വിലയിടുമ്പോള്‍
സ്വപ്നത്തില്‍ നന്ദിനി അരികില്‍ വന്ന് അയാളോട് ഇങ്ങനെ പറഞ്ഞു‘‘സുമംഗലയെ പ്രസവക്ളേശം അറിയിക്കാതിരിക്കാനാണ് ഞാന്‍ സംഭവിച്ചിട്ടുള്ളത് ’’...‘‘അയ്യോ അതെങ്ങനെ. ക്ളേശമില്ലാതെ മാതൃത്വമുണ്ടോ? - മൃത്യുഞ്ജയന്‍ ചോദിച്ചു....‘
പുതിയൊരു തുടക്കമാണ്. സംഭോഗത്തിന്‍െറ സ്വാര്‍ഥതകളില്ലാത്ത ഗര്‍ഭധാരണം. ഈ രാത്രി തൊട്ട് അമ്മയുടെ ഗര്‍ഭപാത്രം വിട്ട് അവള്‍ എന്‍െറ വയറ്റില്‍ ഉറങ്ങും. എന്നില്‍ നിന്ന് അവള്‍ പുറത്തുവരും; പ്രകൃതിയുടെ ശിശുവായി..’’
മധുരം ഗായതി- ഒ.വി.വിജയന്‍
````````````````````````````````
അവള്‍ക്ക് നാലാമത്തേത് ആണ്‍കുഞ്ഞായിരുന്നു. മൂന്നുപെണ്‍കുഞ്ഞിന് ശേഷമുള്ള സുന്ദരന്‍ വാവ.ഒരു നോക്കുപോലും കാണുംമുമ്പേ, ഒരിറുക്ക് പാലു കൊടുക്കും മുമ്പേ അവനെ പിടിച്ചുമാറ്റി.വില പറഞ്ഞ് വന്ന ‘മാതാപിതാക്കളില്‍’ നിന്ന് ഡോക്ടറെന്ന കരാറുകാരന്‍ തന്‍െറ പേറ്റുനോവിന്‍െറ നോട്ടുകള്‍ എണ്ണിവാങ്ങുന്നു. മുലപ്പാലിനായി അവന്‍ പരതിയുണ്ടാവണം, അമ്മയുടെ ചൂടിനായി തപ്പിയിട്ടുണ്ടാകും.അവനാദ്യമറിഞ്ഞ മണം, ആദ്യം കേട്ട ശബ്ദം. അവനിപ്പോള്‍ മറ്റൊരു അമ്മയുടെ അടുത്ത്. പത്തുമാസത്തെ എന്‍െറ ഗര്‍ഭപാത്രത്തിലെ വാടക വീടിന്‍െറ കരാര്‍ കഴിഞ്ഞിരിക്കുന്നു. ‘അത് എന്‍െറ കുഞ്ഞായിരുന്നില്ല’-പറഞ്ഞുപഠിപ്പിച്ച ആ വാക്കുകള്‍ അവള്‍ കണ്ണീരോടെ ഉരുവിട്ടുകൊണ്ടിരുന്നു. ആ ദിനങ്ങളില്‍ മുലപ്പാല്‍ മുട്ടി നെഞ്ചുരുകിയപ്പോള്‍ അവള്‍ കുളിമുറിയില്‍ പിഴിഞ്ഞുകളഞ്ഞ ആ അമ്മിഞ്ഞപാലിനായി ആ പൊന്നു വാവ എവിടെയോ ഇരുന്ന് ഉറക്കെ കരഞ്ഞു...
----------
തീരെ ദരിദ്ര കുടുംബമായിരുന്നില്ല അവളുടെത്.വാര്‍പ്പ് പണിക്കാരനായ പിതാവ്.രണ്ട് സഹോദരിമാര്‍. പത്താംക്ളാസോടെ പഠനം നിറുത്തി.പിതാവിന് അസുഖം വന്നതോടെ തുടങ്ങിയ ദുരിത ജീവിതം. 17 ാം വയസില്‍ വിവാഹിതയായപ്പോഴാണ് പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചത്. ഒരുതുണ്ട് ഭൂമി,സ്വന്തമായി വീട്... എല്ലാവരെയും പോലെ അവളും സ്വപ്നം കണ്ടു.
വെള്‍ഡിങ് ജോലി ചെയ്തുവരികയായിരുന്നു ഭര്‍ത്താവ്.നെടുമ്പാശേരിക്കടുത്ത് ചെറു വാടകവീടിന്‍െറ ഇടുങ്ങിയ മുറിയില്‍ ജീവിതം. 18 വയസിലായിരുന്നു ആദ്യകുഞ്ഞ്. അധികം വൈകാതെ രണ്ടുപേര്‍ കൂടി. മൂന്നും പെണ്‍കുഞ്ഞുങ്ങള്‍. കൈതാങ്ങാകാന്‍ ആണ്‍കുഞ്ഞിനെ തന്നില്ളെന്ന് അവള്‍ എപ്പോഴും പരിഭവം പറയുമായിരുന്നു. ദൈവം കൈനിറയെ തന്നതൊക്കെ പെണ്‍കുഞ്ഞുങ്ങള്‍. പ്രാരാബ്ദങ്ങളുടെ പേമാരിയില്‍ അവള്‍ ആടിയുലഞ്ഞു.ഭര്‍ത്താവിന്‍െറ കൂലി മുടങ്ങിയാല്‍ പിന്നെ വീട് നരകമായി. വായ്പകളായി അഭയം.കടം വന്നുമുട്ടി. സ്വപ്നങ്ങള്‍ കൈപിടിയില്‍ നിന്നകന്നുപോകുന്നത് കണ്ടപ്പോള്‍ മനസ്സ് പിടച്ചു. വീട്, പെണ്‍കുഞ്ഞുങ്ങളുടെ ഭാവി...ആധിയില്‍ ഒടുങ്ങുമായിരുന്നു ആ ജീവിതങ്ങള്‍. ഒരു പ്രസിദ്ധീകരണത്തില്‍ വന്ന പരസ്യമായിരുന്നു വഴി തിരിച്ചുവിട്ടത് .പത്തുമാസം കൊണ്ട് ലക്ഷങ്ങള്‍. കണ്ണ് മഞ്ഞളിച്ചുപോയി. അതിന് വായ്പയാകേണ്ടത് സ്വന്തം ഗര്‍ഭപാത്രമാണെന്നറിഞ്ഞപ്പോള്‍ അല്‍പം ശങ്കിച്ചു. ഒരുപാട് തവണ വേണ്ടെന്ന് വെച്ചു.പക്ഷേ ആ പരസ്യം മാടി വിളിക്കുകയായിരുന്നു.ഒരു നാള്‍ ആരോടും മിണ്ടാതെ വണ്ടികയറി, ആ ക്ളിനിക്കിലേക്ക്.
------------
ആദ്യം ഞെട്ടിയത് ഭര്‍ത്താവാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം. ഇഷ്ടമുണ്ടായിരുന്നില്ല. പാതി സമ്മതത്തിലായിരുന്നു, അവസാനം വരെ. എതിര്‍പ്പ്, ആശങ്ക, നാട്ടുകാര്‍ എന്തുപറയും എന്നുള്ള ചിന്ത. സ്ഥലം, ഒരു കൊച്ചുവീട്, കുഞ്ഞുങ്ങളുടെ ഭാവി ...പണമില്ലാതെ ഒന്നും ചെയ്യാനാവില്ല. സ്വപ്നങ്ങള്‍ പരസ്പരം പറഞ്ഞുപഠിപ്പിച്ച് അവസാനം അവര്‍ തീരുമാനിച്ചു,വാടക അമ്മയാകാന്‍. ആദ്യ രണ്ടാഴ്ച പരീക്ഷണ വസ്തുവായിരുന്നു.ആരോഗ്യവതിയായ അമ്മയാകാനാകുമോ എന്ന പരിശോധന. ഡോക്ടര്‍ തൃപ്തന്‍. പിന്നെ കരാറുടമ്പടിയായി. ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചില്ളെങ്കില്‍ കിട്ടുന്ന തുകയില്‍ കുറവുവരും. 25 ശതമാനം അഡ്വാന്‍സ് തുക കൈപറ്റുമ്പോള്‍ കൈ വിറച്ചു.
----
ഓപറേഷന്‍ തിയറ്റര്‍ കണ്ണ് തുറന്നു. പച്ച മുഖംമൂടികളത്തെി. സൂചി കയറുന്ന വേദന.പാതി മയക്കത്തില്‍ ഏതാനും മണിക്കൂറുകള്‍.അടിവയറ്റില്‍ എന്തൊക്കെയോ പരതലുകള്‍. ഗര്‍ഭപാത്രത്തിന്‍െറ ഉറപ്പുപരിശോധനയാണ്. സേവന സജ്ജമാകുകയാണ് അവളുടെ ഗര്‍ഭപാത്രം. തിക്കിത്തിരക്കി അതിഥിയത്തെി. ആരുടെതാണിതെന്നറിയാത്ത രണ്ടു മനുഷ്യജന്മങ്ങളുടെ മോഹഫലം. താന്‍ ഗര്‍ഭിണിയാകുന്നുവെന്ന് അവളറിഞ്ഞു. ഒരു പിഞ്ചു ഭ്രൂണം-കുഞ്ഞാണ് ഉള്ളില്‍ തുടിക്കാന്‍ വെമ്പുന്നത്.തന്‍െറ കടിഞ്ഞൂല്‍ ഗര്‍ഭത്തെക്കുറിച്ചവളോര്‍ത്തു, മൂന്ന് പെണ്‍കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തു. താന്‍ കൊതിച്ചെങ്കിലും ദൈവം വിധിച്ചില്ലാത്ത ആണ്‍കുഞ്ഞാണെങ്കിലോ ഇത്...അവളുടെ ഉള്ളം തുടിച്ചു,വയര്‍ ചേര്‍ത്തുപിടിച്ചു. അങ്ങനെയാവരുതേ....അങ്ങനെ പ്രാര്‍ഥിക്കാനാണവള്‍ക്ക് തോന്നിയത്.
ഇതെന്‍െറ കുഞ്ഞല്ല... അവള്‍ ഉരുവിട്ടുകൊണ്ടിരുന്നു.ആറുമാസം വരെ വേണമെങ്കില്‍ വീട്ടില്‍ നില്‍ക്കാമെന്നാണ് കരാര്‍.വീട്ടില്‍ പോയി കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുവരാമെന്ന ധാരണയില്‍ ക്ളിനിക്ക് വിട്ടു. അധികം വൈകാതെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. വീര്‍ത്തുതുടങ്ങിയ വയര്‍ നാട്ടുകാരുടെ മുമ്പില്‍ ഒളിപ്പിച്ചുതുടങ്ങി. നാട്ടുകാരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍. ഇനിയും ഉള്‍കൊള്ളാനാവാത്ത വിധമായിരുന്നു ഭര്‍ത്താവിന്‍െറ പെരുമാറ്റം.ഇടക്കിടെ വേറൊരാളുടെ ഗര്‍ഭം ധരിച്ച് ഭാര്യയെ കാണാനിഷ്ടപ്പെടുന്നില്ളെന്ന് തോന്നിയതോടെ ക്ളിനിക്കിലേക്ക് മടക്കം. മക്കളെ പിരിഞ്ഞിരിക്കലായിരുന്നു ഏറെ വിഷമം.
