Monday, May 28, 2012

ഒടുവിലില്ലാതെ ആറ് വര്‍ഷം



മലയാളത്തിന്‍െറ സ്വന്തം നാട്ടിന്‍ പുറത്തുകാരന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മയായീട്ട് ആറുവയസ്. ആ സാന്നിധ്യം എപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നതിനാല്‍ തന്നെ ഒടുവില്‍ മരിച്ചുവെന്നത് വിശ്വസിക്കാന്‍ പ്രയാസം.മലയാള സിനിമയോട് ഏറെ പായാരം പറഞ്ഞാണ് അദ്ദേഹം ഭൂമി വിട്ടത്.
 ഒരു വര്‍ഷക്കാലം നീണ്ട ഡയാലിസിസ്.തിരുവനന്തപുരം ശ്രീചിത്ര,ഏറണാകുളം , പെരിന്തല്‍ മണ്ണ എന്നിവിടങ്ങളിലെ തുടര്‍ച്ചയായ ചികിത്സ,ഡയാലിസിസ്. ഒടുവിലിന്‍െറ അവസാനകാലത്ത് കാര്യമായി നീക്കിയിരിപ്പില്ലാത്ത ആ കുടുംബം  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.ചില സിനിമാ സംഘടനകള്‍ തന്നിരുന്ന ചെറിയ സംഖ്യ കൊണ്ട് ചെലവ് കഴിഞ്ഞിരുന്നില്ല.ആരുടെയോക്കെയോ സഹായം കൊണ്ടു മാത്രം പിടിച്ചു നിന്നു. അവസാന കാലങ്ങളില്‍ ഒടുവില്‍ വേറാരോ ആയിപ്പോയിരുന്നെന്ന് ഒടുവിലിന്‍െറ ഭാര്യ പത്മജേച്ചി പറഞ്ഞിരുന്നു.എന്തിനും ഏതിനും തെറി പറച്ചില്‍.ആശുപത്രി മുറിയില്‍ നിന്ന് ഓടിപ്പോകാനുള്ള ശ്രമം,അക്രമാസക്തി..പത്മജേച്ചിയും സഹായിയും മാത്രമായിരുന്നു കൂടുതല്‍ സമയം അടുത്തുണ്ടായിരുന്നത്.അക്കാലത്ത് സിനിമയിലത്തെിയ പുതുമുഖങ്ങള്‍ക്കുപോലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭിച്ചപ്പോള്‍ ഒടുവിലിന് ലഭിക്കാത്തതില്‍ അവസാന നാളുകളില്‍ പരാതിപ്പെട്ടിരുന്നു.വാര്‍ത്ത നല്‍കിയതിനെതുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി സഹായത്തിന് തയ്യാറായെങ്കിലും നടപടിയത്തെും മുമ്പേ ഒടുവില്‍ മടങ്ങി.ഒരു വര്‍ഷത്തെ ഡയാലിസിസ്,പണത്തിനായുള്ള നെട്ടോട്ടം ,ഒടുവിലിന്‍െറ അകാരണമായ പിടിവാശി, അക്രമോത്സുകത...ആ മഹാകലാകാരന്‍െറ അവസാന നാളുകളതായിരുന്നു...അവസാനം 2006 മെയ് 27 നാണ് ആ കലാകാരന്‍ ലോകത്തോട് വിടപറഞ്ഞത്.

No comments:

Post a Comment