പലേടങ്ങളിലും ശല്യം ഒഴിഞ്ഞുപോയിക്കോട്ടെ എന്ന് കരുതി പ്രാകിക്കൊണ്ട്  ഇരുപത് രൂപ കൈയിലെറിഞ്ഞുകൊടുക്കുന്നതിന് ഞാന്‍തന്നെ പലതവണ സാക്ഷിയായിട്ടുണ്ട്. അതിനുവേണ്ടി ഒരു ദിവസം മുഴുവന്‍ അവിടെ ഒരുപക്ഷേ കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ടാകും. എന്തെങ്കിലും പൈസ കിട്ടാനാണ് ഇയാള്‍ നില്‍ക്കുന്നത് എന്ന് അവര്‍ക്കുമറിയാം. തന്‍െറ പാട്ടിന്‍െറ വില എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. പാട്ടുപാടി കണക്കുപറയാനറിയില്ല. കണക്കു പറയാനറിഞ്ഞിരുന്നുവെങ്കില്‍ ആ ഭിക്ഷാടകന്‍െറ വേഷംകെട്ടേണ്ട ആവശ്യമില്ലായിരുന്നു എന്ന ബോധ്യവുമില്ല. തന്‍െറ കഴിവിനെക്കുറിച്ച്, തന്‍െറ കലയെക്കുറിച്ച് അറിവില്ലായിരുന്നു. തന്‍െറ കലാസപര്യ കടമയായിരുന്നു അദ്ദേഹത്തിന്. അതായിരുന്നു ആ ജീവിതം.

ദേശാടനം
കുട്ട്യോള്‍ക്ക് എന്തെങ്കിലും പറഞ്ഞുകൊടുത്തൂടെ എന്ന ചോദ്യം അലോസരമുണര്‍ത്തിയപ്പോള്‍ അദ്ദേഹം ഇടക്ക് അതിന് ശ്രമിച്ചിരുന്നു. ഞങ്ങള്‍ കുട്ടികളെ പാട്ടുപാടിക്കാന്‍ ശ്രമിക്കും. ഞങ്ങള്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍തന്നെ ഇവരൊന്നും ശര്യാവില്ല എന്ന തോന്നലുവരും. അതും പറഞ്ഞ് അദ്ദേഹം എണീറ്റ് പോവും. എന്നിട്ട് അസ്വസ്ഥനായി പശുവിന് പുല്ല് കൊടുക്കാന്‍ നില്‍ക്കും, ചാണകം വാരിക്കളയും. അദ്ദേഹത്തിന് പഠിപ്പിക്കാനുള്ള ഏകാഗ്രത ഉണ്ടായിരുന്നില്ളെന്നതാണ് സത്യം. ഞങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരണം എന്നൊക്കെ ആഗ്രഹിച്ചിരുന്നിരിക്കാം. ഒരു മകനെ കലാമണ്ഡലത്തില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തി. മറ്റൊരാളെ കോട്ടക്കല്‍ പി.എസ്.വി നാട്യസംഘത്തില്‍ ചേര്‍ക്കാനും ശ്രമം നടത്തിയിട്ടുണ്ട്. അധികം വൈകാതെ അവര്‍ തിരിച്ചത്തെി.
എട്ടുവയസ്സുകഴിഞ്ഞപ്പോള്‍ മുതലാണ് എന്നെ കൂടെക്കൊണ്ടുപോകുന്നത്.  മക്കളില്‍ പലരെയും പലസമയം കൂടെക്കൂട്ടാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഓരോ ഘട്ടത്തിലും ഓരോ ചേട്ടന്മാരെ. പലരും സമ്മതിച്ചില്ല. കാരണം, അദ്ദേഹം കൃത്യസമയത്ത് ഭക്ഷണം കഴിക്കില്ല, കൃത്യസമയത്ത് ഉറങ്ങില്ല. യാത്രകള്‍ക്കുമില്ല കൃത്യത. പരമാവധി നടപ്പുതന്നെ. ഭാര്യയെന്നോ മക്കളെന്നോ ഉള്ള ചിന്തയൊന്നുമുണ്ടാകില്ല. പല സന്ദര്‍ഭങ്ങളിലും നമ്മള്‍ കൂടെയുണ്ടെന്ന കാര്യംപോലും മറന്നുപോകും. എന്നാല്‍, ഓര്‍മവരുമ്പോഴാകട്ടെ കൂടുതല്‍ വാത്സല്യത്തോടെ അടുത്തുവന്ന് കുശലംചോദിക്കും. സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു. എന്തിനാണ് എന്നറിയാതെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യും. മുന്‍ശുണ്ഠിയും മറവിയും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തിന്‍െറ സംഗീതത്തോട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന് കലയോടുമാത്രമായിരുന്നു താല്‍പര്യം. കുറെക്കാലം ഒരു നിഴലുപോലെ കൂടെയുണ്ടായിരുന്നതുകൊണ്ടുമാത്രം ഞരളത്ത് രാമപ്പൊതുവാളിന്‍െറ മഹത്ത്വം അറിയാന്‍ എനിക്കു സാധിച്ചു. അദ്ദേഹത്തിന്‍െറ അവതരണങ്ങള്‍ ആദ്യം അദ്ഭുതമാണ് സമ്മാനിച്ചത്. ഗൗരവമായി കലയെ കണ്ടുതുടങ്ങിയപ്പോഴായിരുന്നു ആ കഴിവ് തിരിച്ചറിഞ്ഞത്.
അച്ഛന് 80 വയസ്സുവരെ വീടുണ്ടായിരുന്നില്ല. നേരെ തിരിച്ചായിരുന്നു ഞാന്‍. 25 വയസ്സുമുമ്പേ വീടുവെച്ചു, കല്യാണം കഴിച്ചു. 41 വയസ്സിലാണ് അദ്ദേഹം കല്യാണം കഴിച്ചത്. ഞാന്‍ അച്ഛന്‍ ചെയ്തതിന്‍െറ വിപരീതമായാണ് ഭൗതികതലത്തില്‍ നിന്നുകൊണ്ട് ചെയ്തത്. എന്നാല്‍, ആത്മീയതലത്തില്‍ അദ്ദേഹം അനുഭവിച്ച അതേ പ്രശ്നങ്ങള്‍ ഞാനും നേരിടുന്നു.
കേരളത്തില്‍ പലേടത്തും പലരെയും ഞരളത്ത് സംഗീതം പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവ കുറച്ചുദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. സ്ഥിരമായി അങ്ങനെ ആ പ്രകിയ തുടരാനാവില്ല. അദ്ദേഹത്തിന്‍െറ സ്വഭാവമതായിരുന്നു. കേരളത്തില്‍ ശിഷ്യഗണമില്ലാതെ പോയ പ്രതിഭ ഞരളത്ത് മാത്രമായിരുന്നിരിക്കണം.

വിപ്ളവകാരിയായ
അച്ഛന്‍

മുഖ്യധാരയുടെ നിലവിലുള്ള നിയമങ്ങളെ ലംഘിക്കുക എന്നത് അദ്ദേഹത്തിന്‍െറ ശീലമാണ്. അനുസരിക്കുക എന്നത് അത്രയൊന്നും അദ്ദേഹത്തിന് സാധിക്കില്ല. അദ്ദേഹത്തിന്‍െറ മതിഭ്രമം എന്ന അവസ്ഥയാവാം അതിന് കാരണം. ഞാന്‍ ജനിക്കുന്ന കാലമാകുമ്പോഴേക്കും കാവാലം നാരായണപ്പണിക്കര്‍, ജി. അരവിന്ദന്‍, നെടുമുടി വേണു, ഡോ. കെ. അയ്യപ്പപ്പണിക്കര്‍, ജോണ്‍ എബ്രഹാം തുടങ്ങിയ കേരളത്തിലെ ഏറ്റവും മികച്ച കല-സാഹിത്യ പ്രവര്‍ത്തകരുടെ വലയത്തിലായിരുന്നു ഞരളത്ത് രാമപ്പൊതുവാള്‍. സോപാനസംഗീതം നട അടച്ചാല്‍ തുടങ്ങണം, നടതുറക്കുമ്പോള്‍ അവസാനിപ്പിക്കുകയും വേണം. എന്നാല്‍, ഞരളത്ത് തന്‍െറ ഇടക്കയുംകൊണ്ട് ക്ഷേത്രസോപാനംവിട്ടിറങ്ങിപ്പോയി. ക്ഷേത്രത്തിനകത്തല്ല, എവിടെയും പാടാനും കൊട്ടാനും തയാറുള്ള കലാകാരനായി പരിവര്‍ത്തനംചെയ്യപ്പെട്ടു. ജി. അരവിന്ദന്‍ കാവാലത്തിന് പരിചയപ്പെടുത്തിയതാണ് അച്ഛന്‍െറ ജീവിതത്തിലെ വഴിത്തിരിവായത്. കാവാലം നാടകങ്ങളിലും മറ്റു പരിപാടികളിലും സ്ഥിരസാന്നിധ്യമായിത്തീര്‍ന്നു അദ്ദേഹം. ‘തമ്പ്’ എന്ന സിനിമയിലും തിരുവരങ്ങ് നാടകസംഘത്തിലും സജീവമായിരുന്നു. സംഗീതോത്സവങ്ങള്‍മുതല്‍ കല്യാണങ്ങള്‍വരെ പാടാന്‍ അച്ഛന് മടിയുണ്ടായിരുന്നില്ല. ജാതീയത വേരോടിക്കൊണ്ടിരുന്ന സമയത്താണ് മതഭേദമില്ലാതെ എല്ലാ ചടങ്ങുകളിലും അദ്ദേഹം പാടിയിരുന്നത്.       പി.കെ.എ. റഹീം, ഏനദി ഹാജി എന്നിവരുടെ വീട്ടിലൊക്കെ പോയി പാടിയിട്ടുണ്ട്. സോപാനസംഗീതം എന്ന കലാരൂപത്തെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി ലോകത്തിന് മുന്നിലത്തെിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിനുവേണ്ടി സ്വന്തം ജീവിതം നീക്കിവെച്ചു.
കളത്തിന് പുറത്ത്
ഒരാള്‍ വരച്ച കള്ളിയില്‍ നിര്‍ത്തി ജോലിചെയ്യിക്കാന്‍ പറ്റുമായിരുന്നില്ല. വാര്‍ധക്യത്തിലത്തെിയ ഞരളത്ത് രാമപ്പൊതുവാളിനെ മാത്രമേ ലോകത്തിനറിയൂ. 70 വയസ്സിനുശേഷമുള്ളയാള്‍. തായമ്പകയും മറ്റു മേളങ്ങളും അച്ഛനു വഴങ്ങുമായിരുന്നു. രാമന്‍െറ പ്രതിഭയനുസരിച്ച് ഇവിടെയൊന്നും എത്തിയാല്‍ പോരാ... പലരും പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ അച്ഛന്‍െറ ചെറുപ്പകാലം കണ്ടവരാണ്. ഏതുമേഖലയിലാണ് കഴിവ് എന്ന് രാമനും അറിവില്ലായിരുന്നു. ഒരു സ്ഥലത്തും ഉറച്ചുനില്‍ക്കില്ല. ഒന്നിനോടും പ്രതിപത്തിയും ഇല്ല. വീട്ടിലെ ഗതികേട് കണ്ടിട്ടാണ് ജി. ശങ്കരപ്പിള്ള സാര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ജോലികൊടുത്തത്. നാലുമാസത്തോളം അവിടെ മാസ്റ്ററായി ജീവിച്ച ആള്‍ പിന്നീട് എങ്ങനെയാണ് ജോലിയില്ലാത്തവനായി മാറിയത്? ഒരുകാലത്ത് ചെമ്പൈയുടെ അരുമ ശിഷ്യനുമായിരുന്നു. എന്നാല്‍ ‘‘മൂപ്പര് പോയാ വരൂല്യാ, വന്നാ പോവൂല്യാ’’ എന്നാണ് ചെമ്പൈ സ്വാമികള്‍ അച്ഛനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എവിടെയും നില്‍പുറക്കുമായിരുന്നില്ലല്ളോ, അദ്ദേഹത്തിന്.


പ്രശസ്ത ജീവിതം
ജീവിതത്തിന്‍െറ അവസാനകാലത്ത് 1985ഓടെയാണ് ഞരളത്ത് രാമപ്പൊതുവാള്‍ പ്രസിദ്ധനായത്. പുരസ്കാരങ്ങള്‍ കിട്ടിത്തുടങ്ങുകയും അവാര്‍ഡിന്‍െറ ഫോട്ടോകള്‍ പത്രങ്ങളില്‍ വന്നുതുടങ്ങുകയും ചെയ്തതോടെ ഇയാള്‍ ചില്ലറക്കാരനല്ളെന്ന് നാട്ടുകാര്‍ക്കും ബോധ്യപ്പെട്ടു. വൈകിവന്ന പ്രശസ്തിയില്‍ അമ്മക്കും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സന്തോഷമുണ്ടായിരുന്നു. അച്ഛന്‍ എന്തൊക്കെയോ ആണ് എന്ന തോന്നലുണ്ടായത് അതിനുശേഷമാണ്്. ഈ കാലഘട്ടത്തിലാണ് അച്ഛന് പരിപാടികള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ തുടങ്ങിയത്. പത്രത്തില്‍ വാര്‍ത്തകള്‍ വരുകയും പണമൊന്നും ലഭിക്കാതിരിക്കുകയും ചെയ്ത കാലത്ത് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനം പ്രസിദ്ധമായിരുന്നു. ‘‘പത്രത്തിലും ചിത്രത്തിലും ഉണ്ട്, പാത്രത്തിലേക്ക് മാത്രം ഒന്നൂംല്യാ.’’ ജീവിതത്തിന്‍െറ അവസാനകാലത്ത് കൈവന്ന പ്രശസ്തിയും പണവും കുടുംബത്തിന് ആശ്വാസമേകിയിട്ടുണ്ട്. എന്‍െറ ബി.എഡ് പഠനം ആ കാലത്തായിരുന്നു.
1996ല്‍ അച്ഛന്‍െറ 80ാം പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആദ്യം അദ്ദേഹം എതിര്‍ത്തു. എന്‍െറ പേരില്‍ ആഘോഷങ്ങളൊന്നുംവേണ്ടാ, എനിക്ക് പണ്ടേ ശീലല്യാന്ന് പറഞ്ഞാണ് എതിര്‍ത്തത്. എന്നിട്ടും ആഘോഷം ഗംഭീരമായി നടത്തി. സിനിമാതാരങ്ങളും സാംസ്കാരികലോകത്തെ പ്രമുഖരും ഒക്കെ പങ്കെടുത്ത ചടങ്ങ്, നാടിന്‍െറ ആഘോഷമായിരുന്നു അന്ന്. നാട്ടുകാര്‍ അച്ഛനെ അംഗീകരിച്ചെന്ന് തോന്നിപ്പിച്ച ആദ്യ സംഭവമായിരുന്നു അത്. അതേ വര്‍ഷംതന്നെയായിരുന്നു അദ്ദേഹത്തിന്‍െറ മരണവും.
വേര്‍പാട്
തൊണ്ണൂറുകളുടെ പകുതിയോടെ അദ്ദേഹം ഏറെ ക്ഷീണിതനായി. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയായിരുന്നു തുടക്കം. ആദ്യം കോട്ടക്കല്‍ ആര്യവൈദ്യശാലയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. ജീവിതത്തിലാദ്യമായി ആശുപത്രിയില്‍ കിടന്നത് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ബോധാബോധങ്ങളുടെ ഇടവേളകളില്‍, വേദനയുടെ മൂര്‍ധന്യത്തില്‍ അദ്ദേഹം ഉറക്കെ പാടും. ആ സംഗീതത്തിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ആദ്യമൊക്കെ നഴ്സുമാര്‍ വഴക്കു പറയുമായിരുന്നു. അവസാനം ഡോക്ടര്‍ പാടാന്‍ അനുവദിച്ചു.
അല്‍പം രോഗശമനത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. മന്ത്രിയും മറ്റു പ്രമുഖരും അദ്ദേഹത്തെ അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് കാണാനത്തെിയപ്പോഴാണ് വീട്ടിലെ ഇല്ലായ്മയറിയുന്നത്. വീട്ടില്‍ വൈദ്യുതിയത്തൊന്‍ ഇത് കാരണമായി. 80ാം പിറന്നാള്‍ ആഘോഷത്തിന് ശേഷം അദ്ദേഹത്തിന്‍െറ നില കൂടുതല്‍ വഷളായി.
കോട്ടക്കല്‍ ആര്യവൈദ്യശാല ആശുപത്രിയില്‍ കൂട്ടുകാരന് സഹായിയായി കൂട്ടിരിക്കുമ്പോഴാണ് അച്ഛന്‍ ഗുരുതര അവസ്ഥയിലാണെന്ന അറിയിപ്പ് ലഭിക്കുന്നത്. അധികം വൈകാതെ അദ്ദേഹം മരിച്ചു. കല-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലുള്ളവരുടെ വന്‍നിര തന്നെ വീട്ടിലത്തെി. അവസാന നാളുകളില്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ പേരില്‍ പ്രവാസി സംഘടന പ്രഖ്യാപിച്ച പുരസ്കാരം വാങ്ങാന്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു അച്ഛന്‍. ചടങ്ങില്‍ പാടാന്‍  ‘ബാല്യകാലസഖി’യിലെ ‘‘താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ...’’ എന്ന ഗാനം പഠിക്കുകയും ചെയ്തു. എന്നാല്‍, അതിന് പോകാനായില്ല. പിന്നീട് സംഘടനയുടെ പ്രതിനിധികള്‍ വീട്ടിലത്തെി പുരസ്കാരം കൈമാറിയപ്പോള്‍ ആ ഗാനം ഞാന്‍ അവര്‍ക്കുവേണ്ടി പാടി.


ഞരളത്തിനുശേഷം
അച്ഛന്‍ വിടവാങ്ങിയതോടെ സംഗീതപാരമ്പര്യം നിലനിര്‍ത്തേണ്ടത് എന്‍െറ കടമയായി. അധികം വൈകാതെ എന്നെ പരിപാടികള്‍ക്ക് വിളിച്ചുതുടങ്ങി. അതിനുമുമ്പ് പല വേദികളിലും ഞാന്‍ പാടിയിട്ടുണ്ടെങ്കിലും വിശ്വാസക്കുറവ് ഉണ്ടായിരുന്നു. ഒരു ധൈര്യത്തില്‍ ഏറ്റെടുത്തു. കലതന്നെയാണ് ജീവിതം എന്ന തിരിച്ചറിവിലായിരുന്നു ഞാന്‍. ആദ്യമായി വിളിക്കുന്നത് സംഘ്പരിവാറിന്‍െറ സാംസ്കാരിക സംഘടനയായ ‘തപസ്യ’യാണ്. അന്ന് ‘തപസ്യ’യുടെ രാഷ്ട്രീയമൊന്നും എനിക്കറിയില്ല. അതോടെ എന്നെ ആന്‍റി കമ്യൂണിസ്റ്റായി മുദ്രകുത്തുകയായിരുന്നു. ഞാന്‍ ആരു വിളിക്കുന്ന വേദിയിലും പാടാന്‍ തുടങ്ങി. നായര്‍ സ്ത്രീയുടെ മകനായി ജനിച്ചതുകൊണ്ട് അമ്പലത്തില്‍ പാടാന്‍ കഴിയില്ല എന്നറിഞ്ഞപ്പോള്‍ അമ്പലത്തിന്‍െറ രീതികളെ വിമര്‍ശിച്ചത് പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തി. ആ ഘട്ടങ്ങളില്‍ സ്വാഭാവികമായി കമ്യൂണിസ്റ്റുകാര്‍ എനിക്ക് പിന്തുണ നല്‍കി. പിന്നീട് അവരുടെ വേദികളിലും ഞാന്‍ സജീവമായി.
സവര്‍ണനായിരുന്നിട്ടും ഒരു അവര്‍ണജീവിതം നയിച്ചയാളാണ് ഞരളത്ത് രാമപ്പൊതുവാള്‍.  ഈ അവര്‍ണജീവിതം മകനും ജീവിച്ചാല്‍ മതി എന്ന് കരുതുന്ന കുറെ ആളുകളുണ്ട്. ഞരളത്ത് രാമപ്പൊതുവാളിന്‍െറ മകന്‍ അത്ര വലിയ ആളൊന്നും ആവണ്ട എന്ന മനോഭാവം പലരിലുമുണ്ട്. ഇതൊന്നും ബാധകമാകാതെ സത്യസന്ധതയോടെ സ്നേഹിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഈ സഹൃദയരാണ് എന്‍െറ ശക്തി.


photos
from njaralath harigovindan
 0.ajith kumar
pavitran


Wednesday, July 16, 2014

    സമരം കുറ്റമാണ്
    ഇരകള്‍ കുറ്റവാളികളും

മോദിവാഴ്ചയോടെ ഒരു സാഹചര്യം വന്നിട്ടുണ്ട്. രാജ്യവും ഭരണകൂടവും ഒന്നാണെന്ന ചിന്ത. ജനാധിപത്യത്തില്‍ രാജ്യത്തിനുള്ളില്‍നിന്ന് ഭരണകൂടത്തെ വിമര്‍ശിക്കാനും എതിര്‍ക്കാനും അവസരമുണ്ടായിരുന്നു. മോദിയുടെ വരവ് രാജ്യത്തെയും ഭരണകൂടത്തെയും ഒന്നാക്കിമാറ്റുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുകയെന്നാല്‍ രാജ്യത്തെ വിമര്‍ശിക്കുകയെന്നാണിപ്പോള്‍ അര്‍ഥമാക്കുന്നത്. അതായത് ഭരണാധികാരിയെ വിമര്‍ശിക്കുന്നു എന്നര്‍ഥം.  രാജ്യം= ഭരണകൂടം = ഭരണാധികാരി എന്ന സങ്കല്‍പം. അതിനാല്‍ എല്ലാ ജനകീയസമരങ്ങളും ഇനി രാജ്യദ്രോഹമായി കണക്കാക്കപ്പെടും. എല്ലാ പോരാട്ടവും തീവ്രവാദമായേക്കാം. എന്‍.ജി.ഒകളെ ലക്ഷ്യമിടുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അതാണ് സൂചിപ്പിക്കുന്നത്.