ദേഷ്യം,സങ്കടം..എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുതീര്‍ത്ത ദിനങ്ങള്‍. മണിക്കൂറുകള്‍ തോറും എത്തിനോക്കുന്ന നഴ്സുമാര്‍. ചുറ്റിലും നിറവയറുമായത്തെിയവര്‍ക്ക് ഒരേ കഥകളാണ്. ഓരോ മൂലയിലും കണ്ണീരുണങ്ങാത്ത ജീവിതങ്ങള്‍.വീര്‍ത്തുവരുന്ന വയറില്‍ ആളനക്കം വന്നുതുടങ്ങി. കൂട്ടിനുള്ള ആ ആളനക്കത്തെ സ്നേഹിക്കാന്‍ പാടില്ളെന്നാണാണ് കര്‍ശന നിര്‍ദേശം. തന്‍െറതല്ലാതെ തന്നിലുള്ളില്‍ വളരുന്ന തുടിപ്പുകള്‍. ഇടക്കേല്‍ക്കുന്ന തലോടലുകള്‍.വയറിന്നുള്ളില്‍ വരഞ്ഞുതീര്‍ക്കുന്ന ആ കുഞ്ഞുകൈകളെ സ്നേഹത്തോടെ തലോടാന്‍ പോലും ആകുന്നില്ലല്ളോ... എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപ്പെടണം -അവള്‍ പൊട്ടിത്തെറിച്ചു തുടങ്ങി. മക്കളെ കാണാതെ നിലവിളിച്ചു. അവരത്തെിയപ്പോള്‍ പൊട്ടിക്കരഞ്ഞു, അവര്‍ തിരിച്ചുപോകുമ്പോഴും.‘‘പ്ളീസ് ഡോക്ടര്‍ , പെട്ടന്നൊന്ന് ഇതൊന്ന് അവസാനിപ്പിച്ചുതന്നേ പറ്റൂ’’ മനോനില തെറ്റിയപോലെ ഒരു നാള്‍ അവള്‍ ഡോക്ടറോട് കേണപേക്ഷിച്ചു. മാസമത്തൊന്‍ ഇനിയും ദിനങ്ങള്‍ ബാക്കി. ഡോക്ടര്‍ പരിശോധനക്ക് ശേഷം പറഞ്ഞു, ആയിട്ടില്ല, കാത്തിരുന്നേ പറ്റൂ. കുറച്ചുനാള്‍ കൂടി... മറുപടി കേട്ട് മടുത്ത് അവള്‍ പുറത്തേക്കോടി. നഴ്സുമാര്‍ കൂട്ടിക്കൊണ്ടുവന്നു. പിന്നെ വീണ്ടും കാത്തിരിപ്പ് .. വയറ്റില്‍ വളരുന്ന കുരുന്നിനോട് അവള്‍ വിഷമങ്ങള്‍ പറഞ്ഞുതീര്‍ത്തു. ദേഷ്യപ്പെടാന്‍ തോന്നിയില്ല. തന്‍്റെ മൂന്ന് മക്കളുടെയും സുഖപ്രസവമായിരുന്നു . പ്രസവത്തിന് തൊട്ടുമുമ്പ് അവസാന നാളുകളില്‍ പോലും സന്തോഷം തിരതല്ലിയിയ നിമിഷങ്ങള്‍. ഭര്‍ത്താവിന്‍െറ പുഞ്ചിരി, അമ്മയുടെ വാല്‍സല്യം, മക്കളുടെ കുശലാന്വേഷണം.ഇവയൊന്നുമില്ലാതെ ഇതാ പൂര്‍ണഗര്‍ഭിണിയായി താന്‍ ഈ തുരുത്തില്‍ ഒറ്റപ്പെട്ട്. വീര്‍ത്ത വയറില്‍ കൈചുറ്റിപ്പിടിച്ച് അവള്‍ കിടന്നു.പെറ്റമ്മയുടെ താരാട്ടുകേള്‍ക്കാന്‍ കഴിയാത്ത അവനെയോര്‍ത്ത് അവള്‍ രണ്ടുവരി പതിയെ മൂളി.
സന്തോഷം ഏറെ തോന്നിയ ദിവസമായിരുന്നു അന്ന്. അമ്മയാകാന്‍ തയ്യാറെടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അന്ന് നാളുകള്‍ക്ക് ശേഷം അവള്‍ ഉള്ളുതുറന്ന് ചിരിച്ചു. ടെന്‍ഷന്‍ വിട്ടിരുന്നില്ല. വീണ്ടും അരണ്ട വെളിച്ചത്തിലേക്ക്. ഡോക്ടറത്തെി കുത്തിവെച്ചു. പതിഞ്ഞ ശബ്ദങ്ങള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി... കണ്ണുകളടഞ്ഞു.ഇടക്കെപ്പോഴോ ഒരു വലിച്ചെടുക്കലിന്‍െറ ആയാസം.കരച്ചില്‍ കേട്ടോ.. പിന്നെ ഹൃദയത്തില്‍ നിന്നെന്തോ മുറിച്ചിട്ട പോലെ.. .കണ്ണ് തുറന്നപ്പോള്‍ ഡോക്ടറുടെ ചിരിക്കുന്ന മുഖം. അഭിനന്ദനം. വയറ്റില്‍ തലോടി..അവനില്ല. തൊട്ടടുത്ത് അവന്‍ അല്ല അവള്‍ കിടപ്പുണ്ടോ...ഇല്ല..‘ഡോക്ടര്‍ അവനോ അതോ അവളോ....’ ചോദ്യം ചങ്കില്‍ മുട്ടി നിന്നു.പാടില്ല... ‘നീ സ്വതന്ത്രയാണ്്.’-ഡോക്ടര്‍ പറഞ്ഞു.കുഞ്ഞിനെ ഒന്ന് കാണാമോ..അവള്‍ ചോദിച്ചു.മറുപടി പറയാതെ ഡോക്ടറൊഴിഞ്ഞു. തൊട്ടടുത്ത് നിന്ന അമ്മയോടും ഇതേ ചോദ്യം ....ആര്‍ക്കും മറുപടിയില്ല. ചോരയും നീരും നല്‍കി താലോലിച്ചുണ്ടാക്കിയ സൃഷ്ടി വിറ്റഴിഞ്ഞിരിക്കുന്നു, തിരിച്ചുചോദിക്കാനാകാത്ത വിധം.
പിന്നീട് ആദ്യമായി അവരെ കണ്ടു. തന്‍െറ കുഞ്ഞിന്‍െറ ‘അച്ഛനമ്മമാരെ...’ ,സന്തോഷപ്പൊതികളുമായി. വെളുത്തുകൊലുന്നനെയുള്ളയാളും തടിച്ച സ്ത്രീയും.തന്‍െറ കുഞ്ഞും ഇവരെപ്പോലെ വെളുത്തതായിരിക്കും. പേരും വിലാസവും അവര്‍ പറഞ്ഞില്ല.ഏതായാലും കേരളക്കാരല്ല . അവര്‍ പിരിഞ്ഞപ്പോള്‍ എന്തോ പോലെ. തന്‍െറ കുഞ്ഞുമായിരിക്കും അവരുടെ യാത്ര. അവന് വിശക്കുന്നുണ്ടാകുമോ. മുലപ്പാല്‍ പോലും നുണയാതെ എന്‍െറ കുഞ്ഞ്. അവള്‍ തേങ്ങി. കണ്ണീരറിഞ്ഞപ്പോള്‍ വയറ്റില്‍ തലോടി ആശ്വസിപ്പിച്ച ആ കുഞ്ഞുവിരലുകള്‍...ഒരു പക്ഷേ ആ കുഞ്ഞ് അവനായിരിക്കുമോ...മൂന്ന് പ്രസവത്തിലും താന്‍ കാത്തിരുന്ന ആ ആണ്‍തരി.. അമ്മേ എന്ന അവന്‍െറ കൊഞ്ചല്‍ ഒരിക്കലെങ്കിലും.......
ഗര്‍ഭസേവനത്തിന്‍െറ മറവിലെ കങ്കാണിപ്പണി
പുറത്തുനിന്ന് നോക്കിയാല്‍ അടച്ചിട്ട സൗധം. കാറ്റും വെളിച്ചവും അധികമേല്‍ക്കാത്ത മുറികള്‍. എന്തോ ഒളിപ്പിക്കാനുണ്ടെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓരോന്നും. ആശുപത്രിയുടെ മുകള്‍ നിലയിലാണ് അമ്മമാര്‍ക്കുവേണ്ട സൗകര്യങ്ങള്‍.ഇന്‍പേഷ്യന്‍റിന് നല്‍കുന്ന സൗകര്യങ്ങളില്‍ കൂടുതല്‍ കാണാനായില്ല. ടി.വി ഉള്‍പ്പെടെ കോമണ്‍ ഹാള്‍. തയ്യില്‍ മെഷീനും മറ്റും..കോമണ്‍ കിച്ചണ്‍. ക്ളിനിക്കിന്‍െറ കൗണ്ടറിലേക്കുള്ളതല്ലാതെ ഇവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി മാത്രം കണ്ടില്ല.ഏതാനും നഴ്സുമാര്‍ വട്ടമിട്ടു പറക്കുന്നു. മുറികളിലായി പത്തോളം പൂര്‍ണ ഗര്‍ഭിണികള്‍.ചിരി നഷ്ടപ്പെട്ട പോലെ അവര്‍ മുറികളുടെ വരമ്പുകള്‍ നടന്നു തീര്‍ക്കുന്നു.
‘‘ വസുദേവരുടെയും ദേവകിയുടെയും ഏഴാം പുത്രനെ രോഹിണിയുടെ വാടക ഗര്‍ഭത്തിലേക്കാണ് ആവാഹിച്ചത്. അതാണ് ബലരാമന്‍. പുത്രന്മാരുണ്ടാകുന്നതിന് പകരം അണ്ഡം പ്രസവിച്ചതാണ് ഗാന്ധാരി. പിന്നീട് മഹാമുനികള്‍ ഈ അണ്ഡത്തില്‍ നിന്നാണ് നൂറു കൗരവന്മാരെ സൃഷ്ടിച്ചത്. ആ അണ്ഡങ്ങളില്‍ നിന്ന് കൗരവര്‍ പിറവിയെടുത്തത് വാടക അമ്മമാരിലൂടെയാവില്ളേ...ഇത് പുതിയ ഏര്‍പ്പാടൊന്നുമല്ല, പിന്നെ എന്തിനാണീ വിവാദങ്ങള്‍ ’’വാടക ഗര്‍ഭങ്ങളുടെ ഒൗട്ട് സോഴ്സ് കരാറുകാരനായ ഡോക്ടര്‍ പുരാണത്തെ കൂട്ടുപിടിച്ച് പറഞ്ഞു.‘ദേ കണ്ടില്ളേ’-എന്‍െറ മുമ്പില്‍ ഡോക്ടര്‍ നീട്ടിത്തന്നത് അദ്ദേഹത്തിന്‍െറ മൊബൈലിലെ ചിത്രങ്ങളാണ്.കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ കുഞ്ഞിന് ജന്മം കൊടുത്ത വാടക അമ്മ ബെഡില്‍ ഇരിക്കുന്ന ചിത്രം. കുഞ്ഞാണെന്ന് കരുതി, മടിയില്‍ എന്തോ ഇരുത്തിയത്് കണ്ടപ്പോള്‍ ജിജ്ഞാസയോടെ ഡോക്ടറുടെ കൈയില്‍ നിന്ന് മൊബൈല്‍ വാങ്ങി നോക്കി.മടിയില്‍ ഒരു കുഞ്ഞിന്‍െറ വലിപ്പമുള്ള ഒരു സമ്മാനപ്പൊതി. അതിലെന്താണെന്ന് ചോദിക്കാന്‍ വന്നതായിരുന്നു. ഡോക്ടര്‍ അടുത്ത ചിത്രം കാണാന്‍ സ്ക്രീന്‍ നിരക്കിത്തന്നു.തുറന്നുവെച്ച പൊതി അതില്‍ ആഭരണങ്ങള്‍.പിന്നെ മറ്റൊരു പൊതി. ‘കുഞ്ഞിന്‍െറ അഛനമ്മമാര്‍ സമ്മാനമായി കൊടുത്തതാണവര്‍ക്ക്- അത്യാഗ്രഹ കൊതിയുള്ള കണ്ണുകളോടെ ഡോക്ടര്‍ പറഞ്ഞു. തങ്ങളുടെ കുഞ്ഞിന്‍െറ പേറ്റുനോവിനുള്ള സമ്മാനം. ദേഷ്യമാണ് തോന്നിയത്. ലക്ഷങ്ങള്‍ക്ക് പുറമെ കേടുകൂടാതെ പ്രസവിച്ചവര്‍ക്കുള്ള ഈ സമ്മാനങ്ങള്‍ ഡോക്ടറുടെ മൊബൈലില്‍ കണ്ട് എത്ര വാടക അമ്മമാര്‍ കണ്ണഞ്ചിപ്പോയീട്ടുണ്ടാകും. എത്രപേര്‍ ഇതും പ്രതീക്ഷിച്ച് തങ്ങളുടെ വീര്‍ത്ത വയറിനെ താലോലിക്കുന്നുണ്ടാകും. മാതൃത്വത്തെ വില്‍പനചരക്കായി മാത്രം കാണുന്ന കങ്കാണി. യാഥാസ്ഥിതികമായ കേരള സമൂഹത്തില്‍ വാടക ഗര്‍ഭധാരണമെന്നത് പാവപ്പെട്ടവരുടെ ലോട്ടറിയായി എങ്ങനെ മാറ്റാമെന്നത് ആരും അദ്ദേഹത്തെ പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല.കാരണം കേരളത്തില്‍ നിന്നുതന്നെ നൂറോളം പേര്‍ വാടക അമ്മമാരാകാനുള്ള അദ്ദേഹത്തിന്‍െറ വെയിറ്റിങ് ലിസ്റ്റില്‍ നിരന്നിരിപ്പാണ്. വിവാഹ ബന്ധം വേര്‍പെടുത്തിയവരുടെയും മദ്യപാനം തകര്‍ത്ത ജീവിതങ്ങളുടെയും നിത്യവൃത്തിക്ക് വകയില്ലാതെ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരുടെയും നീണ്ട നിരയുണ്ടതില്‍. പത്തുമാസം കൊണ്ട് മൂന്നോ നാലോ ലക്ഷം. ആ മോഹ വലയം കൊണ്ടത്തെിച്ചതാണവരെ. 20 ഓ 30 ഓ തങ്ങളുടെതല്ലാത്ത കുട്ടികളെ വീട്ടമ്മമാര്‍ ഇദ്ദേഹത്തിന്‍െറ ക്ളിനിക്കുകളുടെ ഇരുണ്ട മൂലകളില്‍ എപ്പോഴും ‘ഗര്‍ഭ സേവനം’ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.അദ്ദേഹത്തിന്‍െറ ഭാഷയില്‍ സര്‍ക്കാര്‍ വകുപ്പുകളെപ്പോലത്തെന്നെ ഇത് സര്‍വിസ് സെക്ടറാണ്. ഒരു സേവന ശൃംഖല,പണം കൊടുത്താല്‍ മാതൃത്വം ചില്ലറക്ക് വില്‍ക്കുന്ന കൗണ്ടറുകള്‍ . അതാണീ ‘സേവന വ്യവസായം’.
