Monday, February 18, 2013





മൃതദേഹത്തിന് പറയാനുള്ളത്


‘ആത്മഹത്യയെന്നു കരുതി എഴുതിത്തള്ളിയ കേസ് മൃതദേഹം റീ പോസ്റ്റുമാര്‍ട്ടം നടത്തിയപ്പോള്‍ കൊലപാതകമായി. സംഭവത്തില്‍ നാലു പ്രതികളെ പൊലിസ് പിടികൂടി. അടിമാലി കാഞ്ഞിരവേലി പടിഞ്ഞാറേക്കുടി രവി പാപ്പി (50)യുടെ ദുരൂഹ മരണമാണ് കൊലപാതകമായത്. സംഭവത്തില്‍ കാഞ്ഞിരവേലി സ്വദേശികളായ കുളത്തൂട്ടു വീട്ടില്‍ രാജന്‍ (54), പുത്തന്‍പുരയ്ക്കല്‍ ബിജു (33), പുനത്തില്‍കുടിയില്‍ ചന്ദ്രന്‍ (42), വെട്ടിപ്ളാക്കല്‍ രവി  എന്നിവരേയാണ് അടിമാലി പൊലീസ് അറസ്റ്റു ചെയ്തത്.’....(പത്രവാര്‍ത്ത)

പോസ്റ്റ് മോര്‍ട്ടം അങ്ങനെയാണ് .ഒട്ടേറെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാവുന്ന ‘മാജിക് ’. ഒരോ മൃതശരീരത്തിനും ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കാനുണ്ടാവും തന്നെ പോസ്റ്റ് മോര്‍ട്ടം ചെയ്യാനത്തെുന്നവരോട്.സ്വാഭാവിക മരണം അല്ലാതെ വരുമ്പോഴാണല്ളോ പോസ്റ്റ് മോര്‍ട്ടം വേണ്ടിവരിക.നിയമപരമായ തെളിവുകള്‍ക്കാണിത്.മൃതശരീരം സംസാരിക്കുന്നത് എങ്ങനെയൊക്കെയെന്ന് നോക്കാം.



സമയം

മരണം നടന്നാല്‍ ശരീരം തണുത്തിരിക്കുമെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ചൂട് നഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത് നിശ്ചിത സമയത്തിന് ശേഷം ക്രമേണയാണ് നഷ്ടപ്പെടുന്നത്.മലദ്വാരത്തിനുള്ളില്‍ തെര്‍മോ മീറ്റര്‍ കടത്തിവെച്ച് ആന്തരിക ഭാഗങ്ങളിലെ ചൂടളക്കാം.മരണ സമയം കണ്ടത്തൊം.

നിറം
ശരീരത്തിലെ രക്തചംക്രമണം നിലക്കുമ്പോഴാണ് നിറവ്യത്യാസം അനുഭവപ്പെടുന്നത്.നിലത്തുതൊടുന്ന ഭാഗത്തെ രക്തോട്ടമാണ് ആദ്യം നിലച്ച് രക്തം കട്ടയാകുക.ചുവന്ന പാടുകളായി നില്‍ക്കും.കിടക്കുന്ന ആളുടെ പുറം ഭാഗത്തും തൂങ്ങിക്കിടക്കുന്നയാളുടെ കൈ,കാല്‍ഭാഗത്തും രക്തം കെട്ടിനില്‍ക്കും.മൂന്നുമണിക്കൂറിനകം നിറവ്യത്യാസം മനസിലാകും.ആറ് മണിക്കൂറിനുള്ളില്‍ നിറവ്യത്യാസം പൂര്‍ണമാകും.
മരിച്ച് രണ്ട് ദിവസം കഴിയുമ്പോള്‍ മൃതദേഹത്തിന്‍െറ ചുവപ്പുനിറം പച്ചയാകും. ശ്വാസം മുട്ടിയാണ് മരിക്കുന്നതെങ്കില്‍ ചെവിക്ക് ചുവപ്പുനിറമുണ്ടാകും. കാര്‍ബണ്‍ മോണോക്സൈഡ് കാരണമാണെങ്കില്‍ തിളങ്ങുന്ന ചുവപ്പിലോ, ഇളം ചുവപ്പിലോ ആകും.പൊട്ടാസ്യം ക്ളോറേറ്റ്: ചോക്കലേറ്റ് നിറം,ഫോസ്ഫേറ്റ് മൂലം: കടും നീല,നൈട്രേറ്റ്: തവിട്ട് എന്നീ നിറങ്ങളിലായിരിക്കും .