‘‘വിദേശതാല്‍പര്യങ്ങളുടെ പേരില്‍ അവരുടെ സഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ പബ്ളിക് റിലേഷന്‍ കമ്പനികളെ വിലക്കെടുത്താണ് രാജ്യത്തത്തെുന്നത്.  പിന്നീട് വിദേശപണം ഉപയോഗിച്ച്  ഒന്നോ രണ്ടോ അവര്‍ഡുകള്‍ സ്വന്തമാക്കി  അവര്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന അണുനിലയം, ഖനനമേഖലകള്‍ പോലെയുള്ള വികസനവിഷയങ്ങളില്‍ ഇടപെടുന്നു. ഇരകളെ സഹായിക്കാനെന്നപേരിലത്തെി പിന്നീട് പദ്ധതിവിരുദ്ധ പ്രചാരണങ്ങളിലേര്‍പ്പെട്ട്  വികസനം തടസ്സപ്പെടുത്തുന്നു’’ -നരേന്ദ്ര മോദി,  2006 സെപ്റ്റംബര്‍ 9.
2014  ജൂണ്‍ മൂന്നിന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം എന്‍.ജി.ഒകള്‍ വികസനപദ്ധതികളില്‍ നടത്തുന്ന ഇടപെടലുകളെപ്പറ്റി സര്‍ക്കാറിന്  നല്‍കിയ രഹസ്യറിപ്പോര്‍ട്ട്  തുടങ്ങുന്നതും ഇതേ വാചകത്തിലാണ്. അങ്ങനെ ‘മന$പൂര്‍വമുള്ള   ആകസ്മികത’യൊരുക്കിയാണ് ഐ.ബി പുതിയ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കിയത്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി, ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്.  എന്നാല്‍, റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമ്പോഴേക്കും മന്‍മോഹനും കോണ്‍ഗ്രസും ജനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടാത്തവരായി.
21  പേജുവരുന്ന രേഖയാണ് ജൂണ്‍ മൂന്നിന് ഐ.ബി ജോയന്‍റ് ഡയറക്ടര്‍  എസ്.എ. റിസ്വി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചത്. വിവിധ വികസനപദ്ധതികള്‍ക്കായി കുടിയൊഴിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു  എന്ന വ്യാജേനയാണ്  വിദേശ ഏജന്‍സികള്‍ എന്‍.ജി.ഒകളെ  സമീപിക്കുന്നതെന്നും  ഇവരെ ഉപയോഗിച്ച് വിഷയം പഠിക്കുകയും ഇടപെടലിന് കളമൊരുക്കുകയും  ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.  ഗ്രീന്‍പീസ്, കോര്‍എയ്ഡ്, ആക്ഷന്‍ എയ്ഡ്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍പോലുള്ള എന്‍.ജി.ഒകളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുന്നു.
മോദി ഭരണകൂടത്തിന് ഈ രേഖ ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ്. ജനകീയസമരങ്ങളെയും നേതാക്കളെയും കുറ്റവാളികളാക്കി  കോര്‍പറേറ്റുകളുടെ മനംകവരാം. ഒപ്പം, ബഹുജന മുന്നേറ്റങ്ങളെയും സമരനേതാക്കളെയും രാജ്യദ്രോഹികളാക്കി,  തീവ്രവാദികളാക്കി കല്ളെ്ളറിഞ്ഞുകൊല്ലാം.  റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഴ്ചകള്‍ കഴിയുംമുമ്പേ ഫലം കണ്ടു. മോദി സര്‍ക്കാര്‍ പണിതുടങ്ങി.
മോദി പണിതുടങ്ങി
 കോര്‍പറേറ്റുകള്‍ കാത്തിരിക്കുന്ന വികസനം  നാട്ടില്‍നടപ്പാക്കാന്‍ ആദ്യം പൂട്ടേണ്ടത് ഇരകളുടെ വായയാണ്, അവര്‍ക്ക്  ഊര്‍ജംപകരുന്ന സംഘടനയുടെ  നട്ടെല്ലാണ്. നദീസംയോജനം മുതല്‍ ആണവവിരുദ്ധസമരം വരെ നീളുന്ന ജനകീയവിഷയങ്ങളില്‍  പ്രതിരോധസമരങ്ങള്‍  അവസാനിപ്പിക്കുകയാണ്  കോര്‍പറേറ്റുകളുടെ ആവശ്യം.  ഈ വികസനപദ്ധതികള്‍ക്ക് വഴിവെട്ടുന്ന  രൂപരേഖയാണ് ഐ.ബിയുടെ റിപ്പോര്‍ട്ട്.  ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. പത്ത് എന്‍.ജി.ഒകള്‍ക്കുകൂടി നോട്ടീസ് നല്‍കാനിരിക്കുന്നു. ഫോറിന്‍ ഫണ്ടിങ് അണ്ടര്‍ ദ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍  (റെഗുലേഷന്‍) ആക്ട്,  2010  (എഫ്.സി.ആര്‍.എ) പിന്‍വലിക്കുമെന്നാണ് സംഘടനകള്‍ക്ക് നല്‍കിയ  മുന്നറിയിപ്പ് നോട്ടിസ്.

വികസനത്തിന്
 പാതയൊരുക്കല്‍
ഗുജറാത്തുമായി ബന്ധപ്പെട്ട പദ്ധതികളായ പാര്‍ തപി- നര്‍മദ നദീസംയോജനപദ്ധതി, ഗുജറാത്ത് വികാസ് മഞ്ച് ലോകധികാര്‍ ആന്ദോളന്‍ എന്നീ പദ്ധതികള്‍ക്കെതിരെ ജനകീയ പ്രസ്ഥാനങ്ങള്‍ സജീവമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തപി -നര്‍മദ സംയോജന പദ്ധതിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ സജീവമായ സംഘടനയാണ് പാര്‍ത്തി പൂര്‍ണ ആദിവാസി  സംഘാതന്‍ (പി.പി.എ.എസ്).  75 ഗ്രാമങ്ങളിലെ ആദിവാസികളെ ബാധിക്കുന്ന പദ്ധതി, 24 ഗ്രാമങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാകും എന്നീ ഗുരുതരപ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് സംഘടനകള്‍ രംഗത്തത്തെിയത്. വിദേശസഹായം കിട്ടുന്ന മരാഗ്, പി.യു.സി.എല്‍, മൂവ്മെന്‍റ് ഫോര്‍ സെക്കുലര്‍ ഡെമോക്രസി, ഗുജറാത്ത് സര്‍വോദയ മണ്ഡല്‍  തുടങ്ങിയ എന്‍.ജി.ഒകളാണ്  പദ്ധതി തകര്‍ക്കാന്‍  ശ്രമിക്കുന്നതെന്നാണ് ഐ.ബിയുടെ ആരോപണം. ഗുജറാത്തില്‍  യാഥാര്‍ഥ്യമാവാന്‍ കാത്തിരിക്കുന്ന പ്രത്യേകനിക്ഷേപ മേഖലക്കെതിരെയും സംഘടനകള്‍ സമരം ശക്തമാക്കിയിട്ടുണ്ട്.  ഡല്‍ഹി-മുംബൈ വ്യവസായിക ഇടനാഴി  (ഡല്‍ഹി ടു മുംബൈ,  ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍) എന്നത് ദേശദ്രോഹ വികസനമാണെന്ന പ്രചാരണത്തിന് ചുക്കാന്‍പിടിച്ചത്  മേധാപട്കറും  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാഷനല്‍ അലയന്‍സ് ഓഫ് പീപ്ള്‍സ് മൂവ്മെന്‍റും (എന്‍.എ.പി.എം)  ആണ്.  പാതക്കെതിരെ എന്‍.എ.പി.എം  മുംബൈ-ഡല്‍ഹി സംഘര്‍ഷ് യാത്ര നടത്തിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. അങ്ങനെ നദിമുതല്‍ റോഡ് വരെ നീളുന്ന വിവിധ പ്രശ്നങ്ങളില്‍ കുടിയിറക്കപ്പെടുന്ന ജനങ്ങളെ മുന്‍നിര്‍ത്തി ഉയര്‍ന്നുവന്ന പ്രതിരോധസമരങ്ങള്‍ ഗുജറാത്ത് ഭരണകൂടത്തിന്‍െറയും കോര്‍പറേറ്റുകളെയും തെല്ളൊന്നുമല്ല  പ്രതിസന്ധിയിലാക്കിയത്. വികസനം മുടക്കികള്‍ എന്ന പതിവുപ്രയോഗങ്ങള്‍ക്കൊന്നും ജനവികാരത്തെ മാറ്റിമറിക്കാനാവില്ളെന്നുവന്നപ്പോഴാണ് സമരങ്ങള്‍ക്ക് നേതൃത്വം  കൊടുക്കുന്നവരെ തേടിപ്പിടിച്ച് കുറ്റവാളികളാക്കുക എന്ന തന്ത്രം നടപ്പാക്കുന്നത്.  റിപ്പോര്‍ട്ട് ആദ്യം ഉപയോഗിക്കുന്നത് ഗുജറാത്തിനുവേണ്ടിയാണെങ്കില്‍ നാളെ ഇന്ത്യയില്‍ എവിടെയുമത്  പ്രയോഗിക്കപ്പെടാം.

മോദി-അദാനി ഭായ് ഭായ്
2014  മാര്‍ച്ച് 10:  ഗ്രീന്‍പീസ് ആസ്ട്രേലിയ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ട്  ഇതായിരുന്നു:  അദാനീസ് റെക്കോഡ് ഓഫ് എ എന്‍വയണ്‍മെന്‍റല്‍ ഡിസ്ട്രക്ഷന്‍ ആന്‍ഡ്  നോണ്‍ കോംപ്ളയന്‍സ് വിത്ത് റെഗുലേഷന്‍സ്  ഇന്‍ ഇന്ത്യ.വര്‍ഷങ്ങളായുള്ള പരിസ്ഥിതിക്കെതിരെയുള്ള കടന്നുകയറ്റം, നികുതിവെട്ടിപ്പ്, അനധികൃത നിര്‍മാണങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലികൊടുക്കല്‍ തുടങ്ങി അനവധി നിയമവിരുദ്ധ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്.
  ജൂണ്‍ 3:  രാജ്യത്തിന്‍െറ പുരോഗതിയെ തടസ്സപ്പെടുത്തിയെന്ന ഗ്രീന്‍പീസുകള്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകളെ  പ്രതിയാക്കി ഐ.ബിയുടെ റിപ്പോര്‍ട്ട്. മോദിയുടെ ഗുജറാത്തിലെ  ഉറ്റതോഴനാണ് അദാനി എന്ന ബിസിനസ് ഗ്രൂപ്.  ഗ്രീന്‍പീസിനെതിരെ ഐ.ബി രംഗത്തുവന്നതിന് കാരണങ്ങളിലൊന്ന്  മേല്‍പറഞ്ഞ റിപ്പോര്‍ട്ട് ആണെന്ന് വ്യക്തം. ഗ്രീന്‍പീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഗുജറാത്തിലെ സ്പെഷല്‍ ഇക്കണോമിക് സോണ്‍ പ്രദേശത്തെ  (സെസ്) പ്രവര്‍ത്തനവും  അദാനി ഗ്രൂപ്പിനെയുമാണ് ആ റിപ്പോര്‍ട്ടില്‍ ലക്ഷ്യമിട്ടത്. തീരദേശപരിപാലന നിയമം  ലംഘിച്ചത്, വൃക്ഷങ്ങള്‍ വെട്ടിമാറ്റിയത് മുതല്‍ അനധികൃത നിര്‍മാണങ്ങള്‍വരെ അതിലുണ്ട്. ഒഡിഷയില്‍ അദാനി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക്  ഉപകരണങ്ങള്‍ വാങ്ങി പ്രവേശനികുതി വെട്ടിച്ചുവെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് 17.5 ബില്യണ്‍ യു.എസ് ഡോളറാണ് സുപ്രീംകോടതി പിഴ ചുമത്തിയത്. അനധികൃതമായി കല്‍ക്കരി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്(ഡി.ആര്‍.ഐ) ചുമത്തിയ കേസ് നടന്നുവരുകയാണ്. അദാനി ഗ്രൂപ് ഏറ്റെടുത്ത പദ്ധതികളിലെ ക്രമക്കേടിനത്തെുടര്‍ന്ന് വിഴിഞ്ഞം, ചെന്നൈയിലെ വിശാഖ് പോര്‍ട്ട്, ജെ.എന്‍.പി.ടി എന്നിവിടങ്ങളിലെ തുറമുഖവികസന  തുടര്‍പദ്ധതികളില്‍നിന്ന് അദാനിയെ ഒഴിവാക്കുകയായിരുന്നു. സര്‍ക്കാറിന്‍െറ  ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തുച്ഛവിലക്ക്  വാങ്ങിയെന്ന അഴിമതിക്കഥ ഗുജറാത്ത് അസംബ്ളിയെ ബഹളത്തില്‍മുക്കിയ ഒന്നാണ്.
ഗ്രീന്‍പീസിനെതിരായ നീക്കത്തിന് വീണ്ടും കാരണങ്ങളുണ്ട്. ഇന്തോനേഷ്യയില്‍നിന്ന്  പാം ഓയില്‍ ഇറക്കുമതിചെയ്യുന്നതിനെതിരെയും പട്ടണങ്ങളിലെയും നഗരങ്ങളിലെയും  നിര്‍മാണതൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെതിരെയും ഗ്രീന്‍പീസ്  ഇടപെടാന്‍ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പും ഐ.ബി നല്‍കുന്നുണ്ട്. ഇന്ത്യന്‍  ഐ.ടി കമ്പനികളുടെ  ഇ-വേയ്റ്റ് മറ്റൊരു മേഖലയാണ്. ഇന്ത്യയെ ഗുജറാത്ത്  മോഡല്‍ പുരോഗതിയിലേക്ക് നയിക്കുന്ന ഘടകങ്ങളിലൊന്നായ നദീസംയോജനംപോലുള്ള പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങവെ  ഈ എന്‍.ജി.ഒകള്‍ ചേര്‍ന്നുള്ള  പ്രക്ഷോഭം  പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമരം കുറ്റമാണ്
ഇരകള്‍ കുറ്റവാളികളും
മോദി സര്‍ക്കാറിനിത്  പ്രക്ഷോഭകരെ, രാജ്യദ്രോഹികളാക്കാനുള്ള മാര്‍ഗംകൂടിയാണ്.  ഫോറിന്‍ ഫണ്ടെന്ന പേരില്‍ പ്രക്ഷോഭകരെ ദേശദ്രോഹികളാക്കുകയാണ് തന്ത്രം. യു.പി.എ കാലത്ത് കോര്‍പറേറ്റ് മുതലാളിമാരുടെ കൊള്ളലാഭത്തിന്  പ്രതിരോധസമരങ്ങള്‍ തടസ്സമായപ്പോഴാണ് എന്‍.ജി.ഒകള്‍ക്കെതിരായ നടപടി തുടങ്ങിയത്. അന്ന് ഒഡിഷയിലെ പോസ്കോ സമരത്തിനെതിരെയും കൂടങ്കുളം സമരത്തിനെതിരെയും  മാത്രമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാ തുറന്നത്. സമരം കുറ്റകരവും ഇരകള്‍ രാജ്യദ്രോഹികളുമാണെന്നായിരുന്നു  മന്‍മോഹന്‍െറ മൃദുഭാഷണത്തില്‍ ഒളിഞ്ഞിരുന്ന രാസായുധം. മോദി സര്‍ക്കാര്‍ വരുമ്പോഴേക്കും  ഈ ആയുധം കുറച്ചുകൂടി മൂര്‍ച്ചപ്പെടുന്നു. കോര്‍പറേറ്റുകള്‍ക്കെതിരായ സമരങ്ങള്‍ വികസന വിരുദ്ധമാകുന്നതുപോലെ രാജ്യ ദ്രോഹവുമാണെന്നുവരുന്നു.