കേരളത്തില്‍ വാടക ഗര്‍ഭധാരണത്തിന് അമ്മമാരെ കിട്ടാന്‍ ആദ്യം വലിയ പ്രശ്നമായിരുന്നു- ഡോക്ടര്‍ പറയുന്നു. കേരള സമൂഹം ഇപ്പോള്‍ ഏറെ മാറി.ഏതാണ്ട് എല്ലാ ജില്ലകളിലും ഞങ്ങള്‍ക്ക് ശാഖകളുണ്ട്. അമ്മമാരാകാന്‍ തയ്യാറായി നാനൂറോളം പേര്‍ ഞങ്ങളുടെ ലിസ്റ്റില്‍ കാത്തുകെട്ടി കിടക്കുന്നു. ഒരിക്കല്‍ വാടക അമ്മയായവരെ ഞങ്ങള്‍ വീണ്ടും എടുക്കാറില്ല. മറ്റു പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കേണ്ട. അവരുടെ ജീവിതവും കരുപിടിപ്പിക്കേണ്ടേ- മഹാമനസ്കതയോടെ ഡോക്ടര്‍ ചിരിച്ചു.
പ്രായവും ആരോഗ്യവും കണക്കിലെടുത്ത് മൂന്നുമുതല്‍ നാലുലക്ഷം വരെയാണ് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്നവര്‍ക്കുള്ള ഫീസ്. ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. ഭര്‍ത്താവിന്‍െറ സമ്മതം നിര്‍ബന്ധം. വിധവകളോ വിവാഹമോചിതരോ ആണെങ്കില്‍ കുടുംബത്തിലെ ഉത്തരവാദപ്പെട്ടവരുടെ സമ്മതം ഹാജരാക്കണം.അവരുടെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.വേണമെങ്കില്‍ ഭ്രൂണം നിക്ഷേപിക്കുന്നത് മുതല്‍ ആശുപത്രിയില്‍ താമസിക്കാം. അല്ലങ്കെില്‍ ആറാം മാസം പ്രവേശനം തേടാം. പ്രസവംകഴിഞ്ഞാല്‍ രണ്ടാഴ്ച വിശ്രമം . ഒരു മാസത്തേക്കുളള മരുന്നുമായി വീട്ടിലേക്ക് മടങ്ങാം. അതോടെ വാടക മാതാവും ദമ്പതികളുമായുളള കരാര്‍ കഴിയും.അവസാന മാസങ്ങള്‍ വളരെ കണിശമാണ്. ചിലപ്പോള്‍ ബാംഗ്ളൂരിലെ ക്ളിനിക്കില്‍ വെച്ചാകും പ്രസവം.സന്ദര്‍ശകരില്‍ നിന്ന് രക്ഷനേടാനാണിത്.ആസ്ട്രേലിയ, യു.കെ, യു.എസ്.എ,റഷ്യ എന്നിവിടങ്ങളില്‍ നിന്നും ആവശ്യക്കാരേറെയുണ്ട്. മികച്ച സര്‍വിസാണിവിടെ. ഏഷ്യയിലെ ഏറ്റവും മികച്ച സൗകര്യമുള്ള ക്ളിനിക്കുകളിലൊന്നാണിതെന്ന് മാസങ്ങള്‍ക്ക് മുമ്പത്തെിയ ആസ്ട്രേലയന്‍ സംഘം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- ഡോക്ടര്‍ പരസ്യ വാചകം ചൊല്ലിപ്പിരിഞ്ഞു.
പ്രത്യുല്‍പാദന
ടൂറിസം
എന്ന വ്യവസായം
ആഗോള വന്ധ്യതാ മഹാമാരിക്ക് ആശ്വാസമാണ് ഇന്ത്യയെന്ന മൂന്നാം ലോക രാജ്യത്തിന്‍െറ ഇടം. പ്രത്യുല്‍പാദന ടൂറിസത്തിന്‍െറ സുവര്‍ണ ഭൂമി. ലോകത്തിന്‍െറ ആട്ടുതൊട്ടിലെന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യം അറിയപ്പെടുന്നത്. അതിന്‍െറ പ്രധാന കേന്ദ്രമാകട്ടെ ‘വികസിത ഗുജറാത്തി’ലെ ആനന്ദ് എന്ന വ്യവസായകേന്ദ്രവും. അമേരിക്കന്‍ മാസികയായ മദര്‍ജോണ്‍സില്‍ ഈയിടെ വന്ന ലേഖനമനുസരിച്ച് 2.3 ബില്യണ്‍ ഡോളറിന്‍്റെ കച്ചവടമാണ് ഇന്ത്യയില്‍ ഈ രംഗത്ത് നടക്കുന്നത്. ഓരോ വര്‍ഷവും വിദേശത്ത് നിന്ന് 25000ത്തോളം ദമ്പതികളാണ് വാടക അമ്മമാരെ അന്വേഷിച്ച് ഇന്ത്യയില്‍ എത്തുന്നത്. ഓരോ വര്‍ഷവും രണ്ടായിരത്തോളം പ്രസവങ്ങള്‍. 40-60 ഉം ലക്ഷത്തിനിടെയാണ് വിദേശത്ത് വാടക അമ്മമാര്‍ക്ക് നല്‍കേണ്ടിവരിക. എന്നാല്‍ 10 മുതല്‍25 ലക്ഷം മുടക്കിയാല്‍ ഇന്ത്യയില്‍ നിന്ന് അമ്മമാരെ എളുപ്പത്തില്‍ കിട്ടും. ഒരൊറ്റ ഇരയില്‍ നിന്ന് 12-15 ലക്ഷം വരെ ഉണ്ടാക്കാമെന്നിടത്താണ് ഇടനിലക്കാരായത്തെുന്ന ക്ളിനിക്കുകളുടെ ലാഭക്കൊതി വെളിപ്പെടുന്നത്.
ആസ്ത്രേലിയക്കാരാണ് ഇന്ത്യക്കാരെ ഇക്കാര്യത്തില്‍ ആശ്രയിക്കുന്ന പ്രധാന രാജ്യം. 2012ല്‍ ആസ്ത്രേലിയക്കാരായ ദമ്പതികള്‍ക്കായി 200ഓളം പ്രസവങ്ങളാണ് നടന്നതെന്ന് ഒരു പഠന റിപോര്‍ട്ട് പറയുന്നു. 2011ല്‍ ഇത് 179 ഉം 2010 ല്‍ ഇത് 86 ഉം ആയിരുന്നു. ഇന്ത്യയുടെ ദാരിദ്രം തന്നെയാണ് വാടക അമ്മമാരിലൂടെ വികസിത രാജ്യങ്ങള്‍ കച്ചവടകേന്ദ്രമായി മറ്റുന്നത്.
പ്രത്യുല്‍പാദന ടൂറിസം ഇനത്തില്‍ കോടികളാണ് രാജ്യത്തത്തെുന്നത്.ഇന്ത്യയിലെ മെഡിക്കല്‍ രംഗം ഇതുകൊണ്ടുതന്നെ തഴച്ചുവളരുന്നു. 450 മില്യണ്‍ ഡോളര്‍ ബിസിനസാണ് പ്രതിവര്‍ഷം ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം രംഗത്തുണ്ടാകുന്നത്. ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് പ്രത്യുല്‍പാദന ടൂറിസമാണ്. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ളാദേശ്,തായ്ലന്‍റ്, സിംഗപൂര്‍ രാജ്യങ്ങളാണ് ഇന്ത്യയുമായി മത്സരിക്കുന്നത്.
വാടക ഗര്‍ഭധാരണത്തിന്‍െറ
ധാര്‍മികത
അഹമ്മദാബാദിലെ ഫെര്‍ട്ടിലിറ്റി ക്ളിനിക്കില്‍ എട്ടുമാസമായ പ്രമീള വഗേല എന്ന യുവതിയുടെ മരണം തുറന്നുവിട്ടത് വാടക ഗര്‍ഭധാരണത്തിന്‍െറ ഇരുണ്ടവശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. വയറ്റിലെ കുഞ്ഞിനുവേണ്ടി ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യയായിരുന്നു അവര്‍. വാടക അമ്മക്ക് പ്രസവസംബന്ധിയായ പ്രശ്നം വന്നാല്‍ ഡോക്ടര്‍ മുന്‍ഗണന നല്‍കേണ്ടത് കുഞ്ഞിനാണെന്ന കരാറിന്‍െറ ബലിയാട്.പ്രസവത്തിലൂടെ അവരുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുത്ത് കരാറുകാരന്‍ ഡോക്ടര്‍ തന്‍െറ ലാഭം കൈപിടിയിലൊതുക്കി. സ്വന്തം കുടുംബത്തെ പോറ്റാനുള്ള തത്രപ്പാടില്‍ അവര്‍ ഒപ്പുവെക്കുന്ന കരാറിലെ വ്യവസ്ഥകള്‍ ആരുനോക്കാന്‍. ബോംബെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വിദേശിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.തന്‍െറ കുഞ്ഞിന്വേണ്ട അവയവം ലഭിക്കാന്‍ വേണ്ടിയായിരുന്നു അയാള്‍ വാടക അമ്മമാരെ തേടിയത്തെിയത്. പ്രത്യുല്‍പാദന ടൂറിസത്തെ തടയിടേണ്ടതല്ളേ എന്ന ചര്‍ച്ച ഇനിയും തുടങ്ങിയീട്ടില്ല. ഇന്ത്യയുടെ യാഥാസ്ഥിക സമൂഹം അന്യപുരുഷന്‍െറ ഗര്‍ഭം വഹിക്കുന്ന ഭാര്യയെ ഉള്‍കൊള്ളാന്‍ ഇനിയും തയ്യാറായിട്ടില്ല. വാടക അമ്മമാരായവരെ സമൂഹം ഉള്‍കൊണ്ടില്ളെന്നാണ് മേഖലയില്‍ നടത്തിയ പഠനങ്ങളും തെളിയിക്കുന്നത്.
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ വഹിച്ചു പ്രസവിച്ച് കുഞ്ഞിനെ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ‘സറോഗസി' (വാടക ഗര്‍ഭധാരണം) . രണ്ട് തരത്തിലുണ്ട് ഇത്. 'പരമ്പരാഗത സറോഗസി' യില്‍ വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും അണ്ഡം. ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. മറ്റൊരു രീതിയായ ‘ഗെസ്റ്റഷേണല്‍ സറോഗസി’യില്‍ ആവശ്യക്കാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ചശേഷം അവ വാടകഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അണ്ഡവും വാടകസ്ത്രീയില്‍ നിന്നും സ്വീകരിക്കും. ഇന്ത്യയിലെ വാടക അമ്മമാരില്‍ ഗെസ്റ്റേഷണല്‍ സറോഗസി യാണ് ചെയ്തുവരുന്നത്. ഗര്‍ഭപാത്രത്തില്‍ ലിംഗസംയോജനത്തിന് ശേഷമുള്ള ഭ്രൂണം ചെറു ഉപകരണത്തിന്‍െറ സഹായത്തോടെ നിക്ഷേപിക്കുകയാണ്. ഗര്‍ഭിണിയാകാനുള്ള ശാരീരിക വഴക്കത്തിനായി ഹോര്‍മോണുകള്‍ നേരത്തെ കുത്തിവെച്ച് ഒരുക്കിയിട്ടുണ്ടാകും.
സി.എസ്.ആര്‍ പഠനം
വാടക അമ്മമാര്‍ എന്ന തൊഴില്‍ വര്‍ഗത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടന്നിട്ടില്ലാത്തതിനാല്‍ അവര്‍ നേരിടുന്ന മാനസിക- സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പുറം ലോകത്തിന് വളരെ കുറച്ച് മാത്രമേ അറിയൂ. നിയമനിര്‍മാണത്തിന്‍െറ അഭാവത്തില്‍ വാടക അമ്മമാര്‍ അമിതമായ ചൂഷണത്തിരയാകുന്നുവെന്നാണ് മേഖലയില്‍ നടന്ന ഏതാനും പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് (സി.എസ്.ആര്‍) എന്ന സ്ഥാപനമാണ് ലോകത്തിന്‍െറ വാടകത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗുജറാത്തിലെ ആനന്ദ്, സൂരത്ത്, ജാംനഗര്‍ മേഖലയിലെ വാടകഅമ്മമാരെ കേന്ദ്രീകരിച്ച പഠനം നടത്തിയത് .
100 വാടക മാതാക്കളെയും 50 ദമ്പതികളെയും സര്‍വെയില്‍ പങ്കെടുപ്പിച്ചു. കണ്ടത്തെലുകളില്‍ പലതും ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല വന്ധ്യതാ ക്ളിനിക്കുകളും നിയമപരമായും ശാസ്ത്രീയമായും അംഗീകരിച്ചവയല്ല. വാടക അമ്മമാര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് കൃത്യമായ വ്യവസ്ഥകളില്ല. ദല്‍ഹിയില്‍ ശിശുക്ഷേമ മന്ത്രാലയത്തിന്‍െറ സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേരും മുംബൈയിലെ 44 ശതമാനം പേര്‍ക്കും മൂന്നു മുതല്‍ 3.99 ലക്ഷം രൂപവരെ പ്രതിഫലം ലഭിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. വാടക അമ്മമാരും യഥാര്‍ഥ മാതാപിതാക്കളും ഡോക്ടറും തമ്മില്‍ ഒപ്പുവെക്കുന്ന കരാറിന്‍െറ പകര്‍പ്പ് വാടക അമ്മമാര്‍ക്ക് നല്‍കാറുമില്ല.