ദൃഡത
തലച്ചോറ്,ഹൃദയം,ശ്വാസകോശം എന്നിവയിലെ സ്തംഭനാവസ്ഥയേ ശാരീരിക മരണമായി കണക്കാക്കുന്നുള്ളൂ.കണ്ണ്,ഹൃദയം,വൃക്ക,കരള്‍ തുടങ്ങിയ അവയവങ്ങളിലെ കോശങ്ങള്‍ നശിക്കുന്നില്ല. ശാരീരിക മരണം നടന്ന് മൂന്നോ നാലോ മണിക്കൂറിനുശേഷമേ ഇവയുടെ പ്രവര്‍ത്തനം നിലക്കൂ.കോശങ്ങളിലെ സ്തംഭനം പൂര്‍ത്തിയായാല്‍ മാംസപേശികള്‍ ദൃഡമാകും.ആദ്യം കണ്ണകളിലെ പേശികള്‍,പിന്നീട് പിന്‍കഴുത്ത്,മുഖം,കീഴ്ത്താടി,കൈകള്‍,മാറിടം,വയറ് എന്നിവിടങ്ങളിലെ പേശികള്‍  നിലക്കും.രണ്ട് മണിക്കൂറിനുള്ളില്‍ മുഖത്തേയും  കഴുത്തിലേയും പേശികള്‍ ദൃഡമാകും.ആറ് മണിക്കൂറിനുള്ളില്‍  ശരീരം പൂര്‍ണമായും ദൃഡമാകും.18-20 മണിക്കൂര്‍ കഴിയുമ്പോള്‍ ദൃഡത കുറഞ്ഞുവരും.

ജീര്‍ണനം
കോശങ്ങളുടെ മരണം പൂര്‍ത്തിയായാല്‍ ജീര്‍ണിച്ചുതുടങ്ങും.മരണത്തോടെ ശരീരത്തില്‍ നിന്ന് പല എന്‍സൈമുകളും പുറത്തുവരുന്നുണ്ട്.ഇവയും കുടലിലെ അണുജീവികളുമാണ് ശരീരം ജീര്‍ണിപ്പിക്കുന്നത്.ചര്‍മത്തില്‍ നിറവ്യത്യാസമുണ്ടാകും.രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്ന ഹീമോഗ്ളോബിനുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണം.നീല നിറമാകും.തൊലിയില്‍ കറുപ്പു വ്യാപിക്കും.ശരീരം വീര്‍ക്കും. കണ്ണും നാക്കും പുറത്തേക്ക് തള്ളും.ചുണ്ടുള്‍പ്പെടെ ശരീരം വീര്‍ക്കും.ശരീരത്തിനകത്ത് വാതകങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തത്തെുടര്‍ന്നാണ്  ഈ മാറ്റം. വായില്‍ നിന്ന് കുമിളകളും ചുവപ്പു പതയും വരുന്നു.മരിച്ച് 38 മണിക്കൂര്‍ കഴിയുമ്പോഴാണിത് .

പുഴുക്കള്‍ പ്യൂപ്പകള്‍
ഉഷ്ണകാലത്ത് ഒരു ദിവസത്തിനകം ശരീരത്തില്‍  പുഴുക്കളത്തെും. അഞ്ച് ദിവസത്തിനകം അവ പ്യൂപ്പയാകും.ഏഴ് മുതല്‍ പത്തുദിവസത്തിനകം അവ ഷഡ്പദങ്ങളാകും. ഇവയുടെ സാന്നിധ്യം കണ്ടാല്‍ വളരെ എളുപ്പത്തില്‍ മരിച്ച് എത്ര ദിവസമായെന്ന് മനസിലാക്കാനാകും.
---------------------------------------------------------------------------------------------------------------------------------------------------