രഹസ്യ റിപ്പോര്‍ട്ട്
ചോരുന്നു
ഇന്ത്യന്‍  രഹസ്യാന്വേഷണവിഭാഗം  അതീവരഹസ്യമായി തയാറാക്കി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതീവരഹസ്യ സ്വഭാവമുള്ള ഡോക്യുമെന്‍റുകളായാണ് അത് ഇന്‍റര്‍നെറ്റിലും  പ്രത്യക്ഷപ്പെട്ടത്. ഡൗണ്‍ലോഡ് ചെയ്യുന്നതും വായിക്കുന്നതുംപോലും നിരീക്ഷിക്കപ്പെടുമെന്ന ഭീതിപരത്തി. ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്തി സമൂഹത്തിലേക്ക് വിവരം എത്തിക്കുക എന്ന പൊലീസ് തന്ത്രം തന്നെയായിരിക്കണം റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നില്‍. ജനങ്ങളുടെ പ്രതികരണം അറിയാനുള്ള ഭരണകൂടത്തിന്‍െറ പൊലീസ് ബുദ്ധി. വിദേശ ഫണ്ടിങ്: സംഘടനകള്‍ക്കെതിരെ നോട്ടിസ് എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകളുടെ ചുരുക്കം. സമൂഹത്തില്‍ ഒരുതരം വിഭ്രാന്തി പരത്തലായിരുന്നു ഇത്തരം വാര്‍ത്തകളുടെയും ഓണ്‍ലൈന്‍ പ്രചാരണങ്ങളുടെയും ഉദ്ദേശ്യം.
 എന്‍.ജി.ഒകളുടെ ജനകീയപിന്തുണ നഷ്ടപ്പെടുത്താനുള്ള കരുനീക്കത്തിന്‍െറകൂടി ഭാഗമായിരുന്നു റിപ്പോര്‍ട്ടിന്‍െറ  ചോരല്‍.  ഇനിയും വികസനപദ്ധതികള്‍ വരാനിരിക്കുന്നു. തുടങ്ങിവെച്ചവ മുഴുമിപ്പിക്കണം. അതിന് ജനങ്ങളില്‍നിന്ന്  ജനകീയസമരസംഘടനകളെ അടര്‍ത്തിമാറ്റണം. അതിനായി ഇന്ത്യന്‍ മധ്യവര്‍ഗത്തിന്‍െറ പിന്തുണ ആവശ്യമാണ്. രാജ്യസ്നേഹം, സുരക്ഷ, വികസനം തുടങ്ങിയ വിഹ്വലതകള്‍ വിഭ്രാന്തികളാക്കി വളര്‍ത്തിയെടുക്കാന്‍ കഴിയണം. അതിനാണ് ഐ.ബിയുടെ ശ്രമം. ഇതിനായി റിപ്പോര്‍ട്ട്   രണ്ട് ദേശീയ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ഇതുകണ്ട  മോദിസ്നേഹികളായ പലരും  പരമ്പരപോലും എഴുതിത്തുടങ്ങി.
ചില  ഫണ്ടിങ് ഏജന്‍സികള്‍ക്കെതിരെ  മോദി സര്‍ക്കാര്‍ നടപടിതുടങ്ങി  എന്നതിലുപരി ചെറു പ്രതിഷേധങ്ങളെപ്പോലും  ഇല്ലാതാക്കാനുള്ള നടപടിയായി  പൊതുസമൂഹം ഇനിയും വിലയിരുത്തിയിട്ടില്ല. മുഖ്യധാരാ പാര്‍ട്ടികള്‍ വിഷയത്തില്‍ മൗനംപൂണ്ടു എന്നതുതന്നെ ഇതിന് പ്രധാനകാരണം.  ഇടതുപ്രസ്ഥാനങ്ങള്‍പോലും ദുരൂഹ  മൗനം തുടരുകയാണ്.  കോര്‍പറേറ്റുകള്‍ക്കെതിരെ ആകെ പ്രതികരിച്ചിരുന്നത് ചെറു പ്രസ്ഥാനങ്ങളും ജനകീയഗ്രൂപ്പുകളും എന്‍.ജി.ഒകളുമാണ്.
ഒരു മാസമാവാറായിട്ടും ഐ.ബിയുടെ ചോര്‍ത്തല്‍ നാടകത്തിനെതിരെയും  എന്‍.ജി.ഒകള്‍ക്കെതിരെയുള്ള നടപടിക്കെതിരെയും  ഇടതുപക്ഷ സംഘടനകള്‍പോലും രംഗത്തുവന്നിട്ടില്ല. എന്‍.ജി.ഒകളും, എന്‍.ജി.ഒ ഫണ്ടും എന്നത് പാര്‍ട്ടിക്കകത്ത് വിവാദവിഷയമാണ് എന്നതിനാലായിരിക്കാം സി.പി.എം  പദ്ധതിക്കെതിരെ രംഗത്തുവരാഞ്ഞത്.  കേരളത്തില്‍ പാഠം ഉയര്‍ത്തിവിട്ട എന്‍.ജി.ഒ വിവാദങ്ങള്‍ക്കുശേഷം ഫോറിന്‍ ഫണ്ടും എന്‍.ജി.ഒകളുമായി അകലംപാലിച്ചാണ് പാര്‍ട്ടിയുടെ നടപ്പ്. രാഷ്ട്രീയ കക്ഷികളെ സ്വാധീനിച്ച കോര്‍പറേറ്റുകള്‍ക്കെതിരെ ആകെ പ്രതികരിച്ചിരുന്നത്  ചെറുകിട പ്രസ്ഥാനങ്ങളും ജനകീയഗ്രൂപ്പുകളും എന്‍.ജി.ഒകളുമാണ്. അവയുടെ ശബ്ദം ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ചോര്‍ത്തലിന്‍െറ പിറകില്‍.

ഇല്ലാതാകുന്ന ശബ്ദങ്ങള്‍
വന്‍കിട വികസനത്തിന്‍െറപേരില്‍  കുടിയൊഴിക്കപ്പെടുന്നവര്‍, ആണവ നിലയത്തിന്‍െറ ഭീതിയിലായ ജനസമൂഹം,  കല്‍ക്കരിപ്പാടങ്ങളിലെ ഖനനം,  ആണവകേന്ദ്രങ്ങളിലെ മാരകശക്തിയുള്ള  ധാതുഖനനത്തത്തെുടര്‍ന്ന് ജീവിതം വഴിമുട്ടിയ ജീവിതങ്ങള്‍,  കല്‍ക്കരിയും മറ്റ് ഹൈഡ്രോ കാര്‍ബണുകളും ഖനനംചെയ്യുന്നതിനാല്‍ ജീവജലവും വായുവും മലിനപ്പെട്ട ഭൂവിഭാഗക്കാര്‍, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കാര്‍ഷികദുരന്തമായി ഭവിക്കുന്നതിനെതിരെ സമരംചെയ്യുന്നവര്‍... അങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചെറുസമരങ്ങള്‍ക്കും നിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമുണ്ടായിരുന്ന ഇടമാണ് ഇല്ലാതാക്കുന്നത്.  അവരുടെ സമരം അക്രമരാഹിത്യത്തിന്‍േറതായിരുന്നു, ഗാന്ധിയന്‍ രീതിയിലുള്ളതായിരുന്നു.
 അക്രമാസക്തമായ ജനകീയപ്രക്ഷോഭങ്ങളെപ്പറ്റി നാം അധികം കേട്ടിട്ടില്ല. നാം പല സമരങ്ങളും കേള്‍ക്കാതിരിക്കുന്നത് അവ ഗാന്ധിയന്‍ സമരങ്ങളായിരുന്നു എന്നതിനാലാണ്. അക്രമാസക്തമാകുന്ന സമരങ്ങളെയേ നാം അറിയുന്നുള്ളൂ. അങ്ങനെ അറിയപ്പെടാത്ത എത്രയെത്ര സമരങ്ങള്‍.  ഇപ്പോള്‍ അതിനെതിരെയുള്ള ഭരണകൂടത്തിന്‍െറ അസഹിഷ്ണുതയാണ് പുറത്തുവന്നിട്ടുള്ളത്. ഇനി പ്രതിഷേധ ശബ്ദങ്ങള്‍ക്ക് ഇടമില്ല. നാളെ ശബ്ദങ്ങള്‍തന്നെ നിലച്ചുകൂടാതെയില്ല.

വിദേശഫണ്ട് വാങ്ങുന്നവര്‍
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര  ഗാന്ധിയാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട്  കൊണ്ടുവന്നത്.  2010ല്‍ യു.പി.എ ഗവ. അത് ഭേദഗതിചെയ്തു.  ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഫോറിന്‍ഫണ്ട് കിട്ടുന്നത്  ഈ നിയമപ്രകാരമാണ്. അതും ആഭ്യന്തര മന്ത്രാലയത്തിന്‍െറ  അനുമതിപത്രത്തോടെ മാത്രം.  ഇവയില്‍ കൃത്യമായ ഓഡിറ്റും നടക്കുന്നുണ്ട്. 10 ലക്ഷം എന്‍.ജി.ഒകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പകുതിപേരും ഈ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരാണ്.  ഭേദഗതിവന്നതോടെ 4000 എന്‍.ജി.ഒകളുടെ  എഫ്.സി.ആര്‍.എ  അംഗീകാരം നഷ്ടമായി.
ആറുമാസംമുമ്പ്  ആഭ്യന്തര മന്ത്രാലയം  പ്രസിദ്ധീകരിച്ച ഇന്ത്യയിലേക്ക്  കൂടുതല്‍ പണമൊഴുക്കുന്ന 15 എന്‍.ജി.ഒകളുടെ പേരുകളില്‍  ഇപ്പോള്‍  ഐ.ബി പ്രസിദ്ധീകരിച്ച കുപ്രസിദ്ധരായ എന്‍.ജി.ഒകളുടെ പേര് ഒന്നുംതന്നെ  ഇല്ളെന്നതാണ് രസകരം. കേരളത്തില്‍നിന്നുള്ള ബിലീവേഴ്സ് ചര്‍ച്ചും അമൃതാനന്ദമയി മഠവും ലിസ്റ്റിലുണ്ട്. എന്നാല്‍,  ഇപ്പോള്‍ പുറത്തുവന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് രണ്ടുമില്ല.

വിദേശഫണ്ടും
ബി.ജെ.പി വിലാപവും
2014  മാര്‍ച്ചില്‍ ഡല്‍ഹി ഹൈകോടതി വേദാന്ത കമ്പനിയില്‍നിന്ന്  വിദേശപണവിനിമയ ചട്ടം വഴിയല്ലാതെ പണം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പെടുത്തിയ കോടതി കോണ്‍ഗ്രസ്,  ബി.ജെ.പി പാര്‍ട്ടികളെ കുറ്റപ്പെടുത്തി. എന്നാല്‍,  വേദാന്തയുടെ ഉടമസ്ഥന്‍ ഇന്ത്യക്കാരനാണ് എന്നായിരുന്നു ഇരു പാര്‍ട്ടികളുടെയും  ന്യായം.  അവരുടെ പണം  സ്വീകരിക്കുന്നതിന് പാര്‍ട്ടിയില്‍ എതിര്‍പ്പൊന്നുമില്ല. പിന്നെ അവര്‍ക്കുവേണ്ടി  പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തുവരുന്നതില്‍ എന്താണ് തെറ്റ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകാലത്ത് അമേരിക്കന്‍ പി.ആര്‍  കമ്പനിയായ ആപ്കോ വേള്‍ഡ് വൈഡിനായിരുന്നു   ബിസിനസ് ശൃംഖലകള്‍ക്കിടയില്‍ മോദിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള ചുമതല. ഏകദേശം കാല്‍ ലക്ഷം  ഡോളര്‍ ചെലവിട്ടായിരുന്നത്രേ ഒരുമാസത്തെ സേവനത്തിന് അവരെ നിയോഗിച്ചത്.  ഹൈടെക്  പ്രചാരണം. 100 റാലികള്‍, 10 അടി വലുപ്പത്തില്‍ പരന്നുകിടക്കുന്ന കട്ടൗട്ടുകള്‍. നൂറുകണക്കിന് തൊഴിലാളികള്‍ പ്രൊജക്ടറും സാറ്റലൈറ്റ് ഡിഷുകളും പിടിച്ച് കൂടെനിന്നു. പത്രങ്ങളും ടി.വി  ചാനലുകളും പൊതുനിരത്തുകളും മോദിമയം.  പരസ്യക്കമ്പനികള്‍ക്ക് കോടികളുടെ കൊയ്ത്ത്.  ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്ക് പെരുത്ത് സന്തോഷം.  670  മില്യണ്‍ ഡോളറാണ്  ‘മോദി കാമ്പയിന’ായി ചെലവിട്ടതെന്ന്  അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ടായിരുന്നു.  ഈ പണം എവിടെനിന്ന് വന്നു. ബി.ജെ.പിക്ക് വരുന്ന പണത്തിന് വിദേശ-സ്വദേശ വേര്‍തിരിവുകളൊന്നുമില്ല.
ആവാസ് , സൗത്ത് ഏഷ്യാ വാച്ച് ലിമിറ്റഡ് എന്ന സംഘടന  2004ല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കിയിരുന്നു -ബ്രിട്ടനില്‍ ഹിന്ദു സ്വയംസേവക് സംഘ് (എച്ച്.എസ്.എസ്) എന്നപേരില്‍ രജിസ്റ്റര്‍ചെയ്ത്  പ്രവര്‍ത്തിക്കുന്ന സംഘടനയും  സേവ എന്നപേരിലെ ഉപഗ്രൂപ്പും  ആര്‍.എസ്.എസിന്‍െറ പ്രധാന ധനകേന്ദ്രമാണ്. സേവനം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായാണ്  ഇവര്‍ അറിയപ്പെടുന്നത്.  അമേരിക്കയില്‍  ഇന്ത്യ ഡെവലപ്മെന്‍റ് ആന്‍ഡ് റിലീഫ് ഫണ്ട് എന്നപേരിലുള്ള ജീവകാരുണ്യ സംഘടനക്ക് ആര്‍.എസ്.എസുമായുള്ള ബന്ധം വലുതാണ്. നികുതിപോലും നല്‍കേണ്ടാത്ത ചാരിറ്റി സംഘടനയാണത്  -റിപ്പോര്‍ട്ട് പറയുന്നു.
 രാജ്യത്തിന്‍െറ പ്രതിരോധമേഖല  സ്വതന്ത്രനിക്ഷേപത്തിന് തുറന്നിടാം.  ഊര്‍ജമേഖലയിലും ആണവായുധ മേഖലയിലും  വിദേശ ഫണ്ടാകാം. എന്തിന്  കുടിവെള്ള മേഖലയില്‍പോലും വിദേശനിക്ഷേപവുമായാണ് ഒരു രാജ്യം വിദേശപണത്തെപ്പറ്റി വിലപിക്കുന്നത്.
വിദേശസ്വാധീനം
മണക്കുന്ന റിപ്പോര്‍ട്ട്
ജപ്തിഭീഷണിയിലായി ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നാട്ടില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ മാത്രമാണ് രക്ഷയെന്നാണ് ഐ.ബി  സ്ഥാപിക്കുന്നത്.  ആദ്യം ബി.ടിക്കെതിരായുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ട്, പാര്‍ലമെന്‍റ് കമ്മിറ്റി റിപ്പോര്‍ട്ട്,  പിന്നീട ് സുപ്രീംകോടതി നിയമിച്ച സാങ്കേതിക വിദഗ്ധരുടെ കമ്മിറ്റി റിപ്പോര്‍ട്ട്. ഈ മൂന്നും  ജി.എം വിളകള്‍ക്ക് എതിരായിരുന്നു.  ഈ നടപടികളെ എതിര്‍ക്കുന്ന ഐ.ബി ഇവരെകൂടിയാണ് പ്രതിക്കൂട്ടില്‍നിര്‍ത്തുന്നത്. ബി.ടി  വഴുതനങ്ങയെ ഐ.ബി   സ്വാഗതംചെയ്യുന്നു. മൊണ്‍സാന്‍ഡോയെയും അതിന്‍െറ പ്രചാരകനായ  ഡോ.  റൊണാള്‍ഡ് ഹെറിങ്ങിനെയും  റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഐ.ബിയുടെ യഥാര്‍ഥ വിദേശബന്ധമാണ് ഇവിടെ തെളിയുന്നത്. അത് ഐ.ബിയുടെ  റിപ്പോര്‍ട്ടിലാണെന്ന് പ്രമുഖ ആക്ടിവിസ്റ്റുകളായ വന്ദനാശിവ,  അരുണ റോഡ്റിഗ്സ്, കവിതാ കുറുഗന്ധി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ജി.എം  വിത്തുകളെ  സംബന്ധിക്കുന്ന വിദേശ കമ്പനികള്‍ക്ക് ഗുണകരമാകുന്ന ഭാഗം   ഐ.ബി റിപ്പോര്‍ട്ടില്‍ ദേശവിരുദ്ധമായി വന്നതുസംബന്ധിച്ച് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.


BOX
‘‘എനിക്ക് അഭിമാനമുണ്ട്’’
ആണവവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനത്തെുടര്‍ന്ന് ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതില്‍ അഭിമാനമാണുള്ളതെന്ന് ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട കെ. സഹദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തില്‍ കൂടങ്കുളം  ഐക്യദാര്‍ഢ്യസമിതിയുണ്ടാക്കി പ്രവര്‍ത്തിച്ചു എന്നതിലാണ് ഐ.ബി റിപ്പോര്‍ട്ടില്‍ ഞാന്‍ പരാമര്‍ശിക്കപ്പെട്ടത്. സമിതിയുടെ പേരില്‍ വിദേശഫണ്ട് സ്വീകരിച്ചുവെന്ന് ആരോപിക്കപ്പെട്ടിട്ടില്ല. ആണവനിലയത്തിനെതിരെ സംസാരിച്ചുവെന്നത്  ദേശദ്രോഹ കുറ്റമായി കരുതുന്നുമില്ല.  കൂടങ്കുളം  ആണവനിലയത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നകുറ്റംചുമത്തി  കഴിഞ്ഞ മൂന്നുവര്‍ഷമായി ഉദയകുമാറിനെതിരെ അന്വേഷണം നടന്നുവരുകയാണ്.  എന്നിട്ടും അന്വേഷണം എങ്ങുമത്തെിയിട്ടില്ല.  ആണവനിലയത്തിനെതിരായ പ്രക്ഷോഭമെങ്ങനെയാണ് ദേശവിരുദ്ധമാകുന്നത്? ആക്ടിവിസ്റ്റുകളുടെ ഇടയില്‍ ആശങ്ക ഉണ്ടാക്കിയെടുക്കുക എന്നതു മാത്രമാണ് റിപ്പോര്‍ട്ടിന്‍െറ ലക്ഷ്യം -അദ്ദേഹം പറഞ്ഞു.


 ‘‘ഇത് വ്യക്തിഹത്യ’’
കെ.പി. ശശി
പോസ്കോ പ്രതിരോധ സംഘര്‍ഷ് സമിതി ആക്ടിവിസ്റ്റ് എന്നനിലക്ക് ഇന്‍സാഫ് എന്ന എന്‍.ജി.ഒയില്‍നിന്ന് പണം കൈപ്പറ്റിയെന്ന ഐ.ബി റിപ്പോര്‍ട്ടിലാണ് ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശിയുടെ പേര് പരാമര്‍ശിക്കപ്പെട്ടത്. ഒരു ഡോക്യുമെന്‍ററി സംവിധായകന്‍ എന്ന നിലയില്‍ പല  എന്‍.ജി.ഒകളുമായി സഹകരിച്ചിരിക്കാമെന്നും  ആ ഫിലിമില്‍ അവരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടാകുമെന്നും കെ.പി. ശശി പറഞ്ഞു. ഇത് ഐ.ബിയുടെ വ്യക്തിഹത്യയാണ്. ലാന്‍ഡ്, വാട്ടര്‍, ഫോറസ്റ്റ് എന്നീ വിഷയങ്ങളില്‍ ഒരേ നിലപാട് സ്വീകരിക്കുന്നവരില്‍  ജനകീയ പ്രസ്ഥാനങ്ങളോട്  അടുത്തുനില്‍ക്കുന്ന എന്‍.ജി.ഒകളുമുണ്ടാകാം. സര്‍ക്കാറുമായും സഹകരിച്ചിട്ടുമുണ്ടാകാം. ജനകീയ സമരങ്ങളില്‍ ഇടപെടുന്ന എന്‍.ജി.ഒകളെ പേടിപ്പിച്ചുനിര്‍ത്തി  നിങ്ങള്‍  ചാരിറ്റി മാത്രം  ചെയ്താല്‍മതി എന്നുപറഞ്ഞ് പേടിപ്പിക്കുകയാണ് റിപ്പോര്‍ട്ടിന്‍െറ ലക്ഷ്യം.  ആദ്യം ഐ.ബിയുടെ അക്കൗണ്ടബിലിറ്റിയാണ് തെളിയിക്കപ്പെടേണ്ടതെന്ന് ശശി പറഞ്ഞു.