26നും 35 നും മധ്യേയാണ് വാടക അമ്മമാരുടെ ശരാശരി വയസ്.ഹിന്ദു സമുദായത്തില്‍ പെട്ടവരാണ് ഏറെയും .(ആനന്ദ്- 86.7 ശതമാനം, സൂരത്ത്-85.7 , ജാം നഗര്‍- 100 ). ആനന്ദില്‍ 97 ശതമാനം പേര്‍ ഭര്‍ത്താവിനോടൊപ്പം കഴിയുന്നവരാണ്. ഈ നിരക്ക് സൂരത്തില്‍ 94.3 ശതമാനമാണ്.ആനന്ദില്‍ വാടക അമ്മമാരില്‍ കൂടുതലും കൃഷിപണി ചെയ്തിരുന്നവരാണ് . ഭര്‍ത്താക്കന്മാര്‍ കുടിയന്‍മാരോ ജോലിയില്ലാത്തവരോ ആയിരുന്നു. കടം ഭീഷണിയായി അവര്‍ക്കുമുമ്പിലുണ്ടായിരുന്നു. കുട്ടികളുടെ പഠനത്തിനാണ് അവര്‍ കിട്ടുന്ന പണം ചെലവിടുന്നതില്‍ പ്രാധാന്യം കൊടുക്കുന്നത്.
കൂടുതല്‍ പേരും വാടക വീട്ടിലാണ് താമസം. സൂറത്തില്‍ 71.4 പേരും ആനന്ദില്‍ 45 ശതമാനം പേരും ജാം നഗര്‍ എല്ലാവരും വാടക വീട്ടില്‍ ജീവിക്കുന്നവരാണ്.
പ്രസവത്തിന് മുമ്പുള്ള മാസങ്ങളില്‍ ഏറെ ആശങ്കാകുലരായിരുന്നു അമ്മമാര്‍. ഭയം, ദു: ഖം. പ്രതീക്ഷ എന്നീ വികാരങ്ങളാണ് കൂടുതല്‍ പ്രകടിപ്പിച്ചത്. ആത്മവിശ്വാസം പ്രകടമായത് 65 ശതമാനം -ആനന്ദ്, സുറത്ത് -11.4 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാല്‍ അവസാന മാസങ്ങളില്‍ ആനന്ദ്- 63.4 , സൂരത്ത്- 74.3 , ജാം നഗര്‍ -100 ശതമാനം പേരുടെയും പെരുമാറ്റങ്ങളില്‍ ഭയം നിഴലിച്ചിരുന്നു.ആനന്ദില്‍ 26.7 ശതമാനം പേരില്‍ കടുത്ത ദു:ഖം പ്രകടമായി.സൂരത്തില്‍ 54.3, ജാം നഗര്‍-20 ശതമാനം പേരും ഇതേ വികാരം പ്രകടിപ്പിച്ചു.
പ്രസവ ശേഷം 80 ശതമാനം ഭര്‍ത്താക്കന്മാരും സന്തുഷ്ടരായിരുന്നു. 20 ശതമാനം പേര്‍ എതിര്‍ സ്വരം പ്രകടിപ്പിച്ചു. ഇവരുടെ കുടുംബത്തില്‍ അസ്വാരസ്യം പ്രകടമായി. മൂന്ന് ശതമാനം പേരില്‍ കുട്ടികള്‍ അകല്‍ച്ച കാണിച്ചു. 80 ശതമാനം വാടക അമ്മമാരുടെ സുഹൃത്തുക്കളും ബന്ധുക്കളും അകലം പാലിച്ചു. സമൂഹം വാടക അമ്മമാരെ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
‘അമ്മ വ്യവസായ’ത്തിന്‍െറ
ഇരകള്‍
ജനിച്ച ഉടനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തുമ്പോള്‍ കുഞ്ഞിന് നഷ്ടമാകുന്ന മുലപ്പാലിന് പകരം വെക്കാന്‍ മറ്റെന്താണുള്ളത്. കുഞ്ഞിന്‍െറ അവകാശത്തിനുള്ള മനുഷ്യത്വരഹിതമായ കടന്നുകയറ്റമാണിത്. കുഞ്ഞിന് പാലുകൊടുക്കാനാകാതെ ദു:ഖത്തിലാകുന്ന മാതാവിന്‍െറ ദു:ഖമോ?. ഇരുകൂട്ടര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.
മെഡിക്കല്‍ രംഗത്തെ ചൂഷക വ്യവസായ ലോബികളുടെ വിഹാരകേന്ദ്രം കൂടിയാണ് ഈ രംഗം. ഗര്‍ഭിണികളുടെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് ക്ളിനിക്കുകളെ സ്വാധീനിച്ച് അനാവശ്യമരുന്നുകള്‍ അമ്മമാരെ തീറ്റിക്കുന്നതില്‍ അവര്‍ മത്സരിക്കുന്നു. വാടക ഗര്‍ഭധാരണത്തിന്‍െറ ഫലപ്രാപ്തി 40 ശതമാനമേ ഉള്ളൂവെന്ന് മേഖലയിലെ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്‍െറ ദുരിതം അനുഭവിക്കുന്നത് ഇരയാക്കപ്പെടുന്ന അമ്മമാരാണ്.ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കിയാല്‍ മാത്രമേ കരാര്‍ പ്രകാരമുള്ള തുക ലഭിക്കൂ.ഗര്‍ഭഛിദ്രം നടത്തുകയോ മാതാപിതാക്കള്‍ കുട്ടിയെ സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍ പ്രതിഫലം പകുതിയാകും. പറഞ്ഞ തുകയുടെ രണ്ട് ശതമാനം മാത്രം നല്‍കി അമ്മമാരെ തിരിച്ചയക്കുന്ന പതിവുണ്ടെന്ന് സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്‍െറ പഠനം വെളിപ്പെടുത്തുന്നു.കുഞ്ഞിന് ശാരീരിക വൈകല്യങ്ങളുണ്ടെങ്കില്‍ ഗര്‍ഭവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ രാസപ്രയോഗത്തിലൂടെ ഇല്ലാതാക്കുന്നു. ഇത് അമ്മയുടെ കുറ്റമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ക്ളിനിക്കുകളാണ് അധികവും. ഭ്രൂണത്തിന്‍്റെ ലിംഗനിര്‍ണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്.
ഇത് നിയമരഹിത മേഖല
മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചിട്ടുണ്ട്.അയര്‍ലണ്ടിലും ബ്രിട്ടനിലും വാടക അമ്മമാരുടെ കുട്ടികളിലുള്ള അധികാരം സാധൂകരിക്കാനുള്ള നടപടികളിലാണ്. ഉകൈന്‍, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) 2006ല്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നെങ്കിലും അവക്കൊന്നും ഇത്തരം ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാന്‍ പോന്നതായില്ല. മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധന,മാതാപിതാക്കള്‍ക്ക് സ്വാഭാവിക രീതിയില്‍ അച്ഛനമ്മമാരാകാനുള്ള ശാരീരിക-മാനസികമോ ആയോ ശേഷിയല്ളെന്ന മെഡിക്കല്‍ രേഖകള്‍ ,മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ വാടക ഗര്‍ഭധാരണം പാടില്ല,തുടങ്ങി പ്രധാന നിര്‍ദേശങ്ങളായിരുന്നു അത്. ഗര്‍ഭകാലത്ത് നടത്തുന്ന ചികിത്സ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗീകരിച്ച ക്ളിനിക്കില്‍ തന്നെയായിരിക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന നിര്‍ദേശം. എന്നാല്‍ മാര്‍ഗനിര്‍ദേശം കടലാസിലൊതുങ്ങി.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ( എ.ആര്‍.ടി) ക്ളിനിക്കുകളെ നിയന്ത്രിക്കാനും അക്രഡിറ്റേഷനും നിയന്ത്രണത്തിനുമായി അസിസ്റ്റന്‍്റ് റി¥്രപാഡക്റ്റീവ് ടെക്നോളജി (എ.ആര്‍.ടി) റഗുലേഷന്‍ ബില്‍ 2010ലാണ് കൊണ്ടുവന്നത്. ക്ളിനിക്കുകളുടെ പ്രവര്‍ത്തനം തടയിടാനും കര്‍ശന വ്യവസ്ഥകള്‍ക്കുമായി ദേശീയ ഉപദേശകബോര്‍ഡിനെ ചുമതലപ്പെടുത്തി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനായിരുന്നു അതിലെ ഒരു നിര്‍ദേശം.ഈയിടെ വിദേശികള്‍ വാടക അമ്മമാരെ തേടി ഇന്ത്യയിലത്തെുന്നത് നിയന്ത്രിക്കാന്‍ ഏതാനും നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അഛനമ്മമാരാകാനത്തെുന്നവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞവരായിരിക്കണം, തങ്ങളുടെ രാജ്യത്തിന്‍്റെ വിദേശകാര്യ വകുപ്പ് നല്‍കുന്ന അനുമതിപത്രം വിസയ്ക്കോപ്പം ഹാജരാക്കണം, ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നത് സ്വരാജ്യത്ത് അനുവദനീയമാണെന്നതിനുള്ള സാക്ഷ്യപത്രവും ജനിക്കുന്ന കുഞ്ഞിനെ സ്വന്തമായി കണക്കാക്കുമെന്നും വ്യക്തമാക്കുന്ന നിബന്ധനയടങ്ങുന്ന രേഖയും ഹാജരാക്കണമെന്നതാണ് പുതുനിര്‍ദേശം.
വേണ്ടത് ശക്തമായ നിയമനിര്‍മാണം
വാടക ഗര്‍ഭധാരണത്തിന്‍െറ നൈതികത ചര്‍ച്ചചെയ്യുമ്പോഴും ഇനിയും ചര്‍ച്ചചെയ്യാപ്പെടാത്ത ഇരകളുടെ കൂട്ടമായി ‘ വാടക അമ്മമാര്‍ ’ എന്ന തൊഴില്‍വര്‍ഗം മാറിക്കഴിഞ്ഞു.ഇന്ത്യയിലേക്ക് മാത്രം വാടക അമ്മമാരെ കയറ്റി അയക്കാനായി മുന്നൂറോളം വെബ് സൈറ്റ് സജീവം. ഇതുവഴി ആയിരത്തിലേറെ ഇടനിലക്കാരും വലയിട്ടിരിക്കുകയാണ്. വാടക ഗര്‍ഭധാരണം സംബന്ധിച്ച് യാതൊരു കണക്കുകളോ രേഖകളോ സര്‍ക്കാരിന്‍െറ പക്കലില്ല. ഗര്‍ഭിണികള്‍ക്ക് കൊടുക്കുന്ന മരുന്നുകളേ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കുന്ന പരിചരണത്തെ സംബന്ധിച്ചോ അവര്‍ക്കുവേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷയെ സംബന്ധിച്ചോ ഇവിടത്തുകാര്‍ക്കറിയില്ല. തികച്ചും ചൂഷണ മയമാണ് ഈ രംഗം. അഷ്ടിക്ക് വക കണ്ടത്തൊനൊരുങ്ങിയ വീട്ടമ്മമാരെ ചൂഷണം ചെയ്യാനുള്ള ഇടമായി മാറിയിരിക്കുന്നു ഈ ഐ.വി.എഫ് ക്ളിനിക്കുകള്‍.
ഗര്‍ഭപാത്രം വാടകക്ക് വില്‍ക്കപ്പെടുന്ന ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാനോ മേല്‍നോട്ടം നയിക്കാനോ യാതൊരു നിയമ സംവിധാനവും ഇല്ല .ഇന്ത്യയില്‍ അവയവ വ്യാപാരം നിയന്ത്രിക്കുന്നപോലെ ഗര്‍ഭപാത്രങ്ങളെ വില്‍പന ചരക്കാക്കുന്ന വാടക ഗര്‍ഭധാരണവും നിയന്ത്രിക്കേണ്ടതല്ളേ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്. നിലവിലെ വ്യവസ്ഥയെ അടിമുടി നവീകരിച്ച് നിയമ നിര്‍മാണമാണ് ആവശ്യം. സറോഗസി എന്നത് നിയമപരമോ, നിയമവിരുദ്ധമോ, ധാര്‍മ്മിക- സദാചാരപ്രകാരം അനുവദനീയമാണോ എന്നതിനെപ്പറ്റി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമോ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. വാടക അമ്മമാരെ സംരക്ഷിക്കാനും അവരുടെയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍െറയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമ നിര്‍മാണമെങ്കിലും ഉണ്ടാകേണ്ടതുണ്ട്. . അമ്മമാരുടെ ഇന്‍ഷുന്‍സ്, ആരോഗ്യചെക്കപ്പ്,കുഞ്ഞിന്‍െറ ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പുവരുത്തണം. ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തല്‍, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കല്‍, പ്രതിഫലത്തിന്‍്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കല്‍ എന്നിവ അനിവാര്യമാണ്.