അസ്ഥികൂടം

അസ്ഥികൂടമോ എല്ലിന്‍ കഷണമോ കിട്ടിയാല്‍ നമുക്ക് മരിച്ചയാള്‍െ സ്ത്രീയോ,പുരുഷനോ,പ്രായം ഉയരം,തൂക്കം,തടി എന്നീ വിവരങ്ങളറിയാനാകും.സ്ത്രീ പുരുഷന്മാരുടെ എല്ലുകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്.സ്ത്രീകളുടെ അസ്ഥി ചെറുതും ഭാരം കുറഞ്ഞതുമാണ്.തലയോട് ചെറുതും ഭാരം കുറഞ്ഞതുമാണ്.ചതുരത്തിലും ചെറുതുമാണ് പുരുഷന്‍മാരുടെ കുഴികള്‍.സ്ത്രീകളുടെത് വലുതും വൃത്താകൃതിയിലുള്ളതുമാണ്.ദീര്‍ഘവൃത്താകൃതിയിലുള്ളതും ഭാരം കുറവുള്ളതുമായ ഇടുപ്പെല്ലാണ് സ്ത്രീകള്‍ക്ക്.പുരുഷന്മാരുടെത് ഹാര്‍ട്ട് ഷേപ്പിലാണ്.ആഴവും ഭാരവും കൂടുതലാണ് ഇവക്ക്.തലയോട് മാത്രമാണ് കിട്ടിയിട്ടുള്ളതെങ്കില്‍ അതിന്‍െറ മുന്‍-പിന്‍ വ്യാസത്തിന്‍െറ എട്ട് ഇരട്ടിയായിരിക്കും ഉയരം. ഇതുപോലെ അനേകം മാനദണ്ഡങ്ങളും അളവുകോലുമുണ്ട് ഉയരവും പ്രായവും മറ്റു കണക്കാക്കാന്‍.

മുറിവ്
മരത്തിനുമുമ്പുള്ള മുറിവും ശേഷമുള്ള മുറിവും എളുപ്പത്തില്‍ തിരിച്ചറിയാം. ജീവനുള്ള ശരീരത്തിന് മുറിവേല്‍ ശുദ്ധരക്തക്കുഴലില്‍ നിന്നാണ് ര്കതം ഒഴുകുക.രക്തം കട്ടയായ ലക്ഷണങ്ങള്‍ കാണാം.മരിച്ചുകഴിഞ്ഞ് മുറിപ്പെടുത്തിയാല്‍ അശുദ്ധ രക്തക്കുഴലില്‍ നിന്നാണ് രക്തമൊഴുകുക.ര്കതം കട്ടയായ ലക്ഷണങ്ങള്‍ കാണില്ല.മരിക്കുന്നതിനു മുമ്പുണ്ടായ മുറിവുകളില്‍ ഉണങ്ങാന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണും.കൂടാതെ രക്തകണികകള്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും.മരണത്തിന് മുമ്പുള്ള ഒടിവുകള്‍ക്ക് ചുറ്റും രക്തത്തിന്‍െറ പാടുണ്ടായിരിക്കും.



പൊള്ളല്‍
ഒരാള്‍ക്ക് തീപിടിക്കുന്ന സമയം ജീവനുണ്ടായിരുന്നുവെങ്കില്‍ ശ്വാസനാളത്തില്‍ കരിയുടെ അംശമുണ്ടാകും. കാര്‍ബോക്സീ ഹീമോഗ്ളോബിന്‍െറ അളവും കൂടുതലുണ്ടാകും.കൂടാതെ പൊളളലേറ്റാണോ കൊന്ന് കത്തിച്ചതാണോ എന്നറിയാന്‍ വേറെയും  മാര്‍ഗങ്ങളുണ്ട്.