കരുതിക്കൂട്ടിയുള്ള ആക്രമണം
-ഗ്രീന്‍പീസ്
റിപ്പോര്‍ട്ട്  ഗ്രീന്‍പീസിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമായേ കണക്കാക്കാനാവൂവെന്ന് ഗ്രീന്‍പീസ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സമീത് ഐച്ച് വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് അക്രമരഹിതമായ കാമ്പയിനുകള്‍ സംഘടിപ്പിച്ച്  കഴിഞ്ഞ  13 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന തങ്ങള്‍    ഫണ്ടിങ് സംബന്ധിച്ച കണക്കുകള്‍  ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നുണ്ട്.  ഞങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ കൃത്രിമം  നടത്തിയെന്നോ, മറ്റു ദേശദ്രോഹപ്രവര്‍ത്തനം നടത്തുകയോ ചെയ്തെന്നോ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാറിന് കര്‍ശന നടപടിയെടുക്കാനുള്ള സംവിധാനം നമ്മുടെ രാജ്യത്തുണ്ട്. അവര്‍ എന്തുകൊണ്ട്  ചെയ്യുന്നില്ല. തങ്ങളുടെ നിലപാട് സംബന്ധിച്ച്  ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
വിദേശപ്രേമം ആര്‍ക്ക് എന്നതിലാണ് സംശയം. സര്‍ക്കാറിന്‍െറ  വിനാശകരമായ  വികസനങ്ങള്‍ക്കെതിരെ ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെയും കൂട്ടായ്മകളെയും ഭീഷണിപ്പെടുത്തി,ശ്വാസംമുട്ടിച്ച്,  ഭീകരവാദികളായി മുദ്രകുത്തി അവരുടെ മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഐ.ബി റിപ്പോര്‍ട്ടിന്‍െറ പിന്നിലെന്ന് പി.യു.സി.എല്‍ ദേശീയ പ്രസിഡന്‍റ്  പ്രഫ. പ്രഭാകര്‍ സിംഹ വ്യക്തമാക്കി.
റിപ്പോര്‍ട്ടില്‍  വികസനവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ട് രാജ്യസ്നേഹത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് അഡ്മിറല്‍ രാംദാസ് പ്രതികരിച്ചു. ഇതുപോലെയാണ് ഐ.ബിയുടെ പ്രവര്‍ത്തനമെങ്കില്‍ ഇന്ത്യയെ ആര് രക്ഷിക്കാനാണ് -അദ്ദേഹം ചോദിച്ചു.

കുറ്റവും ശിക്ഷയും

എസ്.പി. ഉദയകുമാര്‍/ പി.പി. പ്രശാന്ത്
കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനായകന്‍ എസ്.പി. ഉദയകുമാര്‍ രാജ്യത്തിന്‍െറ സാമ്പത്തികസുരക്ഷക്ക് ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്. എന്‍.ജി.ഒകളെക്കുറിച്ചുള്ള ഇന്‍റലിജന്‍സ്  ബ്യൂറോ പ്രധാനമന്ത്രിയുടെ ഓഫിസില്‍ സമര്‍പ്പിച്ച രേഖയിലാണ് ഇങ്ങനെ വിശേഷണം. തുടക്കംതന്നെ നല്ളൊരുഭാഗം  ഇത് സമര്‍ഥിക്കാനാണ്  ഉപയോഗിച്ചിട്ടുള്ളത്. ഉദയകുമാറിന്‍െറ യു.എസ് ബന്ധം, ജര്‍മന്‍ ബന്ധം , വിദേശസഹായം എന്നിവയുടെ വിശദാംശങ്ങളോടെയാണ്  ഐ.ബി റിപ്പോര്‍ട്ട്  സമര്‍പ്പിച്ചിരിക്കുന്നത്.  ഈ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനെതിരെ  മാനനഷ്ടക്കേസ് ഫയല്‍ചെയ്ത എസ്.പി. ഉദയകുമാര്‍ ഐ.ബി റിപ്പോര്‍ട്ട് ചോര്‍ന്ന സാഹചര്യത്തില്‍ ‘മാധ്യമ’ത്തോട് പ്രതികരിക്കുന്നു.

താങ്കള്‍ രാജ്യത്തിന്‍െറ സാമ്പത്തികസുരക്ഷക്ക് എങ്ങനെയാണ് ഭീഷണിയാകുന്നത്?
ഒരു  വിചാരണപോലുമില്ലാതെ എന്‍െറ ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പരമാധികാര ഏജന്‍സി  സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. അതില്‍ എന്‍െറ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്.  അതിനുള്ള തെളിവെന്നപേരില്‍ കുറെ രേഖകളും വെച്ചിട്ടുണ്ട്. ഞങ്ങള്‍ സംസ്ഥാന സര്‍ക്കാറിനോ,  കേന്ദ്ര സര്‍ക്കാറിനോ  എതിരല്ല.  അണുശക്തിക്കെതിരാണ് ഞങ്ങള്‍. ഞാന്‍ ഒരു വ്യക്തി മാത്രമാണ്.  ഇന്ത്യയെപ്പോലെ ജനനിബിഡമായ രാജ്യത്ത്  ആണവനിലയങ്ങളെ പേറാനാവില്ല. സാധാരണ ജനങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നുകൊണ്ടേയിരിക്കും.  ആരെങ്കിലും  ഇത്തരം പ്രവൃത്തികള്‍ക്കെതിരെ മുന്നോട്ടുവന്നാല്‍ തന്നെ അവനെ വിദേശ ഏജന്‍സികളുടെ പിണിയാളെന്ന് മുദ്രകുത്തും. അതാണിവിടെ സംഭവിക്കുന്നത്.

ആദ്യ ആരോപണം അമേരിക്കയിലെ ഒഹായോ യൂനിവേഴ്സിറ്റി നിങ്ങളുടെ സമരങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നുവെന്നാണ്
അമേരിക്കയിലെ മിനിസോട യൂനിവേഴ്സിറ്റിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ അടുത്ത ബന്ധമുള്ള അധ്യാപകന്‍ ക്ഷണിച്ചതനുസരിച്ചാണ് അവിടെനിന്ന് ഒഹായോ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച് ഫെലോ ആയി പോയത്. അവിടെ ആഗോളീകരണം, ന്യൂനപക്ഷ അവകാശം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഇന്ത്യയുമായി ബന്ധപ്പെട്ടോ അണുശക്തിയുമായി ബന്ധപ്പെട്ടോ ആയിരുന്നില്ല ഗവേഷണം. കൂടാതെ  ആ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇന്ത്യയുമായി  ബന്ധപ്പെട്ടോ, ഇന്ത്യയിലെ അണുശക്തിയുമായി ബന്ധപ്പെട്ടോ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. കൂടാതെ ഒഹായോ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്  എന്നത് ഒരു എന്‍.ജി.ഒ അല്ല. അമേരിക്കയിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനമാണ്. അവര്‍ക്ക് ഇന്ത്യയിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ ഫണ്ടിറക്കേണ്ട കാര്യമില്ല.

ജര്‍മന്‍ പൗരന്‍ താങ്കളെ കണ്ടതിനെക്കുറിച്ചും രേഖകള്‍ കൈമാറിയത് സംബന്ധിച്ചും
സൊന്താങ് റൈനര്‍ എന്നാണ് അയാളുടെ പേര്. എന്‍െറ ജന്മനാടായ നാഗര്‍കോവിലില്‍വെച്ച് കണ്ടുമുട്ടിയതാണ്.  ആരോ അയാള്‍ക്ക് എന്‍െറ അഡ്രസ് കൊടുത്തു, വന്നു. ഞങ്ങളോടൊപ്പം ചില സമരങ്ങളില്‍ പങ്കെടുത്തു. അയാള്‍ എന്‍െറ വീട്ടില്‍വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.  എനിക്ക് തരാന്‍ അയാളുടെ പക്കല്‍ പണമൊന്നുമുണ്ടായിരുന്നില്ല, വളരെ വാടക കുറഞ്ഞ മുറിയിലായിരുന്നു അയാള്‍ താമസിച്ചിരുന്നത്. അയാള്‍ എനിക്ക് മാപ്പോ കടലാസുകളോ തന്നില്ല.  അദ്ദേഹത്തിന് അണുശക്തിയെപ്പറ്റി എനിക്കുള്ളതിനേക്കാള്‍ വിവരമുണ്ടായിരുന്നില്ല.  ഗൂഗ്ള്‍ പോലൊരു സംവിധാനം നമുക്ക് തരുന്നതിലും കൂടുതലൊന്നും റൈനര്‍ക്ക് തരാനുണ്ടാവില്ല.

താങ്കളുടെ സംഘടനയുടെ
വരുമാനത്തെപ്പറ്റി
ഞങ്ങളുടെ സംഘടനയുടെ വരുമാനമെന്നത് പ്രധാനമായും സാധാരണക്കാരില്‍നിന്ന് പിരിച്ചെടുത്ത പണമാണ്. പിന്നെ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും പിരിച്ചിട്ടുണ്ട്.  കോളജ് വിദ്യാര്‍ഥികള്‍,  സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നുമാണ് കാര്യമായി പിരിച്ചത്. സമരത്തിനുവേണ്ടി ഒരു ചില്ലിക്കാശുപോലും വിദേശ ഏജന്‍സികളില്‍നിന്നോ, ഇന്ത്യന്‍ ഏജന്‍സികളില്‍നിന്നോ പിരിച്ചിട്ടില്ല. വികസനത്തിന് വേണ്ടി  ചെയ്യുന്ന ജനദ്രോഹ നടപടി കൈക്കൊള്ളുന്നതിനെതിരെ ശബ്ദിച്ചാല്‍ അവരെ കരിവാരിത്തേക്കുകയെന്നത് ഭരണകര്‍ത്താക്കളുടെ നയമായി മാറിയിരിക്കുന്നു.  സമരത്തില്‍ പങ്കെടുക്കാന്‍ ഉദയകുമാര്‍ പണം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാറിന്  സംവിധാനങ്ങളുണ്ട്. പത്രക്കാര്‍ക്കും അത് അന്വേഷിക്കാമല്ളോ.  ഇത് ഒരു കെട്ടുകഥയാണ്. സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും  ഉദ്യോഗസ്ഥരും ചേര്‍ന്നൊരുക്കുന്ന നാടകം. ഏറെ പത്രങ്ങളും ഇക്കൂട്ടത്തില്‍പെടുത്താം.

ഐ.ബി റിപ്പോര്‍ട്ട് ചോര്‍ന്നതാണോ,  സ്വയം ചോര്‍ത്തിക്കൊടുത്തതാണോ
 സര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിച്ച് വിദേശശക്തികളെ തൃപ്തിപ്പെടുത്താന്‍ ചോര്‍ത്തിയത് ചിലപ്പോള്‍ ഐ.ബി തന്നെയാകും.  ഒരുപക്ഷെ ആണവ വിഷയത്തില്‍ പൊതുജനാഭിപ്രായം വിലയിരുത്താനായി മോദി സര്‍ക്കാര്‍തന്നെ ചോര്‍ത്തിയതോ ആകാം.

ഇപ്പോള്‍  കൂടങ്കുളത്തെ പ്രതിരോധം ഏതുവരെയായി
കൂടങ്കുളത്തെ  സമരം അവസാനിച്ചിട്ടില്ല. ഇപ്പോഴും ഗ്രാമത്തിലെ ഇരുന്നൂറോളം പേര്‍ സമരപ്പന്തലിലുണ്ട്. പ്രക്ഷോഭം അവസാനിച്ചിട്ടില്ല, അവസാനിപ്പിക്കുകയുമില്ല. ഞാന്‍ ആണവനിലയങ്ങള്‍ക്കെതിരാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ്. എന്‍െറ സംഘടനക്ക് ഈ റിപ്പോര്‍ട്ട് വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല, സംഭവിക്കുകയുമില്ല.

കുറിപ്പുകള്‍
2006 സെപ്റ്റംബര്‍ 9: ന്യൂഡല്‍ഹി: ‘എന്‍.ജി.ഓസ്, ആക്ടിവിസ്റ്റ്സ് ആന്‍ഡ് ഫോറിന്‍ ഫണ്ട്സ്: ആന്‍റി- നാഷന്‍ ഇന്‍ഡസ്ട്രി’ -രാധാ രാജനും കൃഷന്‍ കാക്കും തയാറാക്കിയ പുസ്തകത്തിന്‍െറ ആദ്യ പകര്‍പ്പ്  പ്രകാശനം ചെയ്യവെ ചെയ്ത മോദിയുടെ പ്രസംഗം (പുസ്തകത്തിന്‍െറ രണ്ടാം പതിപ്പില്‍ ഈ പ്രസംഗം ചേര്‍ത്തിട്ടുണ്ട്).

