ബി.സി 200 ലാണ് താവോയിസത്തിന്റെ ഉല്‍ഭവം.2000 വര്‍ഷത്തോളം ദര്‍ശനത്തിന്റെ പ്രഭാവം നിലനിന്നു.ലക്ഷക്കണക്കിന് പേര്‍ അനുയായികളായി. മറ്റുളളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതെ നമ്മെ അറിയുക; മൌനത്തിന്റെ ഭാഷയിലൂടെ. ശക്തമായി പോരാടുക.ആയുധങ്ങളോ,ശാരീരികാധ്വാനമോ കൂടാതെ.നിഷ്ക്രിയമായിരിക്കലല്ല;പോരാട്ടം തന്നെയാണ് ആഹ്വാനം.ഇന്നും നിലനില്‍ക്കുന്ന തിന്മകള്‍ക്കെതിരായ പോരാട്ടം....പക്ഷേ വഴി വ്യത്യസ്തം...അതാണ് താവോ....
ലോകത്തെ സ്നേഹിക്കുക
അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടാകാം.
പ്രശംസയും ഭയവും അവനവനിലല്ലേയുള്ളൂ
ഞാന്‍ തന്നെ ലോകം എന്നുരക്കുന്നവന്‍ ലോകത്തിനടിമ
ലോകത്തെ തന്നെപ്പോലെ സ്നേഹിക്കുക
-ആത്മബോധത്തില്‍ നിന്നുതിര്‍ന്ന സ്നേഹം
പ്രശംസയും ഭയവും അവനവനിലല്ലേയുള്ളൂ
ഞാന്‍ തന്നെ ലോകം എന്നുരക്കുന്നവന്‍ ലോകത്തിനടിമ
ലോകത്തെ തന്നെപ്പോലെ സ്നേഹിക്കുക
-ആത്മബോധത്തില്‍ നിന്നുതിര്‍ന്ന സ്നേഹം
ഏകം
നോക്കിയിട്ടും കാണുന്നില്ല-ശൂന്യത
ശ്രദ്ധിച്ചിട്ടും കാണുന്നില്ല- മൌനം
എത്തി എങ്കിലും കിട്ടിയില്ല- അസ്പൃശ്യത
ഇവ ഏകമായ്..........
പേരില്ലാത്തത്......ചലിച്ചുകൊണ്ടിരിക്കുന്നു
പിടിച്ചെടുത്താല്‍ തുടക്കമില്ല
പിന്തുടര്‍ന്നാല്‍ അന്ത്യമില്ല
ഈ നിമിഷം ......
പഴയത് മറക്കല്ലേ
പുതുതായൊന്നുമില്ലല്ലോ.......
ശ്രദ്ധിച്ചിട്ടും കാണുന്നില്ല- മൌനം
എത്തി എങ്കിലും കിട്ടിയില്ല- അസ്പൃശ്യത
ഇവ ഏകമായ്..........
പേരില്ലാത്തത്......ചലിച്ചുകൊണ്ടിരിക്കുന്നു
പിടിച്ചെടുത്താല്‍ തുടക്കമില്ല
പിന്തുടര്‍ന്നാല്‍ അന്ത്യമില്ല
ഈ നിമിഷം ......
പഴയത് മറക്കല്ലേ
പുതുതായൊന്നുമില്ലല്ലോ.......
കാലചക്രങ്ങളെ കണ്ടറിയുക
അലിയാന്‍ തുടങ്ങുന്ന മഞ്ഞുപോലെ
തുറന്ന മനസോടെയിരിക്കുക....
ചെത്തിമിനുക്കിയ തടിക്കഷ്ണം പോലെ
പൊള്ളയായിരിക്കൂ..തടിക്കഷ്ണം പോലെ
ചെളിവെള്ളം പോലെ സുതാര്യമാവൂ..
(അഹം ബോധം തെളിഞ്ഞ്
ആത്മബോധത്തിന്റെ തെളിനീരായി)
തുറന്ന മനസ്ഥിതി...അഗാധമായ അസമചിത്തത..
ഭാഗമായിത്തീരുക..കാലചക്രങ്ങളെ കണ്ടറിയുക.
വിധിയുടെ കാലചക്രം..പൂര്‍ണത
തുറന്ന മനസോടെയിരിക്കുക....