ശ്വസം മുട്ടി മരിക്കല്‍
ശ്വാസം മുട്ടി മരിച്ചാല്‍ ചര്‍മം വിളറിവെളുത്തിരിക്കും.ര്കതകണികകള്‍ കണ്ണില്‍ കാണാം.കണ്‍പോള പാതി തുറന്നിരിക്കും. വായ പകുതി തുറന്നിരിക്കും.കൃഷ്ണമണി വികസിക്കും.നാക്കും പുറത്തേക്ക് വരും.വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം കലര്‍ന്ന പത വരും.ഹൃദയത്തിന്‍െറ വലതു പകുതിയില്‍ ര്കതം നിറഞ്ഞിരിക്കും.ധമനിയില്‍ രക്തം കട്ടപിടിക്കില്ല.

വിഷം
സയനൈഡ് കഴിച്ച് മരിച്ചവരുടെ ചര്‍മ്മത്തിലും നഖത്തിലുംനീലയും ചുവപ്പും കാണാം.വായില്‍ പത,കൈ ചുരുട്ടിപ്പിടിച്ചിരിക്കും.ബദാം കുരുവിന്‍െറ മണം കാണും. ആന്തരീയാവയവങ്ങള്‍ പരിശോധിച്ചാണ് വിഷമേതെന്ന് മനസിലാക്കുന്നത്.ആമാശയം ,കരള്‍,വൃക്ക,ചെറുകുടല്‍ എല്ല.,നഖം,പല്ല.,മുടി,ശ്വാസകോശം ,തലച്ചോറ് എന്നിവ ചില സാഹചര്യത്തില്‍ പരിശോധിക്കാറുണ്ട്.



മുങ്ങിമരണം
ഭാഗിക മുങ്ങിമരണം,പൂര്‍ണ മുങ്ങിമരണം,വെള്ളം അകത്തുകയറാതെ മരണം,വെള്ളം അകത്തുകയറി മരണം എന്നിങ്ങനെ നാലുതരമുണ്ട്.വെള്ളത്തില്‍ വീണ് മരിക്കാന്‍ ശരീരം മുഴുവന്‍ മുങ്ങിയിരിക്കണമെന്ന് നിര്‍ബന്ധമില്ല.വെള്ളത്തിലുള്ള വീഴ്ചയുടെ ശക്തിയനുസരിച്ച് ശരീരം താഴ്ന്ന് 2-10 മിനിട്ടിനകം മരിക്കും. ഉള്ളിലുള്ള വാതകങ്ങളുടെ സമ്മര്‍ദ്ദത്തിലാണ് ശരീരം പൊങ്ങിവരുന്നത്.18-24 മണിക്കൂറിനകം ശരീരം പൊന്തിവരും.മുഖത്തും കൈകാലുകളുടെ മുന്‍ഭാഗത്തും നിറവ്യത്യാസം കാണും.ജീര്‍ണിച്ച ശരീരത്തിന് ഇളം ചുവപ്പുനിറമായിരിക്കും.12-18 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നാല്‍ ചര്‍മ്മം ചുക്കിച്ചുളിയും.ശ്വസകോശം വെള്ളം നിറഞ്ഞ് വലുതായീട്ടുണ്ടാകും.
ജലാശയങ്ങളില്‍ സിലിക്ക അടങ്ങിയ ഡയറ്റം എന്ന സൂക്ഷ്മജീവികളാണ് മുങ്ങിമരത്തെപ്പറ്റി വിവരം തരുന്നത്.ഇവ മുങ്ങിമരിച്ചയാളുടെ ശ്വാസകോശത്തിലും രക്തക്കുഴലിലും എത്തും.അസ്ഥിയിലെ മജ്ജ,വൃക്ക,കരള്‍ ,തലച്ചോര്‍ എന്നിവയില്‍ ഡയറ്റം ഉണ്ടെങ്കില്‍ മുങ്ങിമരണം ഉറപ്പാക്കാം.ഹൃദയ രക്തത്തിലെ ക്ളോറൈഡിന്‍െറ തോത് പരിശോധിച്ചാലും  മുങ്ങിമരണം വ്യക്തമാകും. കടല്‍വെള്ളത്തില്‍ മുങ്ങിമരിച്ചാല്‍ ക്ളോറൈഡിന്‍െറ തോത് 30-40 ശതമാനം കൂടും.ശുദ്ധജലത്തില്‍ വീണുമരിച്ചാല്‍ 50 ശതമാനം കുറയും.


(കുടുംബ മാധ്യമം)