-------------------------------------------
പി.പി.പ്രശാന്ത്
സ്വപ്നത്തില്‍ നന്ദിനി അരികില്‍ വന്ന് അയാളോട് ഇങ്ങനെ പറഞ്ഞു‘‘സുമംഗലയെ പ്രസവക്ളേശം അറിയിക്കാതിരിക്കാനാണ് ഞാന്‍ സംഭവിച്ചിട്ടുള്ളത് ’’...‘‘അയ്യോ അതെങ്ങനെ. ക്ളേശമില്ലാതെ മാതൃത്വമുണ്ടോ? - മൃത്യുഞ്ജയന്‍ ചോദിച്ചു....‘
പുതിയൊരു തുടക്കമാണ്. സംഭോഗത്തിന്‍െറ സ്വാര്‍ഥതകളില്ലാത്ത ഗര്‍ഭധാരണം. ഈ രാത്രി തൊട്ട് അമ്മയുടെ ഗര്‍ഭപാത്രം വിട്ട് അവള്‍ എന്‍െറ വയറ്റില്‍ ഉറങ്ങും. എന്നില്‍ നിന്ന് അവള്‍ പുറത്തുവരും; പ്രകൃതിയുടെ ശിശുവായി..’’
മധുരം ഗായതി- ഒ.വി.വിജയന്‍
````````````````````````````````
അവള്‍ക്ക് നാലാമത്തേത് ആണ്‍കുഞ്ഞായിരുന്നു. മൂന്നുപെണ്‍കുഞ്ഞിന് ശേഷമുള്ള സുന്ദരന്‍ വാവ.ഒരു നോക്കുപോലും കാണുംമുമ്പേ, ഒരിറുക്ക് പാലു കൊടുക്കും മുമ്പേ അവനെ പിടിച്ചുമാറ്റി.വില പറഞ്ഞ് വന്ന ‘മാതാപിതാക്കളില്‍’ നിന്ന് ഡോക്ടറെന്ന കരാറുകാരന്‍ തന്‍െറ പേറ്റുനോവിന്‍െറ നോട്ടുകള്‍ എണ്ണിവാങ്ങുന്നു. മുലപ്പാലിനായി അവന്‍ പരതിയുണ്ടാവണം, അമ്മയുടെ ചൂടിനായി തപ്പിയിട്ടുണ്ടാകും.അവനാദ്യമറിഞ്ഞ മണം, ആദ്യം കേട്ട ശബ്ദം. അവനിപ്പോള്‍ മറ്റൊരു അമ്മയുടെ അടുത്ത്. പത്തുമാസത്തെ എന്‍െറ ഗര്‍ഭപാത്രത്തിലെ വാടക വീടിന്‍െറ കരാര്‍ കഴിഞ്ഞിരിക്കുന്നു. ‘അത് എന്‍െറ കുഞ്ഞായിരുന്നില്ല’-പറഞ്ഞുപഠിപ്പിച്ച ആ വാക്കുകള്‍ അവള്‍ കണ്ണീരോടെ ഉരുവിട്ടുകൊണ്ടിരുന്നു. ആ ദിനങ്ങളില്‍ മുലപ്പാല്‍ മുട്ടി നെഞ്ചുരുകിയപ്പോള്‍ അവള്‍ കുളിമുറിയില്‍ പിഴിഞ്ഞുകളഞ്ഞ ആ അമ്മിഞ്ഞപാലിനായി ആ പൊന്നു വാവ എവിടെയോ ഇരുന്ന് ഉറക്കെ കരഞ്ഞു...
----------
തീരെ ദരിദ്ര കുടുംബമായിരുന്നില്ല അവളുടെത്.വാര്‍പ്പ് പണിക്കാരനായ പിതാവ്.രണ്ട് സഹോദരിമാര്‍. പത്താംക്ളാസോടെ പഠനം നിറുത്തി.പിതാവിന് അസുഖം വന്നതോടെ തുടങ്ങിയ ദുരിത ജീവിതം. 17 ാം വയസില്‍ വിവാഹിതയായപ്പോഴാണ് പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചത്. ഒരുതുണ്ട് ഭൂമി,സ്വന്തമായി വീട്... എല്ലാവരെയും പോലെ അവളും സ്വപ്നം കണ്ടു.
വെള്‍ഡിങ് ജോലി ചെയ്തുവരികയായിരുന്നു ഭര്‍ത്താവ്.നെടുമ്പാശേരിക്കടുത്ത് ചെറു വാടകവീടിന്‍െറ ഇടുങ്ങിയ മുറിയില്‍ ജീവിതം. 18 വയസിലായിരുന്നു ആദ്യകുഞ്ഞ്. അധികം വൈകാതെ രണ്ടുപേര്‍ കൂടി. മൂന്നും പെണ്‍കുഞ്ഞുങ്ങള്‍. കൈതാങ്ങാകാന്‍ ആണ്‍കുഞ്ഞിനെ തന്നില്ളെന്ന് അവള്‍ എപ്പോഴും പരിഭവം പറയുമായിരുന്നു. ദൈവം കൈനിറയെ തന്നതൊക്കെ പെണ്‍കുഞ്ഞുങ്ങള്‍. പ്രാരാബ്ദങ്ങളുടെ പേമാരിയില്‍ അവള്‍ ആടിയുലഞ്ഞു.ഭര്‍ത്താവിന്‍െറ കൂലി മുടങ്ങിയാല്‍ പിന്നെ വീട് നരകമായി. വായ്പകളായി അഭയം.കടം വന്നുമുട്ടി. സ്വപ്നങ്ങള്‍ കൈപിടിയില്‍ നിന്നകന്നുപോകുന്നത് കണ്ടപ്പോള്‍ മനസ്സ് പിടച്ചു. വീട്, പെണ്‍കുഞ്ഞുങ്ങളുടെ ഭാവി...ആധിയില്‍ ഒടുങ്ങുമായിരുന്നു ആ ജീവിതങ്ങള്‍. ഒരു പ്രസിദ്ധീകരണത്തില്‍ വന്ന പരസ്യമായിരുന്നു വഴി തിരിച്ചുവിട്ടത് .പത്തുമാസം കൊണ്ട് ലക്ഷങ്ങള്‍. കണ്ണ് മഞ്ഞളിച്ചുപോയി. അതിന് വായ്പയാകേണ്ടത് സ്വന്തം ഗര്‍ഭപാത്രമാണെന്നറിഞ്ഞപ്പോള്‍ അല്‍പം ശങ്കിച്ചു. ഒരുപാട് തവണ വേണ്ടെന്ന് വെച്ചു.പക്ഷേ ആ പരസ്യം മാടി വിളിക്കുകയായിരുന്നു.ഒരു നാള്‍ ആരോടും മിണ്ടാതെ വണ്ടികയറി, ആ ക്ളിനിക്കിലേക്ക്.
------------
ആദ്യം ഞെട്ടിയത് ഭര്‍ത്താവാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം. ഇഷ്ടമുണ്ടായിരുന്നില്ല. പാതി സമ്മതത്തിലായിരുന്നു, അവസാനം വരെ. എതിര്‍പ്പ്, ആശങ്ക, നാട്ടുകാര്‍ എന്തുപറയും എന്നുള്ള ചിന്ത. സ്ഥലം, ഒരു കൊച്ചുവീട്, കുഞ്ഞുങ്ങളുടെ ഭാവി ...പണമില്ലാതെ ഒന്നും ചെയ്യാനാവില്ല. സ്വപ്നങ്ങള്‍ പരസ്പരം പറഞ്ഞുപഠിപ്പിച്ച് അവസാനം അവര്‍ തീരുമാനിച്ചു,വാടക അമ്മയാകാന്‍. ആദ്യ രണ്ടാഴ്ച പരീക്ഷണ വസ്തുവായിരുന്നു.ആരോഗ്യവതിയായ അമ്മയാകാനാകുമോ എന്ന പരിശോധന. ഡോക്ടര്‍ തൃപ്തന്‍. പിന്നെ കരാറുടമ്പടിയായി. ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചില്ളെങ്കില്‍ കിട്ടുന്ന തുകയില്‍ കുറവുവരും. 25 ശതമാനം അഡ്വാന്‍സ് തുക കൈപറ്റുമ്പോള്‍ കൈ വിറച്ചു.
----
ഓപറേഷന്‍ തിയറ്റര്‍ കണ്ണ് തുറന്നു. പച്ച മുഖംമൂടികളത്തെി. സൂചി കയറുന്ന വേദന.പാതി മയക്കത്തില്‍ ഏതാനും മണിക്കൂറുകള്‍.അടിവയറ്റില്‍ എന്തൊക്കെയോ പരതലുകള്‍. ഗര്‍ഭപാത്രത്തിന്‍െറ ഉറപ്പുപരിശോധനയാണ്. സേവന സജ്ജമാകുകയാണ് അവളുടെ ഗര്‍ഭപാത്രം. തിക്കിത്തിരക്കി അതിഥിയത്തെി. ആരുടെതാണിതെന്നറിയാത്ത രണ്ടു മനുഷ്യജന്മങ്ങളുടെ മോഹഫലം. താന്‍ ഗര്‍ഭിണിയാകുന്നുവെന്ന് അവളറിഞ്ഞു. ഒരു പിഞ്ചു ഭ്രൂണം-കുഞ്ഞാണ് ഉള്ളില്‍ തുടിക്കാന്‍ വെമ്പുന്നത്.തന്‍െറ കടിഞ്ഞൂല്‍ ഗര്‍ഭത്തെക്കുറിച്ചവളോര്‍ത്തു, മൂന്ന് പെണ്‍കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തു. താന്‍ കൊതിച്ചെങ്കിലും ദൈവം വിധിച്ചില്ലാത്ത ആണ്‍കുഞ്ഞാണെങ്കിലോ ഇത്...അവളുടെ ഉള്ളം തുടിച്ചു,വയര്‍ ചേര്‍ത്തുപിടിച്ചു. അങ്ങനെയാവരുതേ....അങ്ങനെ പ്രാര്‍ഥിക്കാനാണവള്‍ക്ക് തോന്നിയത്.
ഇതെന്‍െറ കുഞ്ഞല്ല... അവള്‍ ഉരുവിട്ടുകൊണ്ടിരുന്നു.ആറുമാസം വരെ വേണമെങ്കില്‍ വീട്ടില്‍ നില്‍ക്കാമെന്നാണ് കരാര്‍.വീട്ടില്‍ പോയി കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുവരാമെന്ന ധാരണയില്‍ ക്ളിനിക്ക് വിട്ടു. അധികം വൈകാതെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. വീര്‍ത്തുതുടങ്ങിയ വയര്‍ നാട്ടുകാരുടെ മുമ്പില്‍ ഒളിപ്പിച്ചുതുടങ്ങി. നാട്ടുകാരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍. ഇനിയും ഉള്‍കൊള്ളാനാവാത്ത വിധമായിരുന്നു ഭര്‍ത്താവിന്‍െറ പെരുമാറ്റം.ഇടക്കിടെ വേറൊരാളുടെ ഗര്‍ഭം ധരിച്ച് ഭാര്യയെ കാണാനിഷ്ടപ്പെടുന്നില്ളെന്ന് തോന്നിയതോടെ ക്ളിനിക്കിലേക്ക് മടക്കം. മക്കളെ പിരിഞ്ഞിരിക്കലായിരുന്നു ഏറെ വിഷമം.
ദേഷ്യം,സങ്കടം..എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുതീര്‍ത്ത ദിനങ്ങള്‍. മണിക്കൂറുകള്‍ തോറും എത്തിനോക്കുന്ന നഴ്സുമാര്‍. ചുറ്റിലും നിറവയറുമായത്തെിയവര്‍ക്ക് ഒരേ കഥകളാണ്. ഓരോ മൂലയിലും കണ്ണീരുണങ്ങാത്ത ജീവിതങ്ങള്‍.വീര്‍ത്തുവരുന്ന വയറില്‍ ആളനക്കം വന്നുതുടങ്ങി. കൂട്ടിനുള്ള ആ ആളനക്കത്തെ സ്നേഹിക്കാന്‍ പാടില്ളെന്നാണാണ് കര്‍ശന നിര്‍ദേശം. തന്‍െറതല്ലാതെ തന്നിലുള്ളില്‍ വളരുന്ന തുടിപ്പുകള്‍. ഇടക്കേല്‍ക്കുന്ന തലോടലുകള്‍.വയറിന്നുള്ളില്‍ വരഞ്ഞുതീര്‍ക്കുന്ന ആ കുഞ്ഞുകൈകളെ സ്നേഹത്തോടെ തലോടാന്‍ പോലും ആകുന്നില്ലല്ളോ... എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപ്പെടണം -അവള്‍ പൊട്ടിത്തെറിച്ചു തുടങ്ങി. മക്കളെ കാണാതെ നിലവിളിച്ചു. അവരത്തെിയപ്പോള്‍ പൊട്ടിക്കരഞ്ഞു, അവര്‍ തിരിച്ചുപോകുമ്പോഴും.‘‘പ്ളീസ് ഡോക്ടര്‍ , പെട്ടന്നൊന്ന് ഇതൊന്ന് അവസാനിപ്പിച്ചുതന്നേ പറ്റൂ’’ മനോനില തെറ്റിയപോലെ ഒരു നാള്‍ അവള്‍ ഡോക്ടറോട് കേണപേക്ഷിച്ചു. മാസമത്തൊന്‍ ഇനിയും ദിനങ്ങള്‍ ബാക്കി. ഡോക്ടര്‍ പരിശോധനക്ക് ശേഷം പറഞ്ഞു, ആയിട്ടില്ല, കാത്തിരുന്നേ പറ്റൂ. കുറച്ചുനാള്‍ കൂടി... മറുപടി കേട്ട് മടുത്ത് അവള്‍ പുറത്തേക്കോടി. നഴ്സുമാര്‍ കൂട്ടിക്കൊണ്ടുവന്നു. പിന്നെ വീണ്ടും കാത്തിരിപ്പ് .. വയറ്റില്‍ വളരുന്ന കുരുന്നിനോട് അവള്‍ വിഷമങ്ങള്‍ പറഞ്ഞുതീര്‍ത്തു. ദേഷ്യപ്പെടാന്‍ തോന്നിയില്ല. തന്‍്റെ മൂന്ന് മക്കളുടെയും സുഖപ്രസവമായിരുന്നു . പ്രസവത്തിന് തൊട്ടുമുമ്പ് അവസാന നാളുകളില്‍ പോലും സന്തോഷം തിരതല്ലിയിയ നിമിഷങ്ങള്‍. ഭര്‍ത്താവിന്‍െറ പുഞ്ചിരി, അമ്മയുടെ വാല്‍സല്യം, മക്കളുടെ കുശലാന്വേഷണം.ഇവയൊന്നുമില്ലാതെ ഇതാ പൂര്‍ണഗര്‍ഭിണിയായി താന്‍ ഈ തുരുത്തില്‍ ഒറ്റപ്പെട്ട്. വീര്‍ത്ത വയറില്‍ കൈചുറ്റിപ്പിടിച്ച് അവള്‍ കിടന്നു.പെറ്റമ്മയുടെ താരാട്ടുകേള്‍ക്കാന്‍ കഴിയാത്ത അവനെയോര്‍ത്ത് അവള്‍ രണ്ടുവരി പതിയെ മൂളി.