പി.പി. പ്രശാന്ത്
 




Wednesday, February 5, 2014


പേറ്റുനോവിന്  

വിലയിടുമ്പോള്‍



സ്വപ്നത്തില്‍ നന്ദിനി  അരികില്‍ വന്ന് അയാളോട് ഇങ്ങനെ പറഞ്ഞു‘‘സുമംഗലയെ പ്രസവക്ളേശം അറിയിക്കാതിരിക്കാനാണ് ഞാന്‍ സംഭവിച്ചിട്ടുള്ളത് ’’...‘‘അയ്യോ അതെങ്ങനെ. ക്ളേശമില്ലാതെ മാതൃത്വമുണ്ടോ? - മൃത്യുഞ്ജയന്‍ ചോദിച്ചു....‘
പുതിയൊരു തുടക്കമാണ്. സംഭോഗത്തിന്‍െറ സ്വാര്‍ഥതകളില്ലാത്ത ഗര്‍ഭധാരണം. ഈ രാത്രി തൊട്ട് അമ്മയുടെ ഗര്‍ഭപാത്രം വിട്ട് അവള്‍ എന്‍െറ വയറ്റില്‍ ഉറങ്ങും. എന്നില്‍ നിന്ന് അവള്‍ പുറത്തുവരും; പ്രകൃതിയുടെ ശിശുവായി..’’
മധുരം ഗായതി- ഒ.വി.വിജയന്‍

````````````````````````````````

അവള്‍ക്ക് നാലാമത്തേത് ആണ്‍കുഞ്ഞായിരുന്നു. മൂന്നുപെണ്‍കുഞ്ഞിന് ശേഷമുള്ള സുന്ദരന്‍ വാവ.ഒരു നോക്കുപോലും കാണുംമുമ്പേ, ഒരിറുക്ക് പാലു കൊടുക്കും മുമ്പേ അവനെ പിടിച്ചുമാറ്റി.വില പറഞ്ഞ് വന്ന ‘മാതാപിതാക്കളില്‍’ നിന്ന്  ഡോക്ടറെന്ന കരാറുകാരന്‍ തന്‍െറ പേറ്റുനോവിന്‍െറ നോട്ടുകള്‍  എണ്ണിവാങ്ങുന്നു. മുലപ്പാലിനായി അവന്‍ പരതിയുണ്ടാവണം, അമ്മയുടെ ചൂടിനായി തപ്പിയിട്ടുണ്ടാകും.അവനാദ്യമറിഞ്ഞ മണം, ആദ്യം കേട്ട ശബ്ദം. അവനിപ്പോള്‍ മറ്റൊരു അമ്മയുടെ അടുത്ത്. പത്തുമാസത്തെ എന്‍െറ ഗര്‍ഭപാത്രത്തിലെ വാടക വീടിന്‍െറ കരാര്‍ കഴിഞ്ഞിരിക്കുന്നു.  ‘അത് എന്‍െറ കുഞ്ഞായിരുന്നില്ല’-പറഞ്ഞുപഠിപ്പിച്ച ആ വാക്കുകള്‍ അവള്‍  കണ്ണീരോടെ ഉരുവിട്ടുകൊണ്ടിരുന്നു.   ആ ദിനങ്ങളില്‍ മുലപ്പാല്‍ മുട്ടി നെഞ്ചുരുകിയപ്പോള്‍ അവള്‍ കുളിമുറിയില്‍ പിഴിഞ്ഞുകളഞ്ഞ ആ അമ്മിഞ്ഞപാലിനായി ആ പൊന്നു വാവ എവിടെയോ ഇരുന്ന് ഉറക്കെ കരഞ്ഞു...
----------


തീരെ ദരിദ്ര കുടുംബമായിരുന്നില്ല അവളുടെത്.വാര്‍പ്പ് പണിക്കാരനായ പിതാവ്.രണ്ട് സഹോദരിമാര്‍. പത്താംക്ളാസോടെ പഠനം നിറുത്തി.പിതാവിന് അസുഖം വന്നതോടെ തുടങ്ങിയ ദുരിത ജീവിതം.  17 ാം വയസില്‍ വിവാഹിതയായപ്പോഴാണ് പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചത്. ഒരുതുണ്ട് ഭൂമി,സ്വന്തമായി വീട്... എല്ലാവരെയും പോലെ അവളും സ്വപ്നം കണ്ടു.
വെള്‍ഡിങ് ജോലി ചെയ്തുവരികയായിരുന്നു ഭര്‍ത്താവ്.നെടുമ്പാശേരിക്കടുത്ത് ചെറു വാടകവീടിന്‍െറ ഇടുങ്ങിയ മുറിയില്‍ ജീവിതം. 18 വയസിലായിരുന്നു ആദ്യകുഞ്ഞ്.  അധികം വൈകാതെ രണ്ടുപേര്‍ കൂടി. മൂന്നും പെണ്‍കുഞ്ഞുങ്ങള്‍. കൈതാങ്ങാകാന്‍ ആണ്‍കുഞ്ഞിനെ തന്നില്ളെന്ന് അവള്‍ എപ്പോഴും പരിഭവം പറയുമായിരുന്നു.    ദൈവം കൈനിറയെ തന്നതൊക്കെ പെണ്‍കുഞ്ഞുങ്ങള്‍.   പ്രാരാബ്ദങ്ങളുടെ പേമാരിയില്‍ അവള്‍ ആടിയുലഞ്ഞു.ഭര്‍ത്താവിന്‍െറ കൂലി മുടങ്ങിയാല്‍ പിന്നെ വീട് നരകമായി.  വായ്പകളായി അഭയം.കടം വന്നുമുട്ടി. സ്വപ്നങ്ങള്‍ കൈപിടിയില്‍ നിന്നകന്നുപോകുന്നത് കണ്ടപ്പോള്‍ മനസ്സ് പിടച്ചു.  വീട്, പെണ്‍കുഞ്ഞുങ്ങളുടെ ഭാവി...ആധിയില്‍ ഒടുങ്ങുമായിരുന്നു ആ ജീവിതങ്ങള്‍. ഒരു പ്രസിദ്ധീകരണത്തില്‍ വന്ന പരസ്യമായിരുന്നു വഴി തിരിച്ചുവിട്ടത് .പത്തുമാസം കൊണ്ട് ലക്ഷങ്ങള്‍. കണ്ണ് മഞ്ഞളിച്ചുപോയി. അതിന് വായ്പയാകേണ്ടത് സ്വന്തം ഗര്‍ഭപാത്രമാണെന്നറിഞ്ഞപ്പോള്‍ അല്‍പം ശങ്കിച്ചു. ഒരുപാട് തവണ വേണ്ടെന്ന് വെച്ചു.പക്ഷേ ആ പരസ്യം മാടി വിളിക്കുകയായിരുന്നു.ഒരു നാള്‍ ആരോടും മിണ്ടാതെ വണ്ടികയറി, ആ ക്ളിനിക്കിലേക്ക്. 

------------

ആദ്യം ഞെട്ടിയത് ഭര്‍ത്താവാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം. ഇഷ്ടമുണ്ടായിരുന്നില്ല. പാതി സമ്മതത്തിലായിരുന്നു, അവസാനം വരെ. എതിര്‍പ്പ്, ആശങ്ക, നാട്ടുകാര്‍  എന്തുപറയും എന്നുള്ള ചിന്ത. സ്ഥലം, ഒരു കൊച്ചുവീട്, കുഞ്ഞുങ്ങളുടെ ഭാവി ...പണമില്ലാതെ ഒന്നും ചെയ്യാനാവില്ല.  സ്വപ്നങ്ങള്‍ പരസ്പരം പറഞ്ഞുപഠിപ്പിച്ച് അവസാനം അവര്‍ തീരുമാനിച്ചു,വാടക അമ്മയാകാന്‍. ആദ്യ രണ്ടാഴ്ച പരീക്ഷണ വസ്തുവായിരുന്നു.ആരോഗ്യവതിയായ അമ്മയാകാനാകുമോ എന്ന പരിശോധന. ഡോക്ടര്‍ തൃപ്തന്‍. പിന്നെ കരാറുടമ്പടിയായി. ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചില്ളെങ്കില്‍ കിട്ടുന്ന തുകയില്‍ കുറവുവരും. 25 ശതമാനം അഡ്വാന്‍സ് തുക  കൈപറ്റുമ്പോള്‍ കൈ വിറച്ചു. 



----
ഓപറേഷന്‍ തിയറ്റര്‍ കണ്ണ് തുറന്നു. പച്ച മുഖംമൂടികളത്തെി. സൂചി കയറുന്ന വേദന.പാതി മയക്കത്തില്‍ ഏതാനും മണിക്കൂറുകള്‍.അടിവയറ്റില്‍ എന്തൊക്കെയോ പരതലുകള്‍. ഗര്‍ഭപാത്രത്തിന്‍െറ ഉറപ്പുപരിശോധനയാണ്. സേവന സജ്ജമാകുകയാണ് അവളുടെ ഗര്‍ഭപാത്രം. തിക്കിത്തിരക്കി അതിഥിയത്തെി. ആരുടെതാണിതെന്നറിയാത്ത രണ്ടു മനുഷ്യജന്മങ്ങളുടെ മോഹഫലം.  താന്‍ ഗര്‍ഭിണിയാകുന്നുവെന്ന് അവളറിഞ്ഞു.  ഒരു പിഞ്ചു ഭ്രൂണം-കുഞ്ഞാണ്   ഉള്ളില്‍ തുടിക്കാന്‍ വെമ്പുന്നത്.തന്‍െറ കടിഞ്ഞൂല്‍ ഗര്‍ഭത്തെക്കുറിച്ചവളോര്‍ത്തു, മൂന്ന് പെണ്‍കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തു. താന്‍ കൊതിച്ചെങ്കിലും ദൈവം വിധിച്ചില്ലാത്ത ആണ്‍കുഞ്ഞാണെങ്കിലോ ഇത്...അവളുടെ ഉള്ളം തുടിച്ചു,വയര്‍ ചേര്‍ത്തുപിടിച്ചു. അങ്ങനെയാവരുതേ....അങ്ങനെ പ്രാര്‍ഥിക്കാനാണവള്‍ക്ക് തോന്നിയത്.

ഇതെന്‍െറ കുഞ്ഞല്ല... അവള്‍ ഉരുവിട്ടുകൊണ്ടിരുന്നു.ആറുമാസം വരെ വേണമെങ്കില്‍ വീട്ടില്‍ നില്‍ക്കാമെന്നാണ് കരാര്‍.വീട്ടില്‍ പോയി കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുവരാമെന്ന ധാരണയില്‍ ക്ളിനിക്ക് വിട്ടു. അധികം വൈകാതെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. വീര്‍ത്തുതുടങ്ങിയ വയര്‍ നാട്ടുകാരുടെ മുമ്പില്‍ ഒളിപ്പിച്ചുതുടങ്ങി. നാട്ടുകാരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍. ഇനിയും ഉള്‍കൊള്ളാനാവാത്ത വിധമായിരുന്നു ഭര്‍ത്താവിന്‍െറ പെരുമാറ്റം.ഇടക്കിടെ വേറൊരാളുടെ ഗര്‍ഭം ധരിച്ച് ഭാര്യയെ കാണാനിഷ്ടപ്പെടുന്നില്ളെന്ന് തോന്നിയതോടെ ക്ളിനിക്കിലേക്ക് മടക്കം. മക്കളെ പിരിഞ്ഞിരിക്കലായിരുന്നു ഏറെ വിഷമം. 


ദേഷ്യം,സങ്കടം..എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുതീര്‍ത്ത ദിനങ്ങള്‍. മണിക്കൂറുകള്‍ തോറും എത്തിനോക്കുന്ന നഴ്സുമാര്‍. ചുറ്റിലും നിറവയറുമായത്തെിയവര്‍ക്ക് ഒരേ കഥകളാണ്. ഓരോ മൂലയിലും കണ്ണീരുണങ്ങാത്ത ജീവിതങ്ങള്‍.വീര്‍ത്തുവരുന്ന വയറില്‍ ആളനക്കം വന്നുതുടങ്ങി. കൂട്ടിനുള്ള ആ ആളനക്കത്തെ സ്നേഹിക്കാന്‍ പാടില്ളെന്നാണാണ് കര്‍ശന നിര്‍ദേശം. തന്‍െറതല്ലാതെ തന്നിലുള്ളില്‍ വളരുന്ന തുടിപ്പുകള്‍. ഇടക്കേല്‍ക്കുന്ന തലോടലുകള്‍.വയറിന്നുള്ളില്‍ വരഞ്ഞുതീര്‍ക്കുന്ന ആ കുഞ്ഞുകൈകളെ സ്നേഹത്തോടെ തലോടാന്‍ പോലും ആകുന്നില്ലല്ളോ... എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപ്പെടണം -അവള്‍ പൊട്ടിത്തെറിച്ചു തുടങ്ങി. മക്കളെ കാണാതെ നിലവിളിച്ചു. അവരത്തെിയപ്പോള്‍ പൊട്ടിക്കരഞ്ഞു, അവര്‍ തിരിച്ചുപോകുമ്പോഴും.‘‘പ്ളീസ് ഡോക്ടര്‍ , പെട്ടന്നൊന്ന് ഇതൊന്ന് അവസാനിപ്പിച്ചുതന്നേ പറ്റൂ’’ മനോനില തെറ്റിയപോലെ ഒരു നാള്‍ അവള്‍ ഡോക്ടറോട് കേണപേക്ഷിച്ചു. മാസമത്തൊന്‍ ഇനിയും ദിനങ്ങള്‍ ബാക്കി. ഡോക്ടര്‍ പരിശോധനക്ക് ശേഷം പറഞ്ഞു, ആയിട്ടില്ല, കാത്തിരുന്നേ പറ്റൂ. കുറച്ചുനാള്‍ കൂടി... മറുപടി കേട്ട് മടുത്ത് അവള്‍ പുറത്തേക്കോടി. നഴ്സുമാര്‍ കൂട്ടിക്കൊണ്ടുവന്നു. പിന്നെ വീണ്ടും കാത്തിരിപ്പ് .. വയറ്റില്‍ വളരുന്ന കുരുന്നിനോട് അവള്‍ വിഷമങ്ങള്‍ പറഞ്ഞുതീര്‍ത്തു. ദേഷ്യപ്പെടാന്‍ തോന്നിയില്ല. തന്‍്റെ മൂന്ന് മക്കളുടെയും സുഖപ്രസവമായിരുന്നു . പ്രസവത്തിന് തൊട്ടുമുമ്പ് അവസാന നാളുകളില്‍ പോലും സന്തോഷം തിരതല്ലിയിയ നിമിഷങ്ങള്‍. ഭര്‍ത്താവിന്‍െറ പുഞ്ചിരി, അമ്മയുടെ വാല്‍സല്യം, മക്കളുടെ കുശലാന്വേഷണം.ഇവയൊന്നുമില്ലാതെ ഇതാ പൂര്‍ണഗര്‍ഭിണിയായി താന്‍ ഈ തുരുത്തില്‍ ഒറ്റപ്പെട്ട്. വീര്‍ത്ത വയറില്‍ കൈചുറ്റിപ്പിടിച്ച് അവള്‍ കിടന്നു.പെറ്റമ്മയുടെ താരാട്ടുകേള്‍ക്കാന്‍ കഴിയാത്ത അവനെയോര്‍ത്ത് അവള്‍ രണ്ടുവരി പതിയെ മൂളി. 



സന്തോഷം ഏറെ തോന്നിയ ദിവസമായിരുന്നു അന്ന്. അമ്മയാകാന്‍ തയ്യാറെടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അന്ന് നാളുകള്‍ക്ക് ശേഷം അവള്‍ ഉള്ളുതുറന്ന് ചിരിച്ചു.  ടെന്‍ഷന്‍ വിട്ടിരുന്നില്ല.  വീണ്ടും അരണ്ട വെളിച്ചത്തിലേക്ക്. ഡോക്ടറത്തെി കുത്തിവെച്ചു.  പതിഞ്ഞ ശബ്ദങ്ങള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി... കണ്ണുകളടഞ്ഞു.ഇടക്കെപ്പോഴോ ഒരു വലിച്ചെടുക്കലിന്‍െറ ആയാസം.കരച്ചില്‍ കേട്ടോ.. പിന്നെ ഹൃദയത്തില്‍ നിന്നെന്തോ മുറിച്ചിട്ട പോലെ.. .കണ്ണ് തുറന്നപ്പോള്‍ ഡോക്ടറുടെ ചിരിക്കുന്ന മുഖം. അഭിനന്ദനം. വയറ്റില്‍ തലോടി..അവനില്ല. തൊട്ടടുത്ത് അവന്‍  അല്ല അവള്‍ കിടപ്പുണ്ടോ...ഇല്ല..‘ഡോക്ടര്‍ അവനോ അതോ അവളോ....’ ചോദ്യം ചങ്കില്‍ മുട്ടി നിന്നു.പാടില്ല... ‘നീ സ്വതന്ത്രയാണ്്.’-ഡോക്ടര്‍ പറഞ്ഞു.കുഞ്ഞിനെ ഒന്ന് കാണാമോ..അവള്‍ ചോദിച്ചു.മറുപടി പറയാതെ ഡോക്ടറൊഴിഞ്ഞു. തൊട്ടടുത്ത് നിന്ന അമ്മയോടും ഇതേ ചോദ്യം ....ആര്‍ക്കും മറുപടിയില്ല.  ചോരയും നീരും നല്‍കി താലോലിച്ചുണ്ടാക്കിയ സൃഷ്ടി വിറ്റഴിഞ്ഞിരിക്കുന്നു, തിരിച്ചുചോദിക്കാനാകാത്ത വിധം.

പിന്നീട് ആദ്യമായി അവരെ കണ്ടു. തന്‍െറ കുഞ്ഞിന്‍െറ ‘അച്ഛനമ്മമാരെ...’ ,സന്തോഷപ്പൊതികളുമായി. വെളുത്തുകൊലുന്നനെയുള്ളയാളും തടിച്ച സ്ത്രീയും.തന്‍െറ കുഞ്ഞും ഇവരെപ്പോലെ വെളുത്തതായിരിക്കും. പേരും വിലാസവും അവര്‍ പറഞ്ഞില്ല.ഏതായാലും കേരളക്കാരല്ല . അവര്‍ പിരിഞ്ഞപ്പോള്‍ എന്തോ പോലെ. തന്‍െറ കുഞ്ഞുമായിരിക്കും അവരുടെ യാത്ര. അവന് വിശക്കുന്നുണ്ടാകുമോ. മുലപ്പാല്‍ പോലും നുണയാതെ എന്‍െറ കുഞ്ഞ്. അവള്‍ തേങ്ങി.  കണ്ണീരറിഞ്ഞപ്പോള്‍ വയറ്റില്‍ തലോടി ആശ്വസിപ്പിച്ച ആ  കുഞ്ഞുവിരലുകള്‍...ഒരു പക്ഷേ ആ കുഞ്ഞ് അവനായിരിക്കുമോ...മൂന്ന് പ്രസവത്തിലും താന്‍ കാത്തിരുന്ന ആ ആണ്‍തരി.. അമ്മേ എന്ന അവന്‍െറ  കൊഞ്ചല്‍ ഒരിക്കലെങ്കിലും.......



ഗര്‍ഭസേവനത്തിന്‍െറ മറവിലെ കങ്കാണിപ്പണി


പുറത്തുനിന്ന് നോക്കിയാല്‍ അടച്ചിട്ട സൗധം. കാറ്റും വെളിച്ചവും അധികമേല്‍ക്കാത്ത മുറികള്‍. എന്തോ ഒളിപ്പിക്കാനുണ്ടെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓരോന്നും. ആശുപത്രിയുടെ മുകള്‍ നിലയിലാണ് അമ്മമാര്‍ക്കുവേണ്ട സൗകര്യങ്ങള്‍.ഇന്‍പേഷ്യന്‍റിന് നല്‍കുന്ന സൗകര്യങ്ങളില്‍ കൂടുതല്‍ കാണാനായില്ല.  ടി.വി ഉള്‍പ്പെടെ കോമണ്‍ ഹാള്‍. തയ്യില്‍ മെഷീനും മറ്റും..കോമണ്‍ കിച്ചണ്‍. ക്ളിനിക്കിന്‍െറ കൗണ്ടറിലേക്കുള്ളതല്ലാതെ ഇവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി മാത്രം കണ്ടില്ല.ഏതാനും നഴ്സുമാര്‍ വട്ടമിട്ടു പറക്കുന്നു. മുറികളിലായി പത്തോളം പൂര്‍ണ ഗര്‍ഭിണികള്‍.ചിരി നഷ്ടപ്പെട്ട പോലെ അവര്‍ മുറികളുടെ വരമ്പുകള്‍ നടന്നു തീര്‍ക്കുന്നു.
‘‘  വസുദേവരുടെയും ദേവകിയുടെയും ഏഴാം പുത്രനെ രോഹിണിയുടെ വാടക ഗര്‍ഭത്തിലേക്കാണ് ആവാഹിച്ചത്. അതാണ് ബലരാമന്‍.  പുത്രന്മാരുണ്ടാകുന്നതിന് പകരം അണ്ഡം പ്രസവിച്ചതാണ്  ഗാന്ധാരി. പിന്നീട് മഹാമുനികള്‍ ഈ അണ്ഡത്തില്‍ നിന്നാണ് നൂറു കൗരവന്മാരെ സൃഷ്ടിച്ചത്. ആ അണ്ഡങ്ങളില്‍ നിന്ന് കൗരവര്‍ പിറവിയെടുത്തത് വാടക അമ്മമാരിലൂടെയാവില്ളേ...ഇത് പുതിയ ഏര്‍പ്പാടൊന്നുമല്ല, പിന്നെ എന്തിനാണീ വിവാദങ്ങള്‍ ’’വാടക ഗര്‍ഭങ്ങളുടെ ഒൗട്ട് സോഴ്സ് കരാറുകാരനായ ഡോക്ടര്‍ പുരാണത്തെ കൂട്ടുപിടിച്ച് പറഞ്ഞു.‘ദേ കണ്ടില്ളേ’-എന്‍െറ മുമ്പില്‍ ഡോക്ടര്‍ നീട്ടിത്തന്നത് അദ്ദേഹത്തിന്‍െറ  മൊബൈലിലെ ചിത്രങ്ങളാണ്.കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ കുഞ്ഞിന് ജന്മം കൊടുത്ത വാടക അമ്മ  ബെഡില്‍ ഇരിക്കുന്ന ചിത്രം. കുഞ്ഞാണെന്ന് കരുതി, മടിയില്‍ എന്തോ ഇരുത്തിയത്് കണ്ടപ്പോള്‍ ജിജ്ഞാസയോടെ ഡോക്ടറുടെ കൈയില്‍ നിന്ന് മൊബൈല്‍ വാങ്ങി നോക്കി.മടിയില്‍ ഒരു കുഞ്ഞിന്‍െറ വലിപ്പമുള്ള ഒരു സമ്മാനപ്പൊതി. അതിലെന്താണെന്ന് ചോദിക്കാന്‍ വന്നതായിരുന്നു. ഡോക്ടര്‍ അടുത്ത ചിത്രം കാണാന്‍ സ്ക്രീന്‍ നിരക്കിത്തന്നു.തുറന്നുവെച്ച പൊതി അതില്‍ ആഭരണങ്ങള്‍.പിന്നെ മറ്റൊരു പൊതി. ‘കുഞ്ഞിന്‍െറ അഛനമ്മമാര്‍ സമ്മാനമായി കൊടുത്തതാണവര്‍ക്ക്- അത്യാഗ്രഹ കൊതിയുള്ള കണ്ണുകളോടെ ഡോക്ടര്‍ പറഞ്ഞു. തങ്ങളുടെ കുഞ്ഞിന്‍െറ പേറ്റുനോവിനുള്ള സമ്മാനം.  ദേഷ്യമാണ് തോന്നിയത്. ലക്ഷങ്ങള്‍ക്ക് പുറമെ കേടുകൂടാതെ പ്രസവിച്ചവര്‍ക്കുള്ള ഈ സമ്മാനങ്ങള്‍ ഡോക്ടറുടെ മൊബൈലില്‍ കണ്ട് എത്ര വാടക അമ്മമാര്‍ കണ്ണഞ്ചിപ്പോയീട്ടുണ്ടാകും. എത്രപേര്‍ ഇതും പ്രതീക്ഷിച്ച് തങ്ങളുടെ വീര്‍ത്ത വയറിനെ താലോലിക്കുന്നുണ്ടാകും. മാതൃത്വത്തെ വില്‍പനചരക്കായി മാത്രം കാണുന്ന കങ്കാണി. യാഥാസ്ഥിതികമായ കേരള സമൂഹത്തില്‍ വാടക ഗര്‍ഭധാരണമെന്നത് പാവപ്പെട്ടവരുടെ ലോട്ടറിയായി എങ്ങനെ മാറ്റാമെന്നത് ആരും അദ്ദേഹത്തെ പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല.കാരണം  കേരളത്തില്‍ നിന്നുതന്നെ നൂറോളം പേര്‍ വാടക അമ്മമാരാകാനുള്ള അദ്ദേഹത്തിന്‍െറ വെയിറ്റിങ് ലിസ്റ്റില്‍ നിരന്നിരിപ്പാണ്. വിവാഹ ബന്ധം വേര്‍പെടുത്തിയവരുടെയും  മദ്യപാനം തകര്‍ത്ത ജീവിതങ്ങളുടെയും നിത്യവൃത്തിക്ക് വകയില്ലാതെ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരുടെയും നീണ്ട നിരയുണ്ടതില്‍. പത്തുമാസം കൊണ്ട് മൂന്നോ നാലോ ലക്ഷം. ആ മോഹ വലയം കൊണ്ടത്തെിച്ചതാണവരെ. 20 ഓ 30 ഓ തങ്ങളുടെതല്ലാത്ത കുട്ടികളെ വീട്ടമ്മമാര്‍ ഇദ്ദേഹത്തിന്‍െറ ക്ളിനിക്കുകളുടെ  ഇരുണ്ട മൂലകളില്‍  എപ്പോഴും ‘ഗര്‍ഭ സേവനം’ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.അദ്ദേഹത്തിന്‍െറ ഭാഷയില്‍ സര്‍ക്കാര്‍ വകുപ്പുകളെപ്പോലത്തെന്നെ ഇത് സര്‍വിസ് സെക്ടറാണ്. ഒരു സേവന ശൃംഖല,പണം കൊടുത്താല്‍  മാതൃത്വം ചില്ലറക്ക് വില്‍ക്കുന്ന കൗണ്ടറുകള്‍ . അതാണീ ‘സേവന വ്യവസായം’.