ചെത്തിമിനുക്കിയ തടിക്കഷ്ണം പോലെ
പൊള്ളയായിരിക്കൂ..തടിക്കഷ്ണം പോലെ
ചെളിവെള്ളം പോലെ സുതാര്യമാവൂ..
(അഹം ബോധം തെളിഞ്ഞ്
ആത്മബോധത്തിന്റെ തെളിനീരായി)
തുറന്ന മനസ്ഥിതി...അഗാധമായ അസമചിത്തത..
ഭാഗമായിത്തീരുക..കാലചക്രങ്ങളെ കണ്ടറിയുക.
വിധിയുടെ കാലചക്രം..പൂര്‍ണത
രാജ്യസ്നേഹി
കുടുംബത്തില്‍ ഐക്യമില്ലെങ്കില്‍
ഭക്തിയും ആരാധനയും പ്രത്യക്ഷപ്പെടും
ഭരിക്കാനാളില്ലാതെ രാജ്യം തകരും
അപ്പോള്‍ യഥാര്‍ഥ രാജ്യസ്നേഹി നേതാവാകും
ലാളിത്യത്തിലേക്ക് മടങ്ങുക
ലാളിത്യത്തിലേക്ക് മടങ്ങുക
വിശുദ്ധമായവ വിട്ടുകളയുക
തന്ത്രങ്ങളുപേക്ഷിക്കുക
വിശുദ്ധി കണ്ടെത്തൂ
ലാളിത്യം വാരിപ്പുണരുക
സ്വന്തം ലക്ഷ്യങ്ങളുപേക്ഷിക്കുക
ആഗ്രഹം കുറക്കുക
കാറ്റു പോലെ നിരന്തരം
ഇനിയും ചിരിച്ചുതുടങ്ങാത്ത കുഞ്ഞിനെപ്പോലെ
എല്ലാബന്ധങ്ങളില്‍ നിന്നകന്ന്
മനസ് ലയിപ്പിക്കാനൊരിടമില്ലാതെ..
കൂട്ട മനസ് എല്ലാം ഉള്‍കൊള്ളുന്നു
എന്നെ ആര്‍ക്കും വേണ്ടാ
ആള്‍ക്കൂട്ടത്തിന് എന്നെ വേണ്ടാ..
എന്നെ അറിയില്ല
തീരെ തീരെ..
മനുഷ്യന്‍ ബുദ്ധിമാനാണ്
അയാളെ എവിടെയും കാണാം
മിടുക്കനാണ്;ഞാന്‍ പരുക്കനും
തിളക്കമറ്റവനും
സമുദ്രം പോലെ അലക്ഷ്യം
കാറ്റു പോലെ നിരന്തരം...
എല്ലാബന്ധങ്ങളില്‍ നിന്നകന്ന്
മനസ് ലയിപ്പിക്കാനൊരിടമില്ലാതെ..
കൂട്ട മനസ് എല്ലാം ഉള്‍കൊള്ളുന്നു
എന്നെ ആര്‍ക്കും വേണ്ടാ
ആള്‍ക്കൂട്ടത്തിന് എന്നെ വേണ്ടാ..
എന്നെ അറിയില്ല
തീരെ തീരെ..
മനുഷ്യന്‍ ബുദ്ധിമാനാണ്
അയാളെ എവിടെയും കാണാം
മിടുക്കനാണ്;ഞാന്‍ പരുക്കനും
തിളക്കമറ്റവനും
സമുദ്രം പോലെ അലക്ഷ്യം
കാറ്റു പോലെ നിരന്തരം...