സന്തോഷം ഏറെ തോന്നിയ ദിവസമായിരുന്നു അന്ന്. അമ്മയാകാന്‍ തയ്യാറെടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അന്ന് നാളുകള്‍ക്ക് ശേഷം അവള്‍ ഉള്ളുതുറന്ന് ചിരിച്ചു. ടെന്‍ഷന്‍ വിട്ടിരുന്നില്ല. വീണ്ടും അരണ്ട വെളിച്ചത്തിലേക്ക്. ഡോക്ടറത്തെി കുത്തിവെച്ചു. പതിഞ്ഞ ശബ്ദങ്ങള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി... കണ്ണുകളടഞ്ഞു.ഇടക്കെപ്പോഴോ ഒരു വലിച്ചെടുക്കലിന്‍െറ ആയാസം.കരച്ചില്‍ കേട്ടോ.. പിന്നെ ഹൃദയത്തില്‍ നിന്നെന്തോ മുറിച്ചിട്ട പോലെ.. .കണ്ണ് തുറന്നപ്പോള്‍ ഡോക്ടറുടെ ചിരിക്കുന്ന മുഖം. അഭിനന്ദനം. വയറ്റില്‍ തലോടി..അവനില്ല. തൊട്ടടുത്ത് അവന്‍ അല്ല അവള്‍ കിടപ്പുണ്ടോ...ഇല്ല..‘ഡോക്ടര്‍ അവനോ അതോ അവളോ....’ ചോദ്യം ചങ്കില്‍ മുട്ടി നിന്നു.പാടില്ല... ‘നീ സ്വതന്ത്രയാണ്്.’-ഡോക്ടര്‍ പറഞ്ഞു.കുഞ്ഞിനെ ഒന്ന് കാണാമോ..അവള്‍ ചോദിച്ചു.മറുപടി പറയാതെ ഡോക്ടറൊഴിഞ്ഞു. തൊട്ടടുത്ത് നിന്ന അമ്മയോടും ഇതേ ചോദ്യം ....ആര്‍ക്കും മറുപടിയില്ല. ചോരയും നീരും നല്‍കി താലോലിച്ചുണ്ടാക്കിയ സൃഷ്ടി വിറ്റഴിഞ്ഞിരിക്കുന്നു, തിരിച്ചുചോദിക്കാനാകാത്ത വിധം.
പിന്നീട് ആദ്യമായി അവരെ കണ്ടു. തന്‍െറ കുഞ്ഞിന്‍െറ ‘അച്ഛനമ്മമാരെ...’ ,സന്തോഷപ്പൊതികളുമായി. വെളുത്തുകൊലുന്നനെയുള്ളയാളും തടിച്ച സ്ത്രീയും.തന്‍െറ കുഞ്ഞും ഇവരെപ്പോലെ വെളുത്തതായിരിക്കും. പേരും വിലാസവും അവര്‍ പറഞ്ഞില്ല.ഏതായാലും കേരളക്കാരല്ല . അവര്‍ പിരിഞ്ഞപ്പോള്‍ എന്തോ പോലെ. തന്‍െറ കുഞ്ഞുമായിരിക്കും അവരുടെ യാത്ര. അവന് വിശക്കുന്നുണ്ടാകുമോ. മുലപ്പാല്‍ പോലും നുണയാതെ എന്‍െറ കുഞ്ഞ്. അവള്‍ തേങ്ങി. കണ്ണീരറിഞ്ഞപ്പോള്‍ വയറ്റില്‍ തലോടി ആശ്വസിപ്പിച്ച ആ കുഞ്ഞുവിരലുകള്‍...ഒരു പക്ഷേ ആ കുഞ്ഞ് അവനായിരിക്കുമോ...മൂന്ന് പ്രസവത്തിലും താന്‍ കാത്തിരുന്ന ആ ആണ്‍തരി.. അമ്മേ എന്ന അവന്‍െറ കൊഞ്ചല്‍ ഒരിക്കലെങ്കിലും.......
ഗര്‍ഭസേവനത്തിന്‍െറ മറവിലെ കങ്കാണിപ്പണി
പുറത്തുനിന്ന് നോക്കിയാല്‍ അടച്ചിട്ട സൗധം. കാറ്റും വെളിച്ചവും അധികമേല്‍ക്കാത്ത മുറികള്‍. എന്തോ ഒളിപ്പിക്കാനുണ്ടെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓരോന്നും. ആശുപത്രിയുടെ മുകള്‍ നിലയിലാണ് അമ്മമാര്‍ക്കുവേണ്ട സൗകര്യങ്ങള്‍.ഇന്‍പേഷ്യന്‍റിന് നല്‍കുന്ന സൗകര്യങ്ങളില്‍ കൂടുതല്‍ കാണാനായില്ല. ടി.വി ഉള്‍പ്പെടെ കോമണ്‍ ഹാള്‍. തയ്യില്‍ മെഷീനും മറ്റും..കോമണ്‍ കിച്ചണ്‍. ക്ളിനിക്കിന്‍െറ കൗണ്ടറിലേക്കുള്ളതല്ലാതെ ഇവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി മാത്രം കണ്ടില്ല.ഏതാനും നഴ്സുമാര്‍ വട്ടമിട്ടു പറക്കുന്നു. മുറികളിലായി പത്തോളം പൂര്‍ണ ഗര്‍ഭിണികള്‍.ചിരി നഷ്ടപ്പെട്ട പോലെ അവര്‍ മുറികളുടെ വരമ്പുകള്‍ നടന്നു തീര്‍ക്കുന്നു.
‘‘ വസുദേവരുടെയും ദേവകിയുടെയും ഏഴാം പുത്രനെ രോഹിണിയുടെ വാടക ഗര്‍ഭത്തിലേക്കാണ് ആവാഹിച്ചത്. അതാണ് ബലരാമന്‍. പുത്രന്മാരുണ്ടാകുന്നതിന് പകരം അണ്ഡം പ്രസവിച്ചതാണ് ഗാന്ധാരി. പിന്നീട് മഹാമുനികള്‍ ഈ അണ്ഡത്തില്‍ നിന്നാണ് നൂറു കൗരവന്മാരെ സൃഷ്ടിച്ചത്. ആ അണ്ഡങ്ങളില്‍ നിന്ന് കൗരവര്‍ പിറവിയെടുത്തത് വാടക അമ്മമാരിലൂടെയാവില്ളേ...ഇത് പുതിയ ഏര്‍പ്പാടൊന്നുമല്ല, പിന്നെ എന്തിനാണീ വിവാദങ്ങള്‍ ’’വാടക ഗര്‍ഭങ്ങളുടെ ഒൗട്ട് സോഴ്സ് കരാറുകാരനായ ഡോക്ടര്‍ പുരാണത്തെ കൂട്ടുപിടിച്ച് പറഞ്ഞു.‘ദേ കണ്ടില്ളേ’-എന്‍െറ മുമ്പില്‍ ഡോക്ടര്‍ നീട്ടിത്തന്നത് അദ്ദേഹത്തിന്‍െറ മൊബൈലിലെ ചിത്രങ്ങളാണ്.കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ കുഞ്ഞിന് ജന്മം കൊടുത്ത വാടക അമ്മ ബെഡില്‍ ഇരിക്കുന്ന ചിത്രം. കുഞ്ഞാണെന്ന് കരുതി, മടിയില്‍ എന്തോ ഇരുത്തിയത്് കണ്ടപ്പോള്‍ ജിജ്ഞാസയോടെ ഡോക്ടറുടെ കൈയില്‍ നിന്ന് മൊബൈല്‍ വാങ്ങി നോക്കി.മടിയില്‍ ഒരു കുഞ്ഞിന്‍െറ വലിപ്പമുള്ള ഒരു സമ്മാനപ്പൊതി. അതിലെന്താണെന്ന് ചോദിക്കാന്‍ വന്നതായിരുന്നു. ഡോക്ടര്‍ അടുത്ത ചിത്രം കാണാന്‍ സ്ക്രീന്‍ നിരക്കിത്തന്നു.തുറന്നുവെച്ച പൊതി അതില്‍ ആഭരണങ്ങള്‍.പിന്നെ മറ്റൊരു പൊതി. ‘കുഞ്ഞിന്‍െറ അഛനമ്മമാര്‍ സമ്മാനമായി കൊടുത്തതാണവര്‍ക്ക്- അത്യാഗ്രഹ കൊതിയുള്ള കണ്ണുകളോടെ ഡോക്ടര്‍ പറഞ്ഞു. തങ്ങളുടെ കുഞ്ഞിന്‍െറ പേറ്റുനോവിനുള്ള സമ്മാനം. ദേഷ്യമാണ് തോന്നിയത്. ലക്ഷങ്ങള്‍ക്ക് പുറമെ കേടുകൂടാതെ പ്രസവിച്ചവര്‍ക്കുള്ള ഈ സമ്മാനങ്ങള്‍ ഡോക്ടറുടെ മൊബൈലില്‍ കണ്ട് എത്ര വാടക അമ്മമാര്‍ കണ്ണഞ്ചിപ്പോയീട്ടുണ്ടാകും. എത്രപേര്‍ ഇതും പ്രതീക്ഷിച്ച് തങ്ങളുടെ വീര്‍ത്ത വയറിനെ താലോലിക്കുന്നുണ്ടാകും. മാതൃത്വത്തെ വില്‍പനചരക്കായി മാത്രം കാണുന്ന കങ്കാണി. യാഥാസ്ഥിതികമായ കേരള സമൂഹത്തില്‍ വാടക ഗര്‍ഭധാരണമെന്നത് പാവപ്പെട്ടവരുടെ ലോട്ടറിയായി എങ്ങനെ മാറ്റാമെന്നത് ആരും അദ്ദേഹത്തെ പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല.കാരണം കേരളത്തില്‍ നിന്നുതന്നെ നൂറോളം പേര്‍ വാടക അമ്മമാരാകാനുള്ള അദ്ദേഹത്തിന്‍െറ വെയിറ്റിങ് ലിസ്റ്റില്‍ നിരന്നിരിപ്പാണ്. വിവാഹ ബന്ധം വേര്‍പെടുത്തിയവരുടെയും മദ്യപാനം തകര്‍ത്ത ജീവിതങ്ങളുടെയും നിത്യവൃത്തിക്ക് വകയില്ലാതെ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരുടെയും നീണ്ട നിരയുണ്ടതില്‍. പത്തുമാസം കൊണ്ട് മൂന്നോ നാലോ ലക്ഷം. ആ മോഹ വലയം കൊണ്ടത്തെിച്ചതാണവരെ. 20 ഓ 30 ഓ തങ്ങളുടെതല്ലാത്ത കുട്ടികളെ വീട്ടമ്മമാര്‍ ഇദ്ദേഹത്തിന്‍െറ ക്ളിനിക്കുകളുടെ ഇരുണ്ട മൂലകളില്‍ എപ്പോഴും ‘ഗര്‍ഭ സേവനം’ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.അദ്ദേഹത്തിന്‍െറ ഭാഷയില്‍ സര്‍ക്കാര്‍ വകുപ്പുകളെപ്പോലത്തെന്നെ ഇത് സര്‍വിസ് സെക്ടറാണ്. ഒരു സേവന ശൃംഖല,പണം കൊടുത്താല്‍ മാതൃത്വം ചില്ലറക്ക് വില്‍ക്കുന്ന കൗണ്ടറുകള്‍ . അതാണീ ‘സേവന വ്യവസായം’.