കേരളത്തില്‍ വാടക ഗര്‍ഭധാരണത്തിന് അമ്മമാരെ കിട്ടാന്‍ ആദ്യം വലിയ പ്രശ്നമായിരുന്നു- ഡോക്ടര്‍ പറയുന്നു. കേരള സമൂഹം ഇപ്പോള്‍ ഏറെ മാറി.ഏതാണ്ട് എല്ലാ ജില്ലകളിലും ഞങ്ങള്‍ക്ക് ശാഖകളുണ്ട്. അമ്മമാരാകാന്‍ തയ്യാറായി നാനൂറോളം പേര്‍ ഞങ്ങളുടെ ലിസ്റ്റില്‍ കാത്തുകെട്ടി കിടക്കുന്നു. ഒരിക്കല്‍ വാടക അമ്മയായവരെ ഞങ്ങള്‍ വീണ്ടും എടുക്കാറില്ല. മറ്റു പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കേണ്ട. അവരുടെ ജീവിതവും കരുപിടിപ്പിക്കേണ്ടേ- മഹാമനസ്കതയോടെ ഡോക്ടര്‍ ചിരിച്ചു.
പ്രായവും ആരോഗ്യവും കണക്കിലെടുത്ത് മൂന്നുമുതല്‍ നാലുലക്ഷം വരെയാണ് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്നവര്‍ക്കുള്ള ഫീസ്. ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. ഭര്‍ത്താവിന്‍െറ സമ്മതം നിര്‍ബന്ധം. വിധവകളോ വിവാഹമോചിതരോ ആണെങ്കില്‍ കുടുംബത്തിലെ ഉത്തരവാദപ്പെട്ടവരുടെ സമ്മതം ഹാജരാക്കണം.അവരുടെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.വേണമെങ്കില്‍  ഭ്രൂണം നിക്ഷേപിക്കുന്നത് മുതല്‍ ആശുപത്രിയില്‍ താമസിക്കാം. അല്ലങ്കെില്‍ ആറാം മാസം പ്രവേശനം തേടാം. പ്രസവംകഴിഞ്ഞാല്‍  രണ്ടാഴ്ച വിശ്രമം . ഒരു മാസത്തേക്കുളള മരുന്നുമായി വീട്ടിലേക്ക് മടങ്ങാം. അതോടെ വാടക മാതാവും ദമ്പതികളുമായുളള കരാര്‍ കഴിയും.അവസാന മാസങ്ങള്‍ വളരെ കണിശമാണ്. ചിലപ്പോള്‍ ബാംഗ്ളൂരിലെ ക്ളിനിക്കില്‍ വെച്ചാകും പ്രസവം.സന്ദര്‍ശകരില്‍ നിന്ന് രക്ഷനേടാനാണിത്.ആസ്ട്രേലിയ, യു.കെ, യു.എസ്.എ,റഷ്യ എന്നിവിടങ്ങളില്‍ നിന്നും ആവശ്യക്കാരേറെയുണ്ട്. മികച്ച സര്‍വിസാണിവിടെ. ഏഷ്യയിലെ ഏറ്റവും മികച്ച സൗകര്യമുള്ള ക്ളിനിക്കുകളിലൊന്നാണിതെന്ന് മാസങ്ങള്‍ക്ക് മുമ്പത്തെിയ ആസ്ട്രേലയന്‍ സംഘം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- ഡോക്ടര്‍  പരസ്യ വാചകം ചൊല്ലിപ്പിരിഞ്ഞു.




 പ്രത്യുല്‍പാദന
ടൂറിസം
എന്ന വ്യവസായം


ആഗോള വന്ധ്യതാ മഹാമാരിക്ക് ആശ്വാസമാണ് ഇന്ത്യയെന്ന മൂന്നാം ലോക രാജ്യത്തിന്‍െറ ഇടം.  പ്രത്യുല്‍പാദന ടൂറിസത്തിന്‍െറ സുവര്‍ണ ഭൂമി. ലോകത്തിന്‍െറ  ആട്ടുതൊട്ടിലെന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യം അറിയപ്പെടുന്നത്. അതിന്‍െറ പ്രധാന കേന്ദ്രമാകട്ടെ ‘വികസിത ഗുജറാത്തി’ലെ ആനന്ദ് എന്ന വ്യവസായകേന്ദ്രവും. അമേരിക്കന്‍ മാസികയായ മദര്‍ജോണ്‍സില്‍ ഈയിടെ വന്ന ലേഖനമനുസരിച്ച് 2.3 ബില്യണ്‍ ഡോളറിന്‍്റെ കച്ചവടമാണ് ഇന്ത്യയില്‍ ഈ  രംഗത്ത് നടക്കുന്നത്. ഓരോ വര്‍ഷവും വിദേശത്ത് നിന്ന് 25000ത്തോളം ദമ്പതികളാണ് വാടക അമ്മമാരെ അന്വേഷിച്ച് ഇന്ത്യയില്‍ എത്തുന്നത്. ഓരോ വര്‍ഷവും രണ്ടായിരത്തോളം പ്രസവങ്ങള്‍.   40-60 ഉം ലക്ഷത്തിനിടെയാണ് വിദേശത്ത് വാടക അമ്മമാര്‍ക്ക് നല്‍കേണ്ടിവരിക. എന്നാല്‍ 10 മുതല്‍25 ലക്ഷം മുടക്കിയാല്‍ ഇന്ത്യയില്‍ നിന്ന് അമ്മമാരെ എളുപ്പത്തില്‍ കിട്ടും. ഒരൊറ്റ ഇരയില്‍ നിന്ന് 12-15 ലക്ഷം വരെ ഉണ്ടാക്കാമെന്നിടത്താണ് ഇടനിലക്കാരായത്തെുന്ന ക്ളിനിക്കുകളുടെ ലാഭക്കൊതി വെളിപ്പെടുന്നത്. 

ആസ്ത്രേലിയക്കാരാണ് ഇന്ത്യക്കാരെ ഇക്കാര്യത്തില്‍ ആശ്രയിക്കുന്ന പ്രധാന രാജ്യം. 2012ല്‍ ആസ്ത്രേലിയക്കാരായ ദമ്പതികള്‍ക്കായി 200ഓളം പ്രസവങ്ങളാണ് നടന്നതെന്ന് ഒരു പഠന റിപോര്‍ട്ട് പറയുന്നു. 2011ല്‍ ഇത് 179 ഉം 2010 ല്‍ ഇത് 86 ഉം ആയിരുന്നു. ഇന്ത്യയുടെ ദാരിദ്രം തന്നെയാണ് വാടക അമ്മമാരിലൂടെ വികസിത രാജ്യങ്ങള്‍ കച്ചവടകേന്ദ്രമായി മറ്റുന്നത്.
പ്രത്യുല്‍പാദന ടൂറിസം ഇനത്തില്‍   കോടികളാണ് രാജ്യത്തത്തെുന്നത്.ഇന്ത്യയിലെ മെഡിക്കല്‍ രംഗം ഇതുകൊണ്ടുതന്നെ തഴച്ചുവളരുന്നു. 450 മില്യണ്‍ ഡോളര്‍ ബിസിനസാണ് പ്രതിവര്‍ഷം ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം രംഗത്തുണ്ടാകുന്നത്. ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് പ്രത്യുല്‍പാദന ടൂറിസമാണ്.  പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ളാദേശ്,തായ്ലന്‍റ്, സിംഗപൂര്‍ രാജ്യങ്ങളാണ്  ഇന്ത്യയുമായി  മത്സരിക്കുന്നത്. 





വാടക ഗര്‍ഭധാരണത്തിന്‍െറ
 ധാര്‍മികത

അഹമ്മദാബാദിലെ ഫെര്‍ട്ടിലിറ്റി ക്ളിനിക്കില്‍ എട്ടുമാസമായ  പ്രമീള വഗേല എന്ന യുവതിയുടെ മരണം തുറന്നുവിട്ടത് വാടക ഗര്‍ഭധാരണത്തിന്‍െറ ഇരുണ്ടവശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. വയറ്റിലെ കുഞ്ഞിനുവേണ്ടി ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യയായിരുന്നു അവര്‍. വാടക അമ്മക്ക് പ്രസവസംബന്ധിയായ പ്രശ്നം വന്നാല്‍ ഡോക്ടര്‍ മുന്‍ഗണന നല്‍കേണ്ടത് കുഞ്ഞിനാണെന്ന കരാറിന്‍െറ ബലിയാട്.പ്രസവത്തിലൂടെ അവരുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുത്ത് കരാറുകാരന്‍ ഡോക്ടര്‍ തന്‍െറ ലാഭം കൈപിടിയിലൊതുക്കി. സ്വന്തം കുടുംബത്തെ പോറ്റാനുള്ള തത്രപ്പാടില്‍ അവര്‍ ഒപ്പുവെക്കുന്ന കരാറിലെ വ്യവസ്ഥകള്‍ ആരുനോക്കാന്‍. ബോംബെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വിദേശിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.തന്‍െറ കുഞ്ഞിന്വേണ്ട അവയവം ലഭിക്കാന്‍ വേണ്ടിയായിരുന്നു അയാള്‍ വാടക അമ്മമാരെ തേടിയത്തെിയത്.  പ്രത്യുല്‍പാദന ടൂറിസത്തെ തടയിടേണ്ടതല്ളേ എന്ന ചര്‍ച്ച  ഇനിയും തുടങ്ങിയീട്ടില്ല. ഇന്ത്യയുടെ യാഥാസ്ഥിക സമൂഹം അന്യപുരുഷന്‍െറ ഗര്‍ഭം വഹിക്കുന്ന ഭാര്യയെ ഉള്‍കൊള്ളാന്‍ ഇനിയും തയ്യാറായിട്ടില്ല. വാടക അമ്മമാരായവരെ സമൂഹം ഉള്‍കൊണ്ടില്ളെന്നാണ് മേഖലയില്‍ നടത്തിയ പഠനങ്ങളും തെളിയിക്കുന്നത്.
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ വഹിച്ചു പ്രസവിച്ച് കുഞ്ഞിനെ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ‘സറോഗസി' (വാടക ഗര്‍ഭധാരണം) . രണ്ട് തരത്തിലുണ്ട് ഇത്. 'പരമ്പരാഗത സറോഗസി' യില്‍ വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും അണ്ഡം. ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. മറ്റൊരു രീതിയായ ‘ഗെസ്റ്റഷേണല്‍ സറോഗസി’യില്‍  ആവശ്യക്കാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ചശേഷം അവ വാടകഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അണ്ഡവും  വാടകസ്ത്രീയില്‍ നിന്നും സ്വീകരിക്കും. ഇന്ത്യയിലെ വാടക അമ്മമാരില്‍ ഗെസ്റ്റേഷണല്‍ സറോഗസി യാണ് ചെയ്തുവരുന്നത്.  ഗര്‍ഭപാത്രത്തില്‍ ലിംഗസംയോജനത്തിന് ശേഷമുള്ള ഭ്രൂണം ചെറു ഉപകരണത്തിന്‍െറ സഹായത്തോടെ നിക്ഷേപിക്കുകയാണ്. ഗര്‍ഭിണിയാകാനുള്ള ശാരീരിക വഴക്കത്തിനായി ഹോര്‍മോണുകള്‍ നേരത്തെ കുത്തിവെച്ച് ഒരുക്കിയിട്ടുണ്ടാകും.



സി.എസ്.ആര്‍ പഠനം


വാടക അമ്മമാര്‍ എന്ന തൊഴില്‍ വര്‍ഗത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടന്നിട്ടില്ലാത്തതിനാല്‍ അവര്‍ നേരിടുന്ന മാനസിക- സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പുറം ലോകത്തിന് വളരെ കുറച്ച് മാത്രമേ അറിയൂ.  നിയമനിര്‍മാണത്തിന്‍െറ അഭാവത്തില്‍ വാടക അമ്മമാര്‍ അമിതമായ ചൂഷണത്തിരയാകുന്നുവെന്നാണ് മേഖലയില്‍ നടന്ന ഏതാനും പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് (സി.എസ്.ആര്‍) എന്ന സ്ഥാപനമാണ് ലോകത്തിന്‍െറ വാടകത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗുജറാത്തിലെ ആനന്ദ്, സൂരത്ത്, ജാംനഗര്‍ മേഖലയിലെ വാടകഅമ്മമാരെ കേന്ദ്രീകരിച്ച  പഠനം നടത്തിയത് .
100 വാടക മാതാക്കളെയും 50 ദമ്പതികളെയും സര്‍വെയില്‍ പങ്കെടുപ്പിച്ചു. കണ്ടത്തെലുകളില്‍ പലതും ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല വന്ധ്യതാ ക്ളിനിക്കുകളും നിയമപരമായും ശാസ്ത്രീയമായും അംഗീകരിച്ചവയല്ല. വാടക അമ്മമാര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് കൃത്യമായ വ്യവസ്ഥകളില്ല. ദല്‍ഹിയില്‍ ശിശുക്ഷേമ മന്ത്രാലയത്തിന്‍െറ സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേരും മുംബൈയിലെ 44 ശതമാനം പേര്‍ക്കും മൂന്നു മുതല്‍ 3.99 ലക്ഷം രൂപവരെ പ്രതിഫലം ലഭിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. വാടക അമ്മമാരും യഥാര്‍ഥ മാതാപിതാക്കളും ഡോക്ടറും തമ്മില്‍ ഒപ്പുവെക്കുന്ന കരാറിന്‍െറ പകര്‍പ്പ് വാടക അമ്മമാര്‍ക്ക് നല്‍കാറുമില്ല. 
26നും 35 നും മധ്യേയാണ് വാടക അമ്മമാരുടെ ശരാശരി വയസ്.ഹിന്ദു സമുദായത്തില്‍ പെട്ടവരാണ് ഏറെയും .(ആനന്ദ്- 86.7 ശതമാനം, സൂരത്ത്-85.7 , ജാം നഗര്‍- 100 ). ആനന്ദില്‍ 97 ശതമാനം പേര്‍ ഭര്‍ത്താവിനോടൊപ്പം കഴിയുന്നവരാണ്. ഈ നിരക്ക്   സൂരത്തില്‍ 94.3 ശതമാനമാണ്.ആനന്ദില്‍ വാടക അമ്മമാരില്‍ കൂടുതലും കൃഷിപണി ചെയ്തിരുന്നവരാണ് . ഭര്‍ത്താക്കന്മാര്‍ കുടിയന്‍മാരോ ജോലിയില്ലാത്തവരോ ആയിരുന്നു. കടം  ഭീഷണിയായി അവര്‍ക്കുമുമ്പിലുണ്ടായിരുന്നു. കുട്ടികളുടെ പഠനത്തിനാണ് അവര്‍ കിട്ടുന്ന പണം ചെലവിടുന്നതില്‍ പ്രാധാന്യം കൊടുക്കുന്നത്.
 കൂടുതല്‍ പേരും വാടക വീട്ടിലാണ് താമസം. സൂറത്തില്‍ 71.4 പേരും ആനന്ദില്‍ 45 ശതമാനം പേരും ജാം നഗര്‍ എല്ലാവരും വാടക വീട്ടില്‍ ജീവിക്കുന്നവരാണ്. 
പ്രസവത്തിന് മുമ്പുള്ള മാസങ്ങളില്‍ ഏറെ ആശങ്കാകുലരായിരുന്നു അമ്മമാര്‍. ഭയം, ദു: ഖം. പ്രതീക്ഷ എന്നീ വികാരങ്ങളാണ് കൂടുതല്‍ പ്രകടിപ്പിച്ചത്. ആത്മവിശ്വാസം പ്രകടമായത് 65 ശതമാനം -ആനന്ദ്, സുറത്ത് -11.4 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാല്‍ അവസാന മാസങ്ങളില്‍ ആനന്ദ്- 63.4  , സൂരത്ത്- 74.3 , ജാം നഗര്‍ -100 ശതമാനം പേരുടെയും പെരുമാറ്റങ്ങളില്‍ ഭയം നിഴലിച്ചിരുന്നു.ആനന്ദില്‍ 26.7 ശതമാനം പേരില്‍ കടുത്ത ദു:ഖം പ്രകടമായി.സൂരത്തില്‍ 54.3, ജാം നഗര്‍-20 ശതമാനം പേരും ഇതേ വികാരം പ്രകടിപ്പിച്ചു.
പ്രസവ ശേഷം 80 ശതമാനം ഭര്‍ത്താക്കന്മാരും സന്തുഷ്ടരായിരുന്നു. 20 ശതമാനം പേര്‍ എതിര്‍ സ്വരം പ്രകടിപ്പിച്ചു. ഇവരുടെ കുടുംബത്തില്‍ അസ്വാരസ്യം പ്രകടമായി. മൂന്ന് ശതമാനം പേരില്‍ കുട്ടികള്‍ അകല്‍ച്ച കാണിച്ചു. 80 ശതമാനം വാടക അമ്മമാരുടെ സുഹൃത്തുക്കളും ബന്ധുക്കളും അകലം പാലിച്ചു. സമൂഹം വാടക അമ്മമാരെ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.



‘അമ്മ വ്യവസായ’ത്തിന്‍െറ
 ഇരകള്‍

ജനിച്ച ഉടനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തുമ്പോള്‍ കുഞ്ഞിന് നഷ്ടമാകുന്ന മുലപ്പാലിന് പകരം വെക്കാന്‍ മറ്റെന്താണുള്ളത്.  കുഞ്ഞിന്‍െറ അവകാശത്തിനുള്ള മനുഷ്യത്വരഹിതമായ കടന്നുകയറ്റമാണിത്. കുഞ്ഞിന് പാലുകൊടുക്കാനാകാതെ ദു:ഖത്തിലാകുന്ന മാതാവിന്‍െറ ദു:ഖമോ?. ഇരുകൂട്ടര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. 
മെഡിക്കല്‍ രംഗത്തെ ചൂഷക വ്യവസായ ലോബികളുടെ വിഹാരകേന്ദ്രം കൂടിയാണ് ഈ രംഗം. ഗര്‍ഭിണികളുടെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് ക്ളിനിക്കുകളെ സ്വാധീനിച്ച് അനാവശ്യമരുന്നുകള്‍ അമ്മമാരെ തീറ്റിക്കുന്നതില്‍ അവര്‍ മത്സരിക്കുന്നു. വാടക ഗര്‍ഭധാരണത്തിന്‍െറ ഫലപ്രാപ്തി 40 ശതമാനമേ ഉള്ളൂവെന്ന് മേഖലയിലെ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്‍െറ ദുരിതം അനുഭവിക്കുന്നത്  ഇരയാക്കപ്പെടുന്ന അമ്മമാരാണ്.ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കിയാല്‍ മാത്രമേ കരാര്‍ പ്രകാരമുള്ള തുക ലഭിക്കൂ.ഗര്‍ഭഛിദ്രം നടത്തുകയോ മാതാപിതാക്കള്‍ കുട്ടിയെ സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍  പ്രതിഫലം പകുതിയാകും. പറഞ്ഞ തുകയുടെ രണ്ട് ശതമാനം മാത്രം നല്‍കി അമ്മമാരെ തിരിച്ചയക്കുന്ന പതിവുണ്ടെന്ന്  സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്‍െറ പഠനം വെളിപ്പെടുത്തുന്നു.കുഞ്ഞിന് ശാരീരിക വൈകല്യങ്ങളുണ്ടെങ്കില്‍ ഗര്‍ഭവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ രാസപ്രയോഗത്തിലൂടെ ഇല്ലാതാക്കുന്നു. ഇത് അമ്മയുടെ കുറ്റമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ക്ളിനിക്കുകളാണ് അധികവും. ഭ്രൂണത്തിന്‍്റെ ലിംഗനിര്‍ണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്.

ഇത് നിയമരഹിത മേഖല


മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചിട്ടുണ്ട്.അയര്‍ലണ്ടിലും ബ്രിട്ടനിലും വാടക അമ്മമാരുടെ കുട്ടികളിലുള്ള അധികാരം സാധൂകരിക്കാനുള്ള നടപടികളിലാണ്. ഉകൈന്‍, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) 2006ല്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നെങ്കിലും അവക്കൊന്നും ഇത്തരം ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാന്‍ പോന്നതായില്ല. മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധന,മാതാപിതാക്കള്‍ക്ക് സ്വാഭാവിക രീതിയില്‍ അച്ഛനമ്മമാരാകാനുള്ള ശാരീരിക-മാനസികമോ ആയോ ശേഷിയല്ളെന്ന മെഡിക്കല്‍ രേഖകള്‍ ,മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ വാടക ഗര്‍ഭധാരണം പാടില്ല,തുടങ്ങി പ്രധാന നിര്‍ദേശങ്ങളായിരുന്നു അത്. ഗര്‍ഭകാലത്ത് നടത്തുന്ന ചികിത്സ ഇന്ത്യന്‍  കൗണ്‍സില്‍  ഓഫ് മെഡിക്കല്‍  റിസര്‍ച്ച് അംഗീകരിച്ച ക്ളിനിക്കില്‍ തന്നെയായിരിക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന നിര്‍ദേശം. എന്നാല്‍ മാര്‍ഗനിര്‍ദേശം കടലാസിലൊതുങ്ങി.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ( എ.ആര്‍.ടി) ക്ളിനിക്കുകളെ നിയന്ത്രിക്കാനും അക്രഡിറ്റേഷനും നിയന്ത്രണത്തിനുമായി അസിസ്റ്റന്‍്റ് റി¥്രപാഡക്റ്റീവ് ടെക്നോളജി (എ.ആര്‍.ടി) റഗുലേഷന്‍ ബില്‍ 2010ലാണ് കൊണ്ടുവന്നത്. ക്ളിനിക്കുകളുടെ പ്രവര്‍ത്തനം തടയിടാനും കര്‍ശന വ്യവസ്ഥകള്‍ക്കുമായി ദേശീയ ഉപദേശകബോര്‍ഡിനെ ചുമതലപ്പെടുത്തി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനായിരുന്നു അതിലെ ഒരു നിര്‍ദേശം.ഈയിടെ വിദേശികള്‍ വാടക അമ്മമാരെ തേടി ഇന്ത്യയിലത്തെുന്നത് നിയന്ത്രിക്കാന്‍ ഏതാനും നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അഛനമ്മമാരാകാനത്തെുന്നവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞവരായിരിക്കണം, തങ്ങളുടെ രാജ്യത്തിന്‍്റെ വിദേശകാര്യ വകുപ്പ് നല്‍കുന്ന അനുമതിപത്രം വിസയ്ക്കോപ്പം ഹാജരാക്കണം, ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നത് സ്വരാജ്യത്ത് അനുവദനീയമാണെന്നതിനുള്ള സാക്ഷ്യപത്രവും ജനിക്കുന്ന കുഞ്ഞിനെ സ്വന്തമായി കണക്കാക്കുമെന്നും വ്യക്തമാക്കുന്ന  നിബന്ധനയടങ്ങുന്ന രേഖയും ഹാജരാക്കണമെന്നതാണ് പുതുനിര്‍ദേശം.



വേണ്ടത് ശക്തമായ നിയമനിര്‍മാണം


 വാടക ഗര്‍ഭധാരണത്തിന്‍െറ നൈതികത ചര്‍ച്ചചെയ്യുമ്പോഴും  ഇനിയും ചര്‍ച്ചചെയ്യാപ്പെടാത്ത ഇരകളുടെ കൂട്ടമായി  ‘ വാടക അമ്മമാര്‍ ’ എന്ന തൊഴില്‍വര്‍ഗം മാറിക്കഴിഞ്ഞു.ഇന്ത്യയിലേക്ക് മാത്രം വാടക അമ്മമാരെ കയറ്റി അയക്കാനായി  മുന്നൂറോളം വെബ് സൈറ്റ് സജീവം. ഇതുവഴി ആയിരത്തിലേറെ ഇടനിലക്കാരും വലയിട്ടിരിക്കുകയാണ്. വാടക ഗര്‍ഭധാരണം സംബന്ധിച്ച് യാതൊരു കണക്കുകളോ രേഖകളോ സര്‍ക്കാരിന്‍െറ പക്കലില്ല. ഗര്‍ഭിണികള്‍ക്ക് കൊടുക്കുന്ന മരുന്നുകളേ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കുന്ന പരിചരണത്തെ സംബന്ധിച്ചോ അവര്‍ക്കുവേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷയെ സംബന്ധിച്ചോ ഇവിടത്തുകാര്‍ക്കറിയില്ല. തികച്ചും ചൂഷണ മയമാണ് ഈ രംഗം. അഷ്ടിക്ക് വക കണ്ടത്തൊനൊരുങ്ങിയ വീട്ടമ്മമാരെ ചൂഷണം ചെയ്യാനുള്ള ഇടമായി മാറിയിരിക്കുന്നു ഈ ഐ.വി.എഫ് ക്ളിനിക്കുകള്‍. 
 ഗര്‍ഭപാത്രം വാടകക്ക് വില്‍ക്കപ്പെടുന്ന  ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാനോ മേല്‍നോട്ടം നയിക്കാനോ യാതൊരു നിയമ സംവിധാനവും ഇല്ല .ഇന്ത്യയില്‍ അവയവ വ്യാപാരം നിയന്ത്രിക്കുന്നപോലെ ഗര്‍ഭപാത്രങ്ങളെ വില്‍പന ചരക്കാക്കുന്ന വാടക ഗര്‍ഭധാരണവും നിയന്ത്രിക്കേണ്ടതല്ളേ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്.  നിലവിലെ വ്യവസ്ഥയെ അടിമുടി നവീകരിച്ച് നിയമ നിര്‍മാണമാണ് ആവശ്യം. സറോഗസി എന്നത് നിയമപരമോ, നിയമവിരുദ്ധമോ, ധാര്‍മ്മിക- സദാചാരപ്രകാരം അനുവദനീയമാണോ എന്നതിനെപ്പറ്റി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമോ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. വാടക അമ്മമാരെ സംരക്ഷിക്കാനും അവരുടെയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍െറയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന   നിയമ നിര്‍മാണമെങ്കിലും ഉണ്ടാകേണ്ടതുണ്ട്.  . അമ്മമാരുടെ ഇന്‍ഷുന്‍സ്, ആരോഗ്യചെക്കപ്പ്,കുഞ്ഞിന്‍െറ ആരോഗ്യ  സംരക്ഷണം എന്നിവ ഉറപ്പുവരുത്തണം. ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തല്‍, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കല്‍, പ്രതിഫലത്തിന്‍്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കല്‍ എന്നിവ  അനിവാര്യമാണ്. 


-------------------------------------------



പി.പി.പ്രശാന്ത്


മാധ്യമം ആഴ്ചപ്പതിപ്പ് 
ജനുവരി 20





Monday, August 5, 2013

മരണം മണക്കുന്ന മണ്ണ്



ഈ നാട്ടില്‍ വിഷം നിറക്കാനാണ് രാസ കമ്പനി വരുന്നതെന്ന് കാതിക്കുടത്തെ നാട്ടുകാരോട് അയ്യപ്പന്‍ നായര്‍ വിളിച്ചുപറഞ്ഞപ്പോള്‍ നാട്ടുകാര്‍ അയാളെ ഭ്രാന്തനെന്ന് വിളിച്ചു.ആ കാതിക്കുടം സ്വദേശിയെ മന്ത്രിമാര്‍ കളിയാക്കി പറഞ്ഞുവിട്ടു.ആരും ചെവികൊടുക്കാതെ പോയ ആ ശബ്ദം മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍  വിലയിരുത്തപ്പെടുന്നത്  ഒരു രാസവള നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ആ ദീര്‍ഘദര്‍ശിയുടെ മൊഴിമുത്തുകളായാണ്...വിഷം തിന്നു മടുത്ത ഒരു നാടിന്‍െറ മനസ്സാക്ഷിക്കുത്തിന്‍െറ ഓര്‍മയും.
അയ്യപ്പന്‍ നായര്‍ കാതിക്കുടത്തിന് ‘തൊഴില്‍ നേട്ടം’ സമ്മാനിച്ച കേരള കെമിക്കല്‍സ് ആന്‍്റ് ¤്രപാട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) എന്ന സ്ഥാപനത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍  അനില്‍ കുമാര്‍  ട്രൗസറിട്ട് നടക്കുന്ന പ്രായമായിരുന്നു. സ്കൂള്‍ വിട്ട് കളികഴിഞ്ഞ് ചാലക്കുടിപ്പുഴയിലെ മണല്‍പ്പരപ്പിലെ കണ്ണീര്‍ തുള്ളി കണക്കേയുള്ള വെള്ളത്തില്‍ കൂട്ടുകാരുമായി ഊളയിട്ടുല്ലസിക്കുമ്പോള്‍ അയ്യപ്പന്‍ നായര്‍ ചിരിച്ചുതള്ളിയ ചര്‍ച്ചാ വിഷയമായി. കെ.സി.പി.എല്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയായതും അനില്‍കുമാര്‍ അവിടെത്തെ ജീവനക്കാരനായതും പിന്നീട് കാതിക്കുടം സമരപോരാളിയായതും പിന്നീടുള്ള ചരിത്രം. ശുദ്ധമായ വായുവിനും ജലത്തിനും വേണ്ടിയുള്ള ഗ്രാമത്തിന്‍െറ പോരാട്ടത്തെിനെതിരെയുള്ള സര്‍ക്കാരിന്‍െറയും കമ്പനിയുടെയും  ശ്രമങ്ങളെ തന്‍െറയും ചങ്ങാതിമാരുടെയും കൈതണലില്‍ നിറുത്തുന്ന ഒരു മതില്‍ കൂടിയാണ് ഇന്ന് സമരസമിതി കണ്‍വീനറായ അനില്‍കുമാര്‍.


വിഷക്കാലം

ചാലക്കുടി പുഴയുടെ കണ്ണീരുപോലത്തെ വെള്ളം കൈകുമ്പിളില്‍ കോരിക്കുടിക്കാന്‍ എന്തുല്‍സാഹമായിരുന്നെന്നോ....കളിച്ചുതളര്‍ന്നത്തെുന്ന ഞങ്ങളേറെയും ആ പുഴയില്‍തന്നെയായിരുന്നു. ഒരു ഭാഗത്ത് പുഴവെള്ളം കുടിക്കാന്‍കൊണ്ടുപോകാന്‍ കുടവുമായത്തെുന്ന വീട്ടമ്മമാര്‍.അന്ന് വെള്ളത്തില്‍ പൂളാന്‍ മത്സ്യങ്ങള്‍ തുള്ളിക്കളിച്ചിരുന്നു. ഉത്സവം കണക്കേ നൂറുകണക്കിന് പേരുണ്ടാകും ദിവസവും പുഴക്കരകളില്‍...ഇന്ന് കാളകൂടത്തിന്‍െറ നിറമാണതിന്.കലക്കിയ നഞ്ചില്‍ ജീവന്‍ കൊരുത്തപോലെ  ചത്തുപൊന്തിയ മത്സ്യക്കൂട്ടങ്ങള്‍.അര്‍ബുദബാധിതരായവരുടെ തേങ്ങലും നീട്ടി വലിക്കുന്ന ശ്വാസവും ഇരമ്പുന്ന ഇരു കരകള്‍..ഇനിയും  ഇങ്ങനെ ചത്തുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല-  അനില്‍കുമാര്‍ പറയുന്നു.
കമ്പനിയുടെ വിഷപ്പുകയില്‍ എരിഞ്ഞുതീര്‍ന്ന അമ്മ ഗൗരിയുടെ തളര്‍ന്ന ശരീരം അനില്‍കുമാറിന്‍െറ ഓര്‍മകളിലിന്നും കനലായി അവശേഷിക്കുന്നു.കമ്പനിയുടെ ഗേറ്റിനോട് തൊട്ട് ചേര്‍ന്നാണ് അനിലിന്‍െറ തറവാട്.  കമ്പനി വന്ന് നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ തുടങ്ങി അമ്മയുടെ ശ്വാസം മുട്ടല്‍.വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും അമ്മയെ പരിചരിച്ച് ആശുപത്രിയില്‍ തന്നെയായിരുന്നു അനില്‍.കാതിക്കുടത്തുനിന്ന് വിട്ടു നിന്നാല്‍ അസുഖം ഭേദമാകുമായിരുന്നു. എന്നാല്‍ പിതാവ് ചായക്കടനടത്തി വരുന്നതിനാല്‍ മാറാനുമായില്ല. വൃക്കയുടെ  പ്രവര്‍ത്തനശേഷി കുറഞ്ഞ മാതാവ് 10 ഓളം ശസ്ത്രക്രിയകള്‍ക്ക് ശേഷം മരിച്ചു. 
ചുറ്റുപാടും കാന്‍സര്‍രോഗികള്‍, ശ്വാസം മുട്ട്. സമര നേതാവ് ജോജിയുടെ അച്ഛനും കാന്‍സര്‍ വന്നാണ് മരിച്ചത്. മറ്റൊരുപ്രവര്‍ത്തകന്‍ തങ്കച്ചന്‍്റെ മാതാപിതാക്കളും കാന്‍സര്‍ ബാധിച്ച് മരിച്ചു.കമ്പനിയോട് തൊട്ടടുത്തുള്ള 15 വീട്ടില്‍ 12 വീടുകളിലും അര്‍ബുദ ബാധിതരേറെയാണെന്ന് പഠനം തെളിയിക്കുന്നു.കമ്പനിവളപ്പില്‍ നിന്ന് സമീപപ്രദേശത്തെ കിണറുകളിലും പാടശേഖരങ്ങളിലും വിഷാംശം അരിച്ചിറങ്ങിയതോടെ ഖരമാലിന്യങ്ങള്‍ കുഴിച്ചിടുന്നത് അവസാനിപ്പിച്ചു. പിന്നെ മൂന്നടി വ്യാസമുള്ള കുഴല്‍ മുഖേന ചാലക്കുടിപുഴയില്‍ ഉപേക്ഷിക്കലായി ഇത്. ഇതിന് സാക്ഷിയാകാനുള്ള യോഗവുണ്ടായി അനില്‍കുമാറിന്.

 ഞെട്ടലിന്‍െറ ഓര്‍മ


പിതാവിന്‍െറ സ്വാധീനത്തില്‍ 20 ാം വയസിലാണ് അണ്‍സ്കില്‍ഡ് വര്‍ക്കറായി നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ചേരുന്നത്. ചിലര്‍ക്കായി മാത്രം നീക്കിവെച്ച എഫ്ളുവന്‍റ് ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ രാത്രിഷിഫ്റ്റില്‍ ഒരു ദിവസം ജോലിക്ക് നിയോഗിക്കപ്പെട്ടതാണ് വഴിത്തിരിവായത്.രാത്രി ഏറെ വൈകി   വലിയ മാലിന്യപൈപ്പിന്‍െറ പുഴയിലേക്കുള്ള വാല്‍വ് തുറക്കാന്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയ  അനില്‍കുമാര്‍ അതിന് വിസമ്മതിച്ചു.‘‘ഇത് എല്ലാ ദിവസവും ചെയ്യുന്നതാണ്’’ ഓപറേറ്റര്‍ പറഞ്ഞു.പറ്റില്ളെന്ന് തീര്‍ത്തുപറഞ്ഞ അനില്‍കുമാര്‍ സസ്പെന്‍ഷന്‍ ഉറപ്പാക്കിയിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ എഞ്ചിനീയര്‍ എത്തി. വാല്‍വ് തുറക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ലോഗ് ഷീറ്റില്‍ എഴുതിത്തരണമെന്നായി അനില്‍.അതിന് സമ്മതിച്ച ശേഷം വാല്‍വ് തുറന്നു.ആ ലോഗ് ഷീറ്റിന്‍െറ കോപ്പിയും അനില്‍കുമാര്‍ കൈക്കലാക്കി. 
പിറ്റേന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ വിളിച്ച് സസ്പെന്‍ഷന്‍ ഉത്തരവ് തന്നു. കൈക്കലാക്കിയ ലോഗ് ബുക്കിന്‍െറ കോപ്പി കാണിച്ച് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞതോടെ സസ്പെന്‍ഷന്‍ ഒരു ദിവസമായി ചുരുക്കി. വിവരം സുഹൃത്തുക്കളായ നാട്ടുകാരോട് പറഞ്ഞു. രാത്രി വ്യാപകമായി പോസ്റ്റര്‍ എഴുതി ഒട്ടിച്ചു.പിന്നീട് പോരാട്ടത്തിന്‍െറ ദിനങ്ങളായിരുന്നു. ചുരുങ്ങിയ കാലയളവില്‍ 33 മെമ്മോയും മൂന്നു സസ്പെന്‍ഷനും കിട്ടി.തൊഴിലാളി ശേഷി കൂടുതലുള്ള സ്വതന്ത്ര ട്രേഡ് യൂനിയന്‍ ഭാരവാഹിയായ അനിലിനെ പ്രതിരോധിക്കാന്‍ മറ്റുയൂനിയനുകളെയായിരുന്നു കമ്പനി നിയോഗിച്ചത്. കമ്പനിയുടെ മാലിന്യത്തിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാരുടെ പ്രക്ഷോഭത്തെയും അനില്‍ സഹായിച്ചുപോന്നു. കൈയൂക്കിന്‍െറ ബലത്തില്‍ മറ്റുയൂനിയന്‍ നേതാക്കള്‍ നിരന്തരം തലവേദന സൃഷ്ടിച്ചു.കമ്പനിയില്‍ നിന്ന് പുറത്താക്കിയ അഞ്ചുപേരെ സഹായിക്കാന്‍ പിരിവെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തിന്‍െറ വക്കിലത്തെി. കമ്പനിയുടെ സ്വാധീനത്തില്‍പ്പെട്ട് സ്വതന്ത്ര ട്രേഡ് യൂനിയന്‍ നേതാക്കള്‍ മറ്റുയൂനിയനുകളിലേക്ക് ചേക്കേറി. ജോലി രാജി വെച്ച് സുഹൃത്തിനൊപ്പം ഗള്‍ഫില്‍ ജോലിക്ക് കയറി.

വീണ്ടും പ്രക്ഷോഭ ജീവിതം

ചാലക്കുടിപ്പുഴ കൂടുതല്‍ ഇരുണ്ടു. മത്സ്യങ്ങള്‍ ഇടക്കിടെ  ചത്തുപൊന്തിത്തുടങ്ങി. അര്‍ബുധവും ശ്വാസകോശ ബാധിതരും കൂടുതലായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിത്തുടങ്ങി.പുഴയില്‍ മാടിനെ കുളിപ്പിക്കാന്‍ പറ്റാതായി.സമീപ പ്രദേശങ്ങള്‍ മാലിന്യ നിക്ഷേപത്തില്‍ കൃഷി യോഗ്യമല്ലാതായി. കമ്പനിയുടെ  ഉല്‍പാദനം 18 ടണ്ണില്‍ നിന്ന് 35 ടണ്ണാക്കി ഉയര്‍ത്തിയതായി കമ്പനി അവകാശപ്പെട്ടു.  (യഥാര്‍ഥ ഉല്‍പാദനം 140 ആണെന്ന് സമരസമിതി ). 2008ല്‍ നാട്ടില്‍ തിരിച്ചത്തെിയപ്പോള്‍ അനിലിനെ വരവേറ്റത് ഈ ദുരന്ത കാഴ്ചകളായിരുന്നു. അനില്‍കുമാറിന് വീണ്ടും പോകാനായില്ല. വീണ്ടും കമ്പനിക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് മലിനീകരണ വിരുദ്ധ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. യൂനിയന്‍ നേതാക്കളുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ വരെയത്തെി. ലോറി തല്ലിപ്പൊളിച്ചു, പൈപ്പ് തല്ലിപ്പൊളിച്ചു തുടങ്ങി കള്ളക്കേസുകള്‍ അനിലിന്‍െറ പേരിലത്തെിയതോടെ മടക്കയാത്ര മുടങ്ങി.പിന്നീട് മുഴുവന്‍ സമയ പ്രവര്‍ത്തകനെന്ന വിലാസം ഏറ്റെടുത്തത്  സി.ആര്‍ നീലകണ്ഠന്‍ ഉള്‍പ്പെട്ട മീറ്റിങില്‍ എന്‍.ജി.ഐ.എല്‍ നാഷനല്‍ കൗണ്‍സില്‍ രജിസ്ട്രര്‍ ചെയതതോടെയാണ്. സമര സമിതി കണ്‍വീനറായി. പഴയ സുഹൃത്തുക്കളുമൊത്തായിരുന്നു ആദ്യ കാലത്ത് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടിറങ്ങിയത്. മുഴുവന്‍ സമയ ആക്ടിവിസത്തിലേക്ക് തിരിഞ്ഞപ്പോള്‍ ചെലവ് കൂടി. പണിയില്ലാതായതോടെ തുടങ്ങിവെച്ച വീട് നിര്‍മാണം മുടങ്ങി. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസത്തെി. ആ വീട് വിറ്റാണ് തുടര്‍ന്ന് ബാങ്കിലെ കടം വീട്ടാനായത്.