പ്രകാശിതന്‍
ഉയര്‍ന്ന മനുഷ്യനാവാന്‍ അകത്തേക്ക് പോകൂ
വളഞ്ഞവ നിവരുന്നു
കെട്ടുപിണഞ്ഞവ നേരെയാവുന്നു
ആഴമുള്ളവ നിറയുന്നു
ലോകം ഒന്നിന്റെ വിഭിന്ന രൂപങ്ങള്‍
എപ്പോഴും പ്രകാശിതര്‍
സ്വയം നിര്‍വചിക്കുന്നില്ല
പ്രദര്‍ശിപ്പിക്കുന്നില്ല
പക്ഷേ തിരിച്ചറിയാം
അവകാശമൊന്നുമില്ലെങ്കിലും എല്ലാം ലഭിക്കുന്നു
അഹങ്കരിക്കുന്നില്ല;പക്ഷേ മുന്നേറുന്നു
മല്‍സരരംഗത്തില്ല ;പക്ഷേ ഒന്നാമനാകുന്നു
ലോകത്തിന് അവനോട് മല്‍സരിക്കാനാവുന്നില്ല
ശക്തി സൃഷ്ടിക്കുന്നവന്‍
വളഞ്ഞവ നിവരുന്നു
കെട്ടുപിണഞ്ഞവ നേരെയാവുന്നു
ആഴമുള്ളവ നിറയുന്നു
ലോകം ഒന്നിന്റെ വിഭിന്ന രൂപങ്ങള്‍
എപ്പോഴും പ്രകാശിതര്‍
സ്വയം നിര്‍വചിക്കുന്നില്ല
പ്രദര്‍ശിപ്പിക്കുന്നില്ല
പക്ഷേ തിരിച്ചറിയാം
അവകാശമൊന്നുമില്ലെങ്കിലും എല്ലാം ലഭിക്കുന്നു
അഹങ്കരിക്കുന്നില്ല;പക്ഷേ മുന്നേറുന്നു
മല്‍സരരംഗത്തില്ല ;പക്ഷേ ഒന്നാമനാകുന്നു
ലോകത്തിന് അവനോട് മല്‍സരിക്കാനാവുന്നില്ല
ശക്തി സൃഷ്ടിക്കുന്നവന്‍
ചുഴലിക്കാറ്റ് പ്രഭാതത്തിനപ്പുറം നീളില്ല
ഇടിയോടെ മഴ പകല്‍ മുഴുവനും പെയ്യുന്നില്ല
ആകാശത്തിനും ഭൂമിക്കും അവയെ കൂടുതല്‍
നിലനിറുത്താനാവുന്നില്ലെങ്കില്‍ മനുഷ്യനെത്ര..?
ശക്തി സൃഷ്ടിക്കുന്നവന്‍ ശക്തിയായി
പരാജയം സൃഷ്ടിക്കുന്നവന്‍ പരാജയമായ്
വിശ്വാസമില്ലാത്തവന്‍ വിശ്വസിക്കപ്പെടുകയുമില്ല
ശൂന്യത
അറിവു കുറഞ്ഞവര്‍ അറിവുള്ളവന്റെ ധനമാണ്
അറിവുള്ളവരെ അവഗണിക്കുന്നവര്‍
എത്ര ബുദ്ധിമാനായാലും ഭ്രമിക്കുന്നു
ഇതാണ് ശൂന്യത.
വെളുപ്പിനെ അറിയുക
പുരുഷനെ അറിയുക
സ്ത്രീയോടൊപ്പം നില്‍ക്കുക
എങ്കില്‍ ലോകത്തെ മുഴുവന്‍ കൈക്കുള്ളിലാക്കാം
വെളുപ്പിനെ അറിയുക
കറുപ്പിനെ മുറുകെ പിടിക്കുക
ലോകത്തിന്റെ ഗതിവിഗതികളറിയുക
എങ്കില്‍ ശക്തി ചിതറിപ്പോകുന്നില്ല
മഹത്വം അറിയുക
അജ്ഞാതനായി വര്‍ത്തിക്കുക
ലോകത്തിന്റെ താഴ്വരയാകുക
ഇതാണ് ലാളിത്യത്തിന്റെ തിരിച്ചുപോക്ക്
ലാളിത്യം തകര്‍ന്നാല്‍..
പല ഉപകരണങ്ങള്‍
അതുപയോഗിച്ച് നേതാക്കളാകാം.
സ്വയം കീഴടക്കിയവര്‍
ചിലര്‍ നയിക്കുന്നു; ചിലര്‍ പിന്തുടരുന്നു
ചിലര്‍ സമരം ചെയ്യുന്നു
ചിലര്‍ചെയ്യുന്നില്ല
ചിലര്‍ മുന്നേറുന്നു;ചിലര്‍ അടിപെടുന്നു
സ്വന്തം ലോകത്ത് ഭരിക്കുവോര്‍ വേണ്ടുവോളമുണ്ട്
സ്വയം ഭരിക്കുന്നവനെ മറ്റൊരാള്‍ക്ക് ഭരിക്കാനാവില്ല
കവിത! ആശയങ്ങൾ നന്നായിട്ടുണ്ട്. ഘടനയിൽ കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നേൽ കൂടുതൽ നന്നാവുമായിരുന്നു
ReplyDelete