കേരളത്തില്‍ വാടക ഗര്‍ഭധാരണത്തിന് അമ്മമാരെ കിട്ടാന്‍ ആദ്യം വലിയ പ്രശ്നമായിരുന്നു- ഡോക്ടര്‍ പറയുന്നു. കേരള സമൂഹം ഇപ്പോള്‍ ഏറെ മാറി.ഏതാണ്ട് എല്ലാ ജില്ലകളിലും ഞങ്ങള്‍ക്ക് ശാഖകളുണ്ട്. അമ്മമാരാകാന്‍ തയ്യാറായി നാനൂറോളം പേര്‍ ഞങ്ങളുടെ ലിസ്റ്റില്‍ കാത്തുകെട്ടി കിടക്കുന്നു. ഒരിക്കല്‍ വാടക അമ്മയായവരെ ഞങ്ങള്‍ വീണ്ടും എടുക്കാറില്ല. മറ്റു പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കേണ്ട. അവരുടെ ജീവിതവും കരുപിടിപ്പിക്കേണ്ടേ- മഹാമനസ്കതയോടെ ഡോക്ടര്‍ ചിരിച്ചു.
പ്രായവും ആരോഗ്യവും കണക്കിലെടുത്ത് മൂന്നുമുതല്‍ നാലുലക്ഷം വരെയാണ് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്നവര്‍ക്കുള്ള ഫീസ്. ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. ഭര്‍ത്താവിന്‍െറ സമ്മതം നിര്‍ബന്ധം. വിധവകളോ വിവാഹമോചിതരോ ആണെങ്കില്‍ കുടുംബത്തിലെ ഉത്തരവാദപ്പെട്ടവരുടെ സമ്മതം ഹാജരാക്കണം.അവരുടെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.വേണമെങ്കില്‍ ഭ്രൂണം നിക്ഷേപിക്കുന്നത് മുതല്‍ ആശുപത്രിയില്‍ താമസിക്കാം. അല്ലങ്കെില്‍ ആറാം മാസം പ്രവേശനം തേടാം. പ്രസവംകഴിഞ്ഞാല്‍ രണ്ടാഴ്ച വിശ്രമം . ഒരു മാസത്തേക്കുളള മരുന്നുമായി വീട്ടിലേക്ക് മടങ്ങാം. അതോടെ വാടക മാതാവും ദമ്പതികളുമായുളള കരാര്‍ കഴിയും.അവസാന മാസങ്ങള്‍ വളരെ കണിശമാണ്. ചിലപ്പോള്‍ ബാംഗ്ളൂരിലെ ക്ളിനിക്കില്‍ വെച്ചാകും പ്രസവം.സന്ദര്‍ശകരില്‍ നിന്ന് രക്ഷനേടാനാണിത്.ആസ്ട്രേലിയ, യു.കെ, യു.എസ്.എ,റഷ്യ എന്നിവിടങ്ങളില്‍ നിന്നും ആവശ്യക്കാരേറെയുണ്ട്. മികച്ച സര്‍വിസാണിവിടെ. ഏഷ്യയിലെ ഏറ്റവും മികച്ച സൗകര്യമുള്ള ക്ളിനിക്കുകളിലൊന്നാണിതെന്ന് മാസങ്ങള്‍ക്ക് മുമ്പത്തെിയ ആസ്ട്രേലയന്‍ സംഘം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- ഡോക്ടര്‍ പരസ്യ വാചകം ചൊല്ലിപ്പിരിഞ്ഞു.
പ്രത്യുല്‍പാദന
ടൂറിസം
എന്ന വ്യവസായം
ആഗോള വന്ധ്യതാ മഹാമാരിക്ക് ആശ്വാസമാണ് ഇന്ത്യയെന്ന മൂന്നാം ലോക രാജ്യത്തിന്‍െറ ഇടം. പ്രത്യുല്‍പാദന ടൂറിസത്തിന്‍െറ സുവര്‍ണ ഭൂമി. ലോകത്തിന്‍െറ ആട്ടുതൊട്ടിലെന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യം അറിയപ്പെടുന്നത്. അതിന്‍െറ പ്രധാന കേന്ദ്രമാകട്ടെ ‘വികസിത ഗുജറാത്തി’ലെ ആനന്ദ് എന്ന വ്യവസായകേന്ദ്രവും. അമേരിക്കന്‍ മാസികയായ മദര്‍ജോണ്‍സില്‍ ഈയിടെ വന്ന ലേഖനമനുസരിച്ച് 2.3 ബില്യണ്‍ ഡോളറിന്‍്റെ കച്ചവടമാണ് ഇന്ത്യയില്‍ ഈ രംഗത്ത് നടക്കുന്നത്. ഓരോ വര്‍ഷവും വിദേശത്ത് നിന്ന് 25000ത്തോളം ദമ്പതികളാണ് വാടക അമ്മമാരെ അന്വേഷിച്ച് ഇന്ത്യയില്‍ എത്തുന്നത്. ഓരോ വര്‍ഷവും രണ്ടായിരത്തോളം പ്രസവങ്ങള്‍. 40-60 ഉം ലക്ഷത്തിനിടെയാണ് വിദേശത്ത് വാടക അമ്മമാര്‍ക്ക് നല്‍കേണ്ടിവരിക. എന്നാല്‍ 10 മുതല്‍25 ലക്ഷം മുടക്കിയാല്‍ ഇന്ത്യയില്‍ നിന്ന് അമ്മമാരെ എളുപ്പത്തില്‍ കിട്ടും. ഒരൊറ്റ ഇരയില്‍ നിന്ന് 12-15 ലക്ഷം വരെ ഉണ്ടാക്കാമെന്നിടത്താണ് ഇടനിലക്കാരായത്തെുന്ന ക്ളിനിക്കുകളുടെ ലാഭക്കൊതി വെളിപ്പെടുന്നത്.
ആസ്ത്രേലിയക്കാരാണ് ഇന്ത്യക്കാരെ ഇക്കാര്യത്തില്‍ ആശ്രയിക്കുന്ന പ്രധാന രാജ്യം. 2012ല്‍ ആസ്ത്രേലിയക്കാരായ ദമ്പതികള്‍ക്കായി 200ഓളം പ്രസവങ്ങളാണ് നടന്നതെന്ന് ഒരു പഠന റിപോര്‍ട്ട് പറയുന്നു. 2011ല്‍ ഇത് 179 ഉം 2010 ല്‍ ഇത് 86 ഉം ആയിരുന്നു. ഇന്ത്യയുടെ ദാരിദ്രം തന്നെയാണ് വാടക അമ്മമാരിലൂടെ വികസിത രാജ്യങ്ങള്‍ കച്ചവടകേന്ദ്രമായി മറ്റുന്നത്.
പ്രത്യുല്‍പാദന ടൂറിസം ഇനത്തില്‍ കോടികളാണ് രാജ്യത്തത്തെുന്നത്.ഇന്ത്യയിലെ മെഡിക്കല്‍ രംഗം ഇതുകൊണ്ടുതന്നെ തഴച്ചുവളരുന്നു. 450 മില്യണ്‍ ഡോളര്‍ ബിസിനസാണ് പ്രതിവര്‍ഷം ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം രംഗത്തുണ്ടാകുന്നത്. ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് പ്രത്യുല്‍പാദന ടൂറിസമാണ്. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ളാദേശ്,തായ്ലന്‍റ്, സിംഗപൂര്‍ രാജ്യങ്ങളാണ് ഇന്ത്യയുമായി മത്സരിക്കുന്നത്.
വാടക ഗര്‍ഭധാരണത്തിന്‍െറ
ധാര്‍മികത
അഹമ്മദാബാദിലെ ഫെര്‍ട്ടിലിറ്റി ക്ളിനിക്കില്‍ എട്ടുമാസമായ പ്രമീള വഗേല എന്ന യുവതിയുടെ മരണം തുറന്നുവിട്ടത് വാടക ഗര്‍ഭധാരണത്തിന്‍െറ ഇരുണ്ടവശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. വയറ്റിലെ കുഞ്ഞിനുവേണ്ടി ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യയായിരുന്നു അവര്‍. വാടക അമ്മക്ക് പ്രസവസംബന്ധിയായ പ്രശ്നം വന്നാല്‍ ഡോക്ടര്‍ മുന്‍ഗണന നല്‍കേണ്ടത് കുഞ്ഞിനാണെന്ന കരാറിന്‍െറ ബലിയാട്.പ്രസവത്തിലൂടെ അവരുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുത്ത് കരാറുകാരന്‍ ഡോക്ടര്‍ തന്‍െറ ലാഭം കൈപിടിയിലൊതുക്കി. സ്വന്തം കുടുംബത്തെ പോറ്റാനുള്ള തത്രപ്പാടില്‍ അവര്‍ ഒപ്പുവെക്കുന്ന കരാറിലെ വ്യവസ്ഥകള്‍ ആരുനോക്കാന്‍. ബോംബെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വിദേശിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.തന്‍െറ കുഞ്ഞിന്വേണ്ട അവയവം ലഭിക്കാന്‍ വേണ്ടിയായിരുന്നു അയാള്‍ വാടക അമ്മമാരെ തേടിയത്തെിയത്. പ്രത്യുല്‍പാദന ടൂറിസത്തെ തടയിടേണ്ടതല്ളേ എന്ന ചര്‍ച്ച ഇനിയും തുടങ്ങിയീട്ടില്ല. ഇന്ത്യയുടെ യാഥാസ്ഥിക സമൂഹം അന്യപുരുഷന്‍െറ ഗര്‍ഭം വഹിക്കുന്ന ഭാര്യയെ ഉള്‍കൊള്ളാന്‍ ഇനിയും തയ്യാറായിട്ടില്ല. വാടക അമ്മമാരായവരെ സമൂഹം ഉള്‍കൊണ്ടില്ളെന്നാണ് മേഖലയില്‍ നടത്തിയ പഠനങ്ങളും തെളിയിക്കുന്നത്.
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ വഹിച്ചു പ്രസവിച്ച് കുഞ്ഞിനെ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ‘സറോഗസി' (വാടക ഗര്‍ഭധാരണം) . രണ്ട് തരത്തിലുണ്ട് ഇത്. 'പരമ്പരാഗത സറോഗസി' യില്‍ വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും അണ്ഡം. ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. മറ്റൊരു രീതിയായ ‘ഗെസ്റ്റഷേണല്‍ സറോഗസി’യില്‍ ആവശ്യക്കാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ചശേഷം അവ വാടകഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അണ്ഡവും വാടകസ്ത്രീയില്‍ നിന്നും സ്വീകരിക്കും. ഇന്ത്യയിലെ വാടക അമ്മമാരില്‍ ഗെസ്റ്റേഷണല്‍ സറോഗസി യാണ് ചെയ്തുവരുന്നത്. ഗര്‍ഭപാത്രത്തില്‍ ലിംഗസംയോജനത്തിന് ശേഷമുള്ള ഭ്രൂണം ചെറു ഉപകരണത്തിന്‍െറ സഹായത്തോടെ നിക്ഷേപിക്കുകയാണ്. ഗര്‍ഭിണിയാകാനുള്ള ശാരീരിക വഴക്കത്തിനായി ഹോര്‍മോണുകള്‍ നേരത്തെ കുത്തിവെച്ച് ഒരുക്കിയിട്ടുണ്ടാകും.
സി.എസ്.ആര്‍ പഠനം
വാടക അമ്മമാര്‍ എന്ന തൊഴില്‍ വര്‍ഗത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടന്നിട്ടില്ലാത്തതിനാല്‍ അവര്‍ നേരിടുന്ന മാനസിക- സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പുറം ലോകത്തിന് വളരെ കുറച്ച് മാത്രമേ അറിയൂ. നിയമനിര്‍മാണത്തിന്‍െറ അഭാവത്തില്‍ വാടക അമ്മമാര്‍ അമിതമായ ചൂഷണത്തിരയാകുന്നുവെന്നാണ് മേഖലയില്‍ നടന്ന ഏതാനും പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് (സി.എസ്.ആര്‍) എന്ന സ്ഥാപനമാണ് ലോകത്തിന്‍െറ വാടകത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗുജറാത്തിലെ ആനന്ദ്, സൂരത്ത്, ജാംനഗര്‍ മേഖലയിലെ വാടകഅമ്മമാരെ കേന്ദ്രീകരിച്ച പഠനം നടത്തിയത് .
100 വാടക മാതാക്കളെയും 50 ദമ്പതികളെയും സര്‍വെയില്‍ പങ്കെടുപ്പിച്ചു. കണ്ടത്തെലുകളില്‍ പലതും ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല വന്ധ്യതാ ക്ളിനിക്കുകളും നിയമപരമായും ശാസ്ത്രീയമായും അംഗീകരിച്ചവയല്ല. വാടക അമ്മമാര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് കൃത്യമായ വ്യവസ്ഥകളില്ല. ദല്‍ഹിയില്‍ ശിശുക്ഷേമ മന്ത്രാലയത്തിന്‍െറ സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേരും മുംബൈയിലെ 44 ശതമാനം പേര്‍ക്കും മൂന്നു മുതല്‍ 3.99 ലക്ഷം രൂപവരെ പ്രതിഫലം ലഭിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. വാടക അമ്മമാരും യഥാര്‍ഥ മാതാപിതാക്കളും ഡോക്ടറും തമ്മില്‍ ഒപ്പുവെക്കുന്ന കരാറിന്‍െറ പകര്‍പ്പ് വാടക അമ്മമാര്‍ക്ക് നല്‍കാറുമില്ല.
26നും 35 നും മധ്യേയാണ് വാടക അമ്മമാരുടെ ശരാശരി വയസ്.ഹിന്ദു സമുദായത്തില്‍ പെട്ടവരാണ് ഏറെയും .(ആനന്ദ്- 86.7 ശതമാനം, സൂരത്ത്-85.7 , ജാം നഗര്‍- 100 ). ആനന്ദില്‍ 97 ശതമാനം പേര്‍ ഭര്‍ത്താവിനോടൊപ്പം കഴിയുന്നവരാണ്. ഈ നിരക്ക് സൂരത്തില്‍ 94.3 ശതമാനമാണ്.ആനന്ദില്‍ വാടക അമ്മമാരില്‍ കൂടുതലും കൃഷിപണി ചെയ്തിരുന്നവരാണ് . ഭര്‍ത്താക്കന്മാര്‍ കുടിയന്‍മാരോ ജോലിയില്ലാത്തവരോ ആയിരുന്നു. കടം ഭീഷണിയായി അവര്‍ക്കുമുമ്പിലുണ്ടായിരുന്നു. കുട്ടികളുടെ പഠനത്തിനാണ് അവര്‍ കിട്ടുന്ന പണം ചെലവിടുന്നതില്‍ പ്രാധാന്യം കൊടുക്കുന്നത്.
കൂടുതല്‍ പേരും വാടക വീട്ടിലാണ് താമസം. സൂറത്തില്‍ 71.4 പേരും ആനന്ദില്‍ 45 ശതമാനം പേരും ജാം നഗര്‍ എല്ലാവരും വാടക വീട്ടില്‍ ജീവിക്കുന്നവരാണ്.
പ്രസവത്തിന് മുമ്പുള്ള മാസങ്ങളില്‍ ഏറെ ആശങ്കാകുലരായിരുന്നു അമ്മമാര്‍. ഭയം, ദു: ഖം. പ്രതീക്ഷ എന്നീ വികാരങ്ങളാണ് കൂടുതല്‍ പ്രകടിപ്പിച്ചത്. ആത്മവിശ്വാസം പ്രകടമായത് 65 ശതമാനം -ആനന്ദ്, സുറത്ത് -11.4 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാല്‍ അവസാന മാസങ്ങളില്‍ ആനന്ദ്- 63.4 , സൂരത്ത്- 74.3 , ജാം നഗര്‍ -100 ശതമാനം പേരുടെയും പെരുമാറ്റങ്ങളില്‍ ഭയം നിഴലിച്ചിരുന്നു.ആനന്ദില്‍ 26.7 ശതമാനം പേരില്‍ കടുത്ത ദു:ഖം പ്രകടമായി.സൂരത്തില്‍ 54.3, ജാം നഗര്‍-20 ശതമാനം പേരും ഇതേ വികാരം പ്രകടിപ്പിച്ചു.
പ്രസവ ശേഷം 80 ശതമാനം ഭര്‍ത്താക്കന്മാരും സന്തുഷ്ടരായിരുന്നു. 20 ശതമാനം പേര്‍ എതിര്‍ സ്വരം പ്രകടിപ്പിച്ചു. ഇവരുടെ കുടുംബത്തില്‍ അസ്വാരസ്യം പ്രകടമായി. മൂന്ന് ശതമാനം പേരില്‍ കുട്ടികള്‍ അകല്‍ച്ച കാണിച്ചു. 80 ശതമാനം വാടക അമ്മമാരുടെ സുഹൃത്തുക്കളും ബന്ധുക്കളും അകലം പാലിച്ചു. സമൂഹം വാടക അമ്മമാരെ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
‘അമ്മ വ്യവസായ’ത്തിന്‍െറ
ഇരകള്‍
ജനിച്ച ഉടനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തുമ്പോള്‍ കുഞ്ഞിന് നഷ്ടമാകുന്ന മുലപ്പാലിന് പകരം വെക്കാന്‍ മറ്റെന്താണുള്ളത്. കുഞ്ഞിന്‍െറ അവകാശത്തിനുള്ള മനുഷ്യത്വരഹിതമായ കടന്നുകയറ്റമാണിത്. കുഞ്ഞിന് പാലുകൊടുക്കാനാകാതെ ദു:ഖത്തിലാകുന്ന മാതാവിന്‍െറ ദു:ഖമോ?. ഇരുകൂട്ടര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.
മെഡിക്കല്‍ രംഗത്തെ ചൂഷക വ്യവസായ ലോബികളുടെ വിഹാരകേന്ദ്രം കൂടിയാണ് ഈ രംഗം. ഗര്‍ഭിണികളുടെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് ക്ളിനിക്കുകളെ സ്വാധീനിച്ച് അനാവശ്യമരുന്നുകള്‍ അമ്മമാരെ തീറ്റിക്കുന്നതില്‍ അവര്‍ മത്സരിക്കുന്നു. വാടക ഗര്‍ഭധാരണത്തിന്‍െറ ഫലപ്രാപ്തി 40 ശതമാനമേ ഉള്ളൂവെന്ന് മേഖലയിലെ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്‍െറ ദുരിതം അനുഭവിക്കുന്നത് ഇരയാക്കപ്പെടുന്ന അമ്മമാരാണ്.ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കിയാല്‍ മാത്രമേ കരാര്‍ പ്രകാരമുള്ള തുക ലഭിക്കൂ.ഗര്‍ഭഛിദ്രം നടത്തുകയോ മാതാപിതാക്കള്‍ കുട്ടിയെ സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍ പ്രതിഫലം പകുതിയാകും. പറഞ്ഞ തുകയുടെ രണ്ട് ശതമാനം മാത്രം നല്‍കി അമ്മമാരെ തിരിച്ചയക്കുന്ന പതിവുണ്ടെന്ന് സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്‍െറ പഠനം വെളിപ്പെടുത്തുന്നു.കുഞ്ഞിന് ശാരീരിക വൈകല്യങ്ങളുണ്ടെങ്കില്‍ ഗര്‍ഭവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ രാസപ്രയോഗത്തിലൂടെ ഇല്ലാതാക്കുന്നു. ഇത് അമ്മയുടെ കുറ്റമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ക്ളിനിക്കുകളാണ് അധികവും. ഭ്രൂണത്തിന്‍്റെ ലിംഗനിര്‍ണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്.
ഇത് നിയമരഹിത മേഖല
മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചിട്ടുണ്ട്.അയര്‍ലണ്ടിലും ബ്രിട്ടനിലും വാടക അമ്മമാരുടെ കുട്ടികളിലുള്ള അധികാരം സാധൂകരിക്കാനുള്ള നടപടികളിലാണ്. ഉകൈന്‍, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) 2006ല്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നെങ്കിലും അവക്കൊന്നും ഇത്തരം ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാന്‍ പോന്നതായില്ല. മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധന,മാതാപിതാക്കള്‍ക്ക് സ്വാഭാവിക രീതിയില്‍ അച്ഛനമ്മമാരാകാനുള്ള ശാരീരിക-മാനസികമോ ആയോ ശേഷിയല്ളെന്ന മെഡിക്കല്‍ രേഖകള്‍ ,മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ വാടക ഗര്‍ഭധാരണം പാടില്ല,തുടങ്ങി പ്രധാന നിര്‍ദേശങ്ങളായിരുന്നു അത്. ഗര്‍ഭകാലത്ത് നടത്തുന്ന ചികിത്സ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗീകരിച്ച ക്ളിനിക്കില്‍ തന്നെയായിരിക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന നിര്‍ദേശം. എന്നാല്‍ മാര്‍ഗനിര്‍ദേശം കടലാസിലൊതുങ്ങി.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ( എ.ആര്‍.ടി) ക്ളിനിക്കുകളെ നിയന്ത്രിക്കാനും അക്രഡിറ്റേഷനും നിയന്ത്രണത്തിനുമായി അസിസ്റ്റന്‍്റ് റി¥്രപാഡക്റ്റീവ് ടെക്നോളജി (എ.ആര്‍.ടി) റഗുലേഷന്‍ ബില്‍ 2010ലാണ് കൊണ്ടുവന്നത്. ക്ളിനിക്കുകളുടെ പ്രവര്‍ത്തനം തടയിടാനും കര്‍ശന വ്യവസ്ഥകള്‍ക്കുമായി ദേശീയ ഉപദേശകബോര്‍ഡിനെ ചുമതലപ്പെടുത്തി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനായിരുന്നു അതിലെ ഒരു നിര്‍ദേശം.ഈയിടെ വിദേശികള്‍ വാടക അമ്മമാരെ തേടി ഇന്ത്യയിലത്തെുന്നത് നിയന്ത്രിക്കാന്‍ ഏതാനും നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അഛനമ്മമാരാകാനത്തെുന്നവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞവരായിരിക്കണം, തങ്ങളുടെ രാജ്യത്തിന്‍്റെ വിദേശകാര്യ വകുപ്പ് നല്‍കുന്ന അനുമതിപത്രം വിസയ്ക്കോപ്പം ഹാജരാക്കണം, ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നത് സ്വരാജ്യത്ത് അനുവദനീയമാണെന്നതിനുള്ള സാക്ഷ്യപത്രവും ജനിക്കുന്ന കുഞ്ഞിനെ സ്വന്തമായി കണക്കാക്കുമെന്നും വ്യക്തമാക്കുന്ന നിബന്ധനയടങ്ങുന്ന രേഖയും ഹാജരാക്കണമെന്നതാണ് പുതുനിര്‍ദേശം.
വേണ്ടത് ശക്തമായ നിയമനിര്‍മാണം
വാടക ഗര്‍ഭധാരണത്തിന്‍െറ നൈതികത ചര്‍ച്ചചെയ്യുമ്പോഴും ഇനിയും ചര്‍ച്ചചെയ്യാപ്പെടാത്ത ഇരകളുടെ കൂട്ടമായി ‘ വാടക അമ്മമാര്‍ ’ എന്ന തൊഴില്‍വര്‍ഗം മാറിക്കഴിഞ്ഞു.ഇന്ത്യയിലേക്ക് മാത്രം വാടക അമ്മമാരെ കയറ്റി അയക്കാനായി മുന്നൂറോളം വെബ് സൈറ്റ് സജീവം. ഇതുവഴി ആയിരത്തിലേറെ ഇടനിലക്കാരും വലയിട്ടിരിക്കുകയാണ്. വാടക ഗര്‍ഭധാരണം സംബന്ധിച്ച് യാതൊരു കണക്കുകളോ രേഖകളോ സര്‍ക്കാരിന്‍െറ പക്കലില്ല. ഗര്‍ഭിണികള്‍ക്ക് കൊടുക്കുന്ന മരുന്നുകളേ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കുന്ന പരിചരണത്തെ സംബന്ധിച്ചോ അവര്‍ക്കുവേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷയെ സംബന്ധിച്ചോ ഇവിടത്തുകാര്‍ക്കറിയില്ല. തികച്ചും ചൂഷണ മയമാണ് ഈ രംഗം. അഷ്ടിക്ക് വക കണ്ടത്തൊനൊരുങ്ങിയ വീട്ടമ്മമാരെ ചൂഷണം ചെയ്യാനുള്ള ഇടമായി മാറിയിരിക്കുന്നു ഈ ഐ.വി.എഫ് ക്ളിനിക്കുകള്‍.
ഗര്‍ഭപാത്രം വാടകക്ക് വില്‍ക്കപ്പെടുന്ന ഐ വി എഫ് ക്ളിനിക്കുകളെ നിയന്ത്രിക്കാനോ മേല്‍നോട്ടം നയിക്കാനോ യാതൊരു നിയമ സംവിധാനവും ഇല്ല .ഇന്ത്യയില്‍ അവയവ വ്യാപാരം നിയന്ത്രിക്കുന്നപോലെ ഗര്‍ഭപാത്രങ്ങളെ വില്‍പന ചരക്കാക്കുന്ന വാടക ഗര്‍ഭധാരണവും നിയന്ത്രിക്കേണ്ടതല്ളേ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്. നിലവിലെ വ്യവസ്ഥയെ അടിമുടി നവീകരിച്ച് നിയമ നിര്‍മാണമാണ് ആവശ്യം. സറോഗസി എന്നത് നിയമപരമോ, നിയമവിരുദ്ധമോ, ധാര്‍മ്മിക- സദാചാരപ്രകാരം അനുവദനീയമാണോ എന്നതിനെപ്പറ്റി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമോ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. വാടക അമ്മമാരെ സംരക്ഷിക്കാനും അവരുടെയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍െറയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമ നിര്‍മാണമെങ്കിലും ഉണ്ടാകേണ്ടതുണ്ട്. . അമ്മമാരുടെ ഇന്‍ഷുന്‍സ്, ആരോഗ്യചെക്കപ്പ്,കുഞ്ഞിന്‍െറ ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പുവരുത്തണം. ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തല്‍, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കല്‍, പ്രതിഫലത്തിന്‍്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കല്‍ എന്നിവ അനിവാര്യമാണ്.
-------------------------------------------
പി.പി.പ്രശാന്ത്