 ഈ പ്രശ്നങ്ങള്‍ക്കിടയിലും കാതിക്കുടം സമരം പുതിയ തലത്തിലേക്ക് ഉയരുകയായിരുന്നു.
തൃശൂരില്‍  2008 ല്‍ വിളിച്ചുകൂട്ടിയ ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ .സുകുമാര്‍ അഴീക്കോട് പങ്കെടുത്തത് സമരത്തിന് വഴിത്തിരിവായി. വലിയ ഊര്‍ജമായിരുന്നു അത് നല്‍കിയത്.
പിന്നീട് സമരവേദിയിലേക്ക് പ്രമുഖരുടെ  വരവായിരുന്നു.  മേധാ പട്കര്‍, ദയാബായി,ബിനായക് സെന്‍, ചാരു നിവേദിത,സാറ ജോസഫ്,ഗോവിന്ദാചാര്യ,വരവരറാവു തുടങ്ങി ഇവിടെയത്തൊത്ത രാജ്യത്തെ പ്രമുഖര്‍ വിരളം. സൗഹൃദങ്ങള്‍ , മാധ്യമങ്ങളുടെ പങ്ക്, തൃശൂരില്‍ ഐക്യദാര്‍ഡ്യ സമിതി എന്നിവയാണ് സമരചരിത്രത്തില്‍ വഴിത്തിരിവായതെന്ന് അനില്‍കുമാര്‍ പറയുന്നു.



മരണ ഗന്ധവുമായി കാതിക്കുടം


നീറ്റ ജലാറ്റിന്‍ കമ്പനിയിലെ  15 ജീവനക്കാര്‍ ഇപ്പോള്‍ കാന്‍സര്‍ ബാധിതരാണ്. സമീപത്തെ 15 വീടുകളില്‍ 12 പേരെങ്കിലും കാന്‍സര്‍ വന്നു മരിച്ചിച്ചുണ്ട്. പന്ത്രണ്ട് വര്‍ഷത്തിനിടെ കമ്പനി പരിസരത്ത് 65 പേര്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതായാണ് ആക്ഷന്‍കൗണ്‍സില്‍ പറയുന്ന കണക്ക്. കൂടാതെ ശ്വാസ കോശ രോഗങ്ങളും വ്യാപകമായുണ്ടെന്ന് അനില്‍കുമാര്‍ പറയുന്നു. ജനനീതി നടത്തിയ പഠനത്തില്‍ പ്രദേശത്തെ 10 ശതമാനം പേര്‍ മെന്‍റലി ഡിപ്രസ്ഡ് ആണെന്ന് പറയുന്നുണ്ട്.ചാലക്കുടി പുഴയുടെ തൊട്ടടുത്ത തീരങ്ങളായ അന്നമനട,പോത്തുശേരി,മൂഴിക്കുളം,പാറക്കടവ് സ്ഥലങ്ങളിലാണ് കൂടുതല്‍ കാന്‍സര്‍ രോഗികളുള്ളത്.ഇതിന് പുഴയിലേക്കൊഴുക്കി വിടുന്ന മാലിന്യമാണ് കാരണം.
  രാസമയമാണ് കാതിക്കുടം ഗ്രാമത്തിലെ ജലം.കിണര്‍ വെള്ളമായാലും പുഴവെള്ളമായാലും പാടത്തെ വെള്ളമായാലും രാസ സാന്നിധ്യം അമിതമാണ്. ഹൈഡ്രോക്ളോറിക് ആസിഡ് കലര്‍ന്ന വെള്ളം, ഭീമമായ അളവില്‍ പുറത്തേക്കു തള്ളുന്ന മജ്ജയും മാംസാവശിഷ്ടങ്ങളും, ഗ്രീസ്, എണ്ണ ഇവയൊക്കെയാണ് പ്രതിദിനം കമ്പനി ചാലക്കുടിപുഴക്കും കാതിക്കുടത്തിനും സമ്മാനിക്കുന്നത്. മൂന്നടി വ്യാസമുള്ള പൈപ്പ് ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് ചാലക്കുടി പുഴയിലേക്ക് വെച്ചിട്ടുള്ളത്. 24 മണിക്കൂറും അതിലൂടെ രാസമാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു. ശുദ്ധീകരിച്ച വെള്ളമാണെന്ന് പറയുന്നുണ്ടെങ്കിലും രാവിലെ ഒഴുക്കുന്ന വെള്ളത്തില്‍ ലെഡ്, നിക്കല്‍,കാഡ്മിയം സാന്നിധ്യം വളരെ ക്കൂടുതലാണെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പഠനം തെളിയിക്കുന്നു.രാത്രികാലങ്ങളില്‍ ശുദ്ധീകരണ പ്രക്രിയ പോലും നടത്താതെ അനിയന്ത്രിതമായാണ് മാലിന്യമൊഴുക്ക്.ചാലക്കുടി പുഴയിലെ വെള്ളം ഉപയോഗിക്കുന്ന നിരവധി ഗ്രാമപഞ്ചായത്തുകളും സ്ഥാപനങ്ങളും വിഷം ഏറ്റുവാങ്ങുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസുകള്‍ വഴി കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ പ്രദേശത്തും മാള, പൊയ്യ കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, പഞ്ചായത്തുകളിലും രാസമാലിന്യമത്തെുന്നുണ്ട്.
 2009ല്‍ പുഴയിലേക്കുള്ള വലിയ പൈപ്പ് അത് പോകുന്നിടത്ത് പൊട്ടി 25 ടണ്ണോളം മാലിന്യം പാടത്ത് നിറഞ്ഞു.സമര സമിതിയുടെ പ്രക്ഷോഭത്തത്തെുടര്‍ന്ന് പാടത്തൊഴുക്കിയ ഖരമാലിന്യം തൊഴിലാളികള്‍ കോരി പ്ളാന്‍റിലേക്ക് കൊണ്ടുപോയി.അതേവര്‍ഷം തന്നെ കമ്പനിയുടെ പച്ചക്കറി വിതരവുമായി നിസ്സഹരിക്കാനാവശ്യപ്പെട്ടപ്പോള്‍   യൂനിയന്‍ നേതാക്കള്‍ ഭീകര മര്‍ദനം അഴിച്ചുവിട്ടു. അനില്‍കുമാറിനെയും മറ്റു സമരസമിതി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.2010 ഡിസംബറിലാണ് ബയോഗ്യസ് പ്ളാന്‍റ് പൊട്ടിയതിനത്തെുടര്‍ന്ന് കുട്ടികളും വീട്ടമ്മമാരും അടങ്ങുന്ന 13 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്ളാന്‍റിന്‍െറ അവശിഷ്ടം പരിശോധന നടത്തിയപ്പോള്‍ ശരീരത്തിന് ഹാനികരമായ മാരക രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടത്തെി. കൂടാതെ കിണര്‍ വെള്ളത്തില്‍ അമിതമായി കാല്‍സ്യ സാന്നിധ്യം പഠനത്തില്‍ കണ്ടത്തെി.കുടിക്കാന്‍ പറ്റില്ല.തോട്ടുവെള്ളത്തില്‍ ഉയര്‍ന്ന കാല്‍സ്യം. അസിഡിക്. കുടിക്കാനും കൃഷിക്കും പറ്റില്ല.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് വലിയ ചതിയാണ്  കാതിക്കുടത്തുകാരോട് കാട്ടിയത്. പഞ്ചായത്ത് സമ്മതമില്ളെങ്കിലും കമ്പനി പ്രവര്‍ത്തിക്കുന്നത് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ അനുമതിയുടെ ബലത്തിലാണ്. ഇസെഡ് കാറ്റഗറിയില്‍പ്പെടുന്ന ഹസാര്‍ഡസ് ഇന്‍ഡസ്ട്രിയായതിനാല്‍  നൂറുമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ പാടില്ല  ്.ഇതു പറഞ്ഞാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനോട് അംഗീകരത്തിന് അപേക്ഷിച്ചത്.ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തു. ഞങ്ങള്‍ കമീഷനെ നിയോഗിച്ചു. 46 വീടുകളുണ്ടെന്ന് കണ്ടത്തെി.തുടര്‍ന്ന് ചാലക്കുടി മജിസ്ട്രേറ്റ് കോടതി കമീഷനെ വെച്ചു.ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. 

പൊലീസ് വേട്ടയുടെ ഓര്‍മകളില്‍


ജൂലൈ 21 നായിരുന്നു നിറ്റാജലാറ്റിന്‍ കമ്പനിയുടെ ചാലക്കുടി പുഴയിലേക്ക് തുറക്കുന്ന മാലിന്യപൈപ്പ്  എടുത്തുമാറ്റാനായി കാതിക്കുടം ഐക്യദാര്‍ഡ്യ സമര സമിതിയുടെ നേതൃത്വത്തില്‍ മൂവായിരത്തോളം പേര്‍ ഒത്തുകൂടിയത്.സംഘടിച്ചത്തെിയവരെ പൊലീസ് തടഞ്ഞതിനത്തെുടര്‍ന്ന് കമ്പനിക്കുമുമ്പില്‍ അവര്‍ കുത്തിയിരുന്നു.മൂന്നുമണി വരെ സമാധാനപരം.3.45ഓടെ പൊടുന്നനെയാണ് കമ്പനി ഗേറ്റ് കടന്ന് പുറകിലൂടെ എണ്ണൂറോളം വരുന്ന പൊലീസുകാര്‍ സമരക്കാര്‍ക്കുനേരെ വേട്ടപ്പട്ടികളെപ്പോലെ കുതിച്ചു വന്നത്. 
‘‘ അസഭ്യവര്‍ഷത്തോടെ എന്നെ നിലത്ത് വലിച്ചിട്ട് മൂന്നുപേര്‍ചേര്‍ന്ന് നട്ടെല്ലിന് ബൂട്ടിട്ട് ചവിട്ടി.ഒന്നും രണ്ടുമല്ല കുറത്തേവണ.തലക്കടിച്ച ലാത്തി ഒടിഞ്ഞുപോയി’’അനില്‍ കുമാര്‍ പറയുന്നു.പിറകില്‍ ലാത്തികൊണ്ടുള്ള അടിയേറ്റ് പ്രവര്‍ത്തകര്‍ വീണു. മറ്റൊരു പ്രവര്‍ത്തകന്‍ ജോജിയെ ഒരേ കൈയില്‍ നിരവധി തവണ ലാത്തിയടിയേറ്റു. വയനാട്ടില്‍ നിന്നുള്ള ഡോ. ഹരിക്കും പോളിടെക്നിക് വിദ്യാര്‍ഥി സൂര്യനും പുറത്ത് നിരവധി അടിയേറ്റു. അവര്‍ അവശരായി റോഡില്‍ കിടന്നു.ഷിനി എന്ന എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിനിയെ ആണ്‍പോലീസ് വട്ടം കൂടി നിന്ന് തല്ലിച്ചതച്ചു. കമ്പനിയോട് തൊട്ടടുത്ത എന്‍െറ തറവാട്ടില്‍ കയറി മരിച്ച അഛന്‍െറ അമ്മയുടെഫോട്ടോ അടക്കം  തല്ലിപ്പൊട്ടിച്ചു.കിടക്ക അടക്കം വലിച്ചിട്ടു. ലാപ്ടോപും കംപ്യൂട്ടറും കിണറ്റിലിട്ടു. അനിയന്‍ സുനില്‍കുമാറിനെ തല്ലിച്ചതച്ചു.തറവാട്ടില്‍ പെങ്ങളും അളിയനും വന്ന സമയമായിരുന്നു. അവര്‍ക്കും മര്‍ദനമേറ്റു.അളിയനെ വീടിനകത്തിട്ട് തല്ലി.കട്ടില്‍ തല്ലിപ്പൊട്ടിച്ചു.  കല്ളേറില്‍ വീടിന്‍െറ ചില്ല് തകര്‍ന്നു.അലമാരി വലിച്ചിട്ടു. അതിലുണ്ടായിരുന്ന അനിയന്‍െറ സ്വര്‍ണം കാണാനില്ല. തൊട്ടടുത്തുള്ള നാലുവീടുകളിലും കയറി സ്ത്രീകളുള്‍പ്പെടുന്ന വീട്ടുകാരെ മര്‍ദിച്ചു. മറ്റൊരു സമരക്കാരനെ ഓടിച്ചു വീടിന്‍െറ ടെറസില്‍ കയറ്റി. പിന്നീട് താഴേക്ക് ചാടിപ്പിച്ചു.അയാള്‍ക്ക് ഗുരുതര പരിക്കേറ്റു.
ജീപ്പില്‍ കയറ്റിയ ശേഷവും മര്‍ദനമായിരുന്നു.ഒരു സമരസമിതി നേതാവിന്‍െറ വീട് സംഭവ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു.പൊലീസ് അവിടെയുമത്തെി . സമരപ്പന്തലും കൊടിതോരണങ്ങളും പൊളിച്ചു . 40 ഓളം ബൈക്കുകള്‍ ടിപ്പറില്‍ കൊണ്ടുപോയി നിലത്ത് തട്ടി കേടുവരുത്തി.പൊലീസ് വാഹനങ്ങളിലിട്ടും സ്റ്റേഷനിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു.അറുപതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അന്നത്തെ പൊലീസ് വേട്ടയുടെ  പേടി ഇനിയും നാട്ടുകാരില്‍ നിന്നു മാറിയിട്ടില്ല.- അനില്‍കുമാര്‍ പറയുന്നു. പരിക്കിനത്തെുടര്‍ന്ന് നട്ടെല്ലിനുണ്ടായ ഗുരുതര പരിക്കിനത്തെുടര്‍ന്ന് ബെല്‍റ്റിട്ടിരിക്കുകയാണ് അനില്‍കുമാര്‍. വേച്ചുവേച്ചു തന്നെയാണ് നടത്തം.


വൈകിയുണര്‍ന്ന ജനരോഷം


വിഷപ്പുകയിലും വിഷജലത്തിലും മുക്കി ഒരു ഗ്രാമത്തെ കാര്‍ന്നു തിന്ന കമ്പനിക്കെതിരെ വൈകിയുണര്‍ന്ന ജനതയാണ് തൃശൂര്‍ നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ കാതിക്കുടത്തേത്.ട്രേഡ് യൂനിയന്‍ നേതാക്കളെയും രാഷ്ട്രീയക്കാരെയും വിലക്കെടുത്ത് കാലാകാലങ്ങളിലുണ്ടായ പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യുകയായിരുന്നു നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ മേളാളന്‍മാര്‍.കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും നിറ്റ ജലാറ്റിന്‍ എന്ന ജപ്പാനീസ് കമ്പനിയും ചേര്‍ന്ന സംയുക്ത സംരംഭമായാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം ഓഹരികളും  ജപ്പാന്‍ കമ്പനികളായ നിറ്റജലാറ്റിന്‍ കമ്പനിക്കും മിത്സുബിഷി കോര്‍പറേഷനുമാണ്. ആരംഭിച്ചത്. ജെലാറ്റിന്‍ ഉണ്ടാക്കാന്‍ ആവശ്യമായ ഓസീന്‍ എന്ന പ്രോട്ടീന്‍ മൃഗങ്ങളുടെ എല്ലില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രക്രിയയാണ് കാതിക്കൂടത്തെ ഫാക്ടറിയില്‍ നടക്കുന്നത്. കമ്പനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ യൂനിയന്‍ നേതാക്കളെ ഇളക്കി വിട്ട് പ്രതിരോധിച്ചും നാട്ടുകാരായ പ്രതിഷേധക്കാരുടെ നേതാക്കളെ കമ്പനിയില്‍ ജോലി നല്‍കിയും സ്വാധീനിച്ചും അടവുകളാണ് കമ്പനി പയറ്റിയിരുന്നത്.ഇത്തരത്തില്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെയുള്ള സമരങ്ങളെ ‘കാര്യം കാണല്‍’ സമരങ്ങളായി അധപതിച്ച സമയത്താണ് അനില്‍കുമാറിന്‍െറയും കൂട്ടാളികളുടെയും രംഗപ്രവേശം.


ഇരട്ടത്താപ്പിന്‍െറ രാഷ്ട്രീയം


43 കേസുകളാണ് സമര സമിതി കണ്‍വീനറായ അനില്‍ കുമാറിന്‍െറ പേരിലുള്ളത്.  കാതിക്കുടം സമരം പുതിയ തലത്തിലത്തെുമ്പോള്‍ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും സമരസമിതിക്കാവുന്നില്ല. ഭീകരവാദികളാണ്, വിഘടനവാദികളാണ്, തീവ്രവാദി ഫണ്ട് കിട്ടുന്നു തുടങ്ങി ആരോപണങ്ങളുയരുന്നുണ്ട്.ചില രാഷ്ട്രീയ നേതാക്കളെ  കമ്പനി വിലക്കെടുത്ത് സമരസമിതിക്കെതിരെ വ്യാപക പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.  വി.ഡി സതീശന്‍ ഇതിനുദാഹരണമാണെന്ന് അനില്‍കുമാര്‍ പറയുന്നു. വി.ഡി സതീശന്‍,എം.എല്‍.എയെ ഒരു പാട് ബോധ്യപ്പെടുത്തിയതാണ്. ആകെ മുപ്പതുപേരടങ്ങുന്ന ഐ.എന്‍.ടി.യു.സി യൂനിയന്‍െറ പേരില്‍ കമ്പനിക്കനുകൂലമായി സതീശന്‍ സമരസമിതിക്കെതിരെ രംഗത്തു വരുന്നതില്‍ ദുരൂഹതയുണ്ട്. ഇടതുപക്ഷത്തെ  അണികള്‍  പ്രതിസന്ധിയിലാണ്്. പാര്‍ട്ടി വ്യക്തമായി നിലപാടെടുക്കുന്നില്ല. അവര്‍ വേറെ സമരം നടത്താണ് തീരുമാനിച്ചിരിക്കുന്നത്.ആ സമരങ്ങളെ ബലപ്പെടുത്താനും അവര്‍ തയ്യാറല്ല. എന്നാല്‍ സി.പി.എം നേതാക്കള്‍ ആക്ഷന്‍ കൗണ്‍സിലില്‍ ഉണ്ട് താനും.  കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് അടക്കം നേതാക്കള്‍ ആക്ഷന്‍ കൗണ്‍സിലില്‍ ഉണ്ട്.സാഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി ആദ്യം തൊട്ടേ ഉണ്ടായിരുന്നു. കമ്പനിക്കനുകൂലമായ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച് കാതിക്കുടം സമരസമിതി നാലു വാര്‍ഡുകളില്‍ മത്സരിച്ചു. ഒരു വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ കാതിക്കുടം സമരസമിതി മറ്റിടങ്ങളില്‍ രണ്ടാംസ്ഥാനത്തുമത്തെിയിരുന്നു.

ചെറുത്തു നില്‍പ് 


‘‘ഇത് ഞങ്ങളുടെ അവസാനഘട്ട സമരമാണ്. കേരള ജനത ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. മാധ്യമങ്ങള്‍ ലോകത്തോട് വിളിച്ചുപറയണം. ഒരു നാടും ജനതയും പുഴയും വംശനാശത്തിന്‍െറ വക്കിലാണ്. മറ്റൊരു വഴിയും ഞങ്ങള്‍ക്കുമുന്നിലില്ല. പ്രവര്‍ത്തിക്കുക അല്ളെങ്കില്‍ മരിക്കുക...’’- കാതിക്കുടം സമരസമിതി പുറത്തിറക്കിയ നോട്ടിസിലെ വാചകങ്ങളാണിത്. മൂന്നര പതിറ്റാണ്ടായി  വഞ്ചിച്ചതിനെതിരെയുള്ള ജനതയുടെ ചെറുത്തു നില്‍പാണ്.  വായു മലിനമാക്കി, വെള്ളം മലിനമാക്കി, ജനതയെ അസുഖങ്ങള്‍ക്കിരയാക്കി. എന്നിട്ടും പ്രതിഷേധവുമായത്തെുന്ന ഇരകളെ അടിച്ചൊതുക്കുകയാണ് ഭരണകൂടം. പോരാട്ടങ്ങള്‍ ഉയിര്‍ക്കുന്നതും പോരാളികളാകുന്നതും ജീവിതം ഗതിമുട്ടുമ്പോഴാണ്. വീട് മാറിപ്പോകാന്‍ പോലുമാകാതെ മരണം സ്വയം വരിക്കാന്‍ തയ്യാറായി കമ്പനിക്കെതിരെ പടപൊരുതുന്നത് ഹൃദ്രോഗികൂടിയായായ അനില്‍കുമാര്‍ മാത്രമല്ല, തങ്കച്ചന്‍,ജോജി, സന്തോഷ്, പ്രകാശന്‍, ബിനോജ്, സതീഷ്,റോസി, ത്രേസ്യ, സിന്ദു, ഗിരിജ, മിനി തുടങ്ങി നൂറുകണക്കിന് പേരുടെ ചെറുത്തുനില്‍പ്പും പോരാട്ടവും കൂടിയാണ് കാതിക്കുടത്തിന്‍െറത്.ഓരോരുത്തര്‍ക്കുമുണ്ട് കമ്പനി കാര്‍ന്നുതിന്ന  ജീവിതത്തിന്‍െറ കഥകള്‍.



പി.പി.പ്രശാന്ത്


വാരാദ്യ മാധ്യമത്തില്‍ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